ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസ്:ഒരാൾ അറസ്റ്റിൽ;5 പ്രതികളെ തിരിച്ചറിഞ്ഞു;3 പേർ പ്രായപൂർത്തിയാകാത്തവർ
ഡൽഹി: ഹൈദരാബാദിൽ 17 കാരിയെ കാറിനുള്ളിൽ വച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. 5 പേരെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഇതിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്. പതിനേഴുകാരിയെ സ്കൂൾ വിദ്യാർഥിയെ കാറിൽ വച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവം വലിയ പ്രതിഷേധങ്ങൾ കാരണമായിരുന്നു.
ഇതിന് പിന്നാലെയാണഅ പൊലീസ് ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ആഭ്യന്തരമന്ത്രിയുടെ ചെറുമകന് ഇതിൽ പങ്കില്ലെന്ന് പോലീസ് പറഞ്ഞു. "ഇരയ്ക്ക് കുറ്റവാളികളെ കുറിച്ച് ഒന്നും വെളിപ്പെടുത്താനായില്ല. ഒരു പേര് മാത്രമാണ് ഇരയായ കുട്ടി വെളിപ്പെടുത്തിയത്.

സംഭവുമായി ബന്ധപ്പെട്ടുളള സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ലഭിച്ച സി സി ടി വി ദൃശ്യങ്ങൾ പ്രകാരം, അഞ്ച് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു." പോലീസ് ഓഫീസർ ജോയൽ ഡേവിസ് വ്യക്തമാക്കി. പൊലീസിന് ലഭിച്ച സി സി ടി വി ദൃശ്യങ്ങളിൽ അക്രമികളെന്ന് സംശയിക്കുന്നവർ പബ്ബിന് പുറത്ത് പെൺകുട്ടിയോടൊപ്പം നിൽക്കുന്നത് ദൃശ്യങ്ങളിലൂടെ വ്യക്തമാണ്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
സുഹൃത്തിനൊപ്പമായിരുന്നു പെൺകുട്ടി പബ്ബിലെത്തിയത്. എന്നാൽ ഇടയ്ക്ക് വച്ച് യുവാവ് സുഹൃത്തുക്കൾക്കൊപ്പം പോവുകയായിരുന്നു. ഒറ്റയ്ക്കായ പെൺകുട്ടിയെ വീട്ടിലേക്ക് വിടാമെന്ന് പ്രതികൾ പറഞ്ഞു. ഇവരുടെ വാക്ക് വിശ്വസിച്ച് പെൺകുട്ടി കാറിൽ കയറി. എന്നാൽ ഹൈദരാബാദ് ജൂബിലി ഹിൽസ് പ്രദേശത്ത് കാർ നിർത്തിയിട്ട് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഒരാൾ കാറിനകത്ത് കയറുമ്പോൾ മറ്റുള്ളവർ കാറിന് പുറത്ത് കാവൽ നിൽക്കുകയുമായിരുന്നു. പ്രതികൾക്കൊപ്പം എംഎൽഎയുടെ മകൻ ഉണ്ടായിരുന്നെങ്കിലും ആക്രമണം നടക്കുന്നതിനു മുൻപ് ഓടി രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു.
വീട്ടിലെത്തിയ പെൺകുട്ടിയുടെ കഴുത്തിൽ മുറിവുകൾ കണ്ടതിനെ തുടർന്ന് പിതാവ് കാര്യം തിരക്കി. പബ്ബിലെ പാർട്ടിക്ക് ശേഷം ചില ആൺകുട്ടികൾ തന്നെ ആക്രമിച്ചതായി പെൺകുട്ടി പറഞ്ഞു. പിതാവ് പൊലീസിൽ പരാതി നൽകിയതോടെ പെൺകുട്ടിയുടെ വിശദമായ മൊഴിയെടുത്തു. അപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ആക്രമിച്ചവരിൽ ഒരാളെ മാത്രമാണ് പെൺകുട്ടി തിരിച്ചറിഞ്ഞതെന്നും പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
നീല സാരിയും കിടിലൻ കമ്മലും; ലുക്കാണ്, ആരും നോക്കും! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വൈറൽ
അതേസമയം, സംഭവത്തെ തുടർന്ന് പോലീസ് സ്റ്റേഷനിൽ നടന്ന വൻ പ്രതിഷേധത്തിൽ ബി ജെ പി പ്രവർത്തകരെ പോലീസുകാർ അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications