കോണ്‍ഗ്രസിന്റെ പേര് മാറ്റി ബിജെപി നേതാവ്; തിരിച്ചടിച്ച് രാഹുല്‍ ഗാന്ധി, റഫാലില്‍ പോര്
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധ വിമാന കരാറില്‍ കൈക്കൂലി ഇടപാട് നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ പോര്. ഐഎന്‍സി എന്നാല്‍ ഐ നീഡ് കമ്മീഷന് എന്നാണെന്ന് ബിജെപി വക്താവ് സംബിത് പത്ര പരിഹസിച്ചു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റോബര്‍ട്ട് വദ്രയും പറയുന്നു ഐ നീഡ് കമ്മീഷന് എന്ന്- സംബിത് പത്ര പറഞ്ഞു. റഫാല്‍ ഇടപാട് സംബന്ധിച്ച് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഇത്രയും കാലം എന്തിനാണ് കളവ് പറഞ്ഞത്. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് കരാറിന്റെ ഇടനിലക്കാരന് കൈക്കൂലി വാങ്ങിയത്. ഇടനിലക്കാരന്റെ പേരും പുറത്തുവന്നിരിക്കുന്നു- പത്ര പറഞ്ഞു.
അതേസമയം, ബിജെപിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് രാഹുലും പ്രിയങ്കയും രംഗത്തുവന്നു. എല്ലാം മൂടിവയ്ക്കുന്ന ബിജെപിയുടെ ഓപറേഷന്റെ ഭാഗമാണ് പുതിയ വെളിപ്പെടുത്തല്‍ എന്ന് അവര്‍ ആരോപിച്ചു. മോദി സര്‍ക്കാരും സിബിഐയും ഇഡിയും റഫാല്‍ അഴിമതി കുഴിച്ചുമൂടാന്‍ ശ്രമിക്കുകയാണെന്നും ഇരുവരും കുറ്റപ്പെടുത്തി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് റഫാല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന ആരോപണം ശക്തമായി ഉന്നയിച്ച നേതാവാണ് രാഹുല്‍ ഗാന്ധി. പുതിയ വിവരങ്ങള്‍ വന്നതോടെ അദ്ദേഹത്തെ ലക്ഷ്യമിട്ടാണ് ബിജെപി നേതാക്കള്‍ രംഗത്തുവന്നിരിക്കുന്നത്.

മീഡിയപാര്‍ട്ട് എന്ന ഫ്രഞ്ച് മാധ്യമമാണ് റഫാല്‍ ഇടപാടിന് പിന്നില്‍ അഴിമതിയുണ്ടെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഫ്രഞ്ച് വിമാന നിര്‍മാണ കമ്പനിയായ ദസ്സോള്ട്ടുമായിട്ടായിരുന്നു കരാര്‍. 36 റഫാല്‍ യുദ്ധ വിമാനം വാങ്ങുകയായിരുന്നു ലക്ഷ്യം. ഇതിന് ഇടനിലക്കാരനായി നിന്ന വ്യക്തിക്ക് കമ്പനി 65 കോടി രൂപ കൈക്കൂലി നല്കി എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 2007നും 2012നുമിടയിലാണ് കൈക്കൂലി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലത്ത് ഇന്ത്യയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരാണ് ഭരിച്ചിരുന്നത്. ഇതാണ് ബിജെപി നേതാക്കള്‍ ഉയര്‍ത്തിക്കാണിക്കുന്നത്.
നോക്കി നിന്നു പോകും!! മഹാരാജാവും രാജ്ഞിയും... വിനയന് സിനിമയുടെ വൈറല്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍
കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐയും ഇഡിക്കും അടുത്തിടെ ലഭിച്ചിരുന്നുവത്രെ. എന്നിട്ടും ഇവര്‍ അന്വേഷിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 59000 കോടി രൂപയുടെതാണ് റഫാല്‍ ഇടപാട്. ഇത് സാധ്യമാകാനാണ് ഇടനിലക്കാരന് കൈക്കൂലി നല്കിയതത്രെ. ഈ പണം നല്‍കിയത് 2013ന് മുമ്പാണെന്ന് മിഡിയപാര്ട്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. സൂസന് ഗുപ്ത എന്ന വ്യക്തിയായിരുന്നു ഇടനിലക്കാരന്. ഇയാള്‍ മൗറീഷ്യസില്‍ വ്യാജ കമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കമ്പനി മുഖാന്തിരമാണ് കൈക്കൂലി ഇടപാട് നടന്നത്. കമ്പനിയുമായി ബന്ധപ്പെട്ട രേഖകള്‍ 2018 ഒക്ടോബര്‍ 11ന് മൗറീഷ്യസ് സിബിഐക്ക് അയച്ചുകൊടുത്തിരുന്നു. എന്നാല്‍ അന്വേഷണം നടന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
-
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ












Click it and Unblock the Notifications