അനന്ത്നാഗ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിംഗിന് കീർത്തിചക്ര; മരണാനന്തര ബഹുമതി
ന്യൂഡൽഹി: ജമ്മു കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഇന്ത്യൻ ആർമി കേണൽ മൻപ്രീത് സിംഗ് ഉൾപ്പെടെ നാല് സൈനികർക്ക് കീർത്തി ചക്ര നൽകി ആദരിച്ച് രാജ്യം. മരണാനന്തര ബഹുമതിയായാണ് മൻപ്രീത് സിംഗിന് ബഹുമതി നൽകുക. സമാധാനകാലത്ത് ധീരതയ്ക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന പുരസ്‌കാരമാണ് കീർത്തി ചക്ര.
കരസേനയുടെ 19 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ കമാൻഡിംഗ് ഓഫീസർ കേണൽ മൻപ്രീത് സിംഗ്, മേജർ ആശിഷ് ധോഞ്ചക്, ജമ്മു കശ്‌മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട്, ശിപായി പർദീപ് സിംഗ് എന്നിവരാണ് കോക്കർനാഗിലെ ഗഡോളിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ജീവത്യാഗം ചെയ്‌തത്. തെക്കൻ കശ്‌മീരിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 13നാണ് ഏറ്റുമുട്ടൽ നടന്നത്.

ഇത്തവണത്തെ ഗ്യാലന്ററി അവാർഡ് പ്രഖ്യാപനത്തിൽ ആകെ നാല് പേർക്കാണ് കീർത്തി ചക്ര ലഭിച്ചത്. മൻപ്രീത് സിംഗിന് പുറമേ റൈഫിൾമാൻ രവികുമാർ, മേജർ എം നായിഡു എന്നിവരുൾപ്പെടെ മൂന്ന് സൈനികരെയാണ് രാജ്യം കീർത്തി ചക്ര നൽകി ആദരിച്ചത്.
ആരാണ് കേണൽ മൻപ്രീത് സിംഗ് ?
ചണ്ഡീഗഡിനടുത്തുള്ള പഞ്ചാബിലെ ഒരു ചെറിയ ഗ്രാമമായ ഭരോൺജിയാൻ സ്വദേശിയായ കേണൽ മൻപ്രീത് സിംഗ് 19 ആർആർ ബറ്റാലിയനിലെ തന്റെ കാലാവധി പൂർത്തിയാക്കാൻ നാല് മാസം മാത്രം ശേഷിക്കെയാണ് ജീവത്യാഗം ചെയ്‌തത്. ഭാര്യയും ആറുവയസുള്ള മകനും രണ്ടുവയസുള്ള മകളുമുള്ള കേണൽ മൻപ്രീത് സിംഗ് ഒരു യുദ്ധ വിദഗ്‌ധൻ കൂടിയായിരുന്നു.
മൻപ്രീത് സിംഗ് എപ്പോഴും തന്റെ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി കൂടിയായിരുന്നു. അതിന് അദ്ദേഹം പറയുന്ന കാരണം ഇതായിരുന്നു. "ഞാൻ നയിക്കുമ്പോൾ എല്ലാവരും സുരക്ഷിതരാണെന്ന് ഞാൻ ഉറപ്പാക്കണം." ഒരു കായിക പ്രേമി കൂടിയായിരുന്ന മൻപ്രീത് സിംഗ് എപ്പോഴും യുവാക്കളുടെ ഉന്നമനത്തിൽ വിശ്വസിക്കുകയും അവരെ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്യാറുണ്ടായിരുന്നു.
ജമ്മു കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിലെ ലാർകിപോറ, സൽദൂറ, കോക്കർനാഗ് എന്നിവിടങ്ങളിലെ ഏറ്റവും ഭീകരവാദ ബാധിത പ്രദേശങ്ങളിൽ ഇന്നും അദ്ദേഹം ഒരു നായകനായി തന്നെ ഓർമ്മിക്കപ്പെടുന്നു. നാട്ടുകാർക്കും ആ പ്രദേശത്തെ സാധാരണ വ്യക്തികൾക്കും വരെ മൻപ്രീത് സിംഗിന്റെ പേര് അറിയാം എന്നതാണ് അദ്ദേഹത്തെ വ്യത്യസ്‌തനാക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications