ഹിമാചലിൽ ബിജെപിക്ക് തിരിച്ചടി;മുൻ അധ്യക്ഷൻ കോൺഗ്രസിൽ ചേർന്നു
ഹിമാചൽ പ്രദേശ്; നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഹിമാചൽ പ്രദേശിൽ ബി ജെ പിക്ക് കനത്ത തിരിച്ചടി നൽകി മുൻ സംസ്ഥാന അധ്യക്ഷൻ കോൺഗ്രസിൽ ചേർന്നു. മുൻ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ഖിമി റാം ആണ് ബി ജെ പി വിട്ടത്. ബി ജെ പി ടിക്കറ്റില്‍ മല്‍സരിച്ച് രണ്ട് തവണ എം എല്‍ എയായിരുന്ന അദ്ദേഹം എ ഐ സി സി ആസ്ഥാനത്ത് എത്തിയാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
സൗന്ദര്യം വല്ലാതെ കൂടുന്നുണ്ട്..ഇത് ഐശ്വര്യ ലക്ഷ്മിയുടെ മരണമാസ് ലുക്ക്..അമ്പരന്ന് ആരാധകർ

'ബി ജെ പി നേതൃത്വവുമായി യാതൊരു വിരോധവുമില്ല. കോൺഗ്രസിൽ ചേരാനുള്ള തീരുമാനം ആലോചിച്ച് എടുത്തതാണ്', ഖിമി റാം പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് റാം പറഞ്ഞു. അഴിമതി, തൊഴിലില്ലായ്മ, പണപ്പെരുപ്പം, പെൻഷൻ തുടങ്ങി വിവിധ വിഷയങ്ങളിൽ ബി ജെ പി സർക്കാരിനെതിരെ കിമി റാം രൂക്ഷവിമർശനം ഉയർത്തി. ഈ വിഷയങ്ങൾ ജനത്തിനിടയിൽ വലിയ ചർച്ചയാക്കുമെന്നും കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുളുവിലെ ബഞ്ചാർ ജില്ലയിൽ നിന്നാണ് ഖിമി രണ്ട് തവണ എം എൽ എ ആയത്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകാത്തത് മുതൽ നേതൃത്വവുമായി കടുത്ത അതൃപ്തിയിലായിരുന്നു ഖിമി. ഇതോടെ അദ്ദേഹം പാർട്ടി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. പിന്നാലെയാണ് ഇപ്പോൾ കോൺഗ്രസിലെത്തിയിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് വ്യാപകമായ ഒഴുക്ക് ബി ജെ പിയിലേക്ക് നടന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഖിമിയുടെ വരവ് കോണ്‍ഗ്രസിന് ചെറിയൊരു ആശ്വാസമാണ്.

അതേസമയം ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അധികാരം തിരിച്ച് പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. ബി ജെ പിയും കോൺഗ്രസും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് ഇക്കുറി കോൺഗ്രസ് വലിയ പ്രതീക്ഷയിലാണ്. ബി ജെ പിക്കെതിരായ ഭരണ വിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഗുണകരമാകുമെന്നാണ് നേതൃത്വം കരുതുന്നത്. സംസ്ഥാനത്തിന്റെ ചുമതല യുവ നേതാവും രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റിനാണ് കോൺഗ്രസ് നൽകിയിരിക്കുന്നത്. സച്ചിന് ചുമതല നൽകിയതായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.

പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളാകും കോൺഗ്രസിനെ സംബന്ധിച്ചുള്ള വലിയ വെല്ലുവിളി.മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വീർഭദ്ര സിംഗിന്റെ മരണത്തോടെ ആരെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടുമെന്നതാണ് ഹൈക്കമാന്റിനെ കുഴക്കുന്നത്. മുകേഷ് അഗ്നിഹോത്രി, സുഖ്‌വീന്ദർ സിംഗ് എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിനായി അവകാശം ഉന്നയിച്ചിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഹൈക്കമാന്റ് നീക്കം.

സ്ഥാനാർത്ഥി പ്രഖ്യാപനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കരുതലോടെയാകും നേതൃത്വം തീരുമാനമെടുക്കുക. ഇതിനായി പ്രത്യേക സർവ്വേ തന്നെ കോൺഗ്രസ് നടത്തുന്നുണ്ട്. സിറ്റിംഗ് എംഎൽഎമാരുടെ പ്രകടനം കൂടി വിലയിരുത്തിയാകും സീറ്റ് അനുവദിക്കുക. ഇതിന്റെ അടിസ്ഥാനത്തിൽ 30 ഓളം പേർക്ക് ഇക്കുറി അവസരം ലഭിച്ചേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം മറുവശത്ത് ബി ജെ പിയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പാർട്ടിയിലെ വിമത നീക്കവും ഭരണവിരുദ്ധ വികാരവുമാണ് ബി ജെ പിക്ക് വെല്ലുവിളി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications