Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ-ചൈന വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിൽ ധാരണയായി; ഒക്ടോബർ അവസാനം മുതൽ തുടങ്ങിയേക്കും

ന്യൂഡൽഹി: ഒക്ടോബർ അവസാനത്തോടെ ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള യാത്രാ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം. വർഷങ്ങളോളം നീണ്ടുനിന്ന തടസങ്ങൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമേണ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ഇതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിൽ എത്തിയതായി നേരത്തെ വിവരമുണ്ടായിരുന്നു.

വ്യോമഗതാഗതം പുനരാരംഭിക്കുന്നതിനെക്കുറിച്ചും വ്യോമഗതാഗത കരാർ പുതുക്കുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ അധികൃതർ ഈ വർഷം മുഴുവൻ സാങ്കേതിക തലത്തിലുള്ള ചർച്ചകൾ നടത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. അതിന് ശേഷമാണ് ഇപ്പോൾ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇത് ഇന്ത്യ-ചൈന ബന്ധത്തിൽ ഉണ്ടായ നല്ല മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

indiachinaflightsdirect

'ഈ ചർച്ചകളെത്തുടർന്ന്, 2025 ഒക്ടോബർ അവസാനത്തോടെ ഇന്ത്യയിലും ചൈനയിലും നിയുക്ത സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വിമാന സർവീസുകൾ ശൈത്യകാല ഷെഡ്യൂളിന് അനുസൃതമായി, നിയുക്ത വിമാനവാഹിനിക്കപ്പലുകളുടെ വാണിജ്യ തീരുമാനങ്ങൾക്കും പ്രവർത്തന മാനദണ്ഡങ്ങൾ പാലിക്കുന്നതിനും വിധേയമായി പുനരാരംഭിക്കാൻ കഴിയുമെന്ന് ഇപ്പോൾ സമ്മതിച്ചിട്ടുണ്ട്' എന്നായിരുന്നു മന്ത്രാലയം അറിയിച്ചത്.

നേരത്തെ കോവിഡ് സമയത്താണ് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ നിർത്തിവച്ചത്. അതുകാരണം യാത്രക്കാർ ഹോങ്കോംഗ്, ബാങ്കോക്ക്, സിംഗപ്പൂർ തുടങ്ങിയ ഗതാഗത കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കാൻ നിർബന്ധിതരായി. റൂട്ടുകളുടെ പുനഃസ്ഥാപനം നടക്കുന്നതോടെ ഏഷ്യയിലെ രണ്ട് വലിയ സമ്പദ്‌വ്യവസ്ഥകൾക്കിടയിലുള്ള ബിസിനസ്, ടൂറിസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ വർധിക്കുമെന്നാണ് വിലയിരുത്തൽ.

സങ്കീർണ്ണമായ ഒരു ഭൗമരാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയമായ കാര്യം. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ തുടരുന്നതിന് മറുപടിയായി യുഎസ് അടുത്തിടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ഇരട്ടിയാക്കി വർധിപ്പിച്ചതിനെത്തുടർന്ന് ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം വഷളായിയിരുന്നു. ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവയാണ് യുഎസ് ഏർപ്പെടുത്തിയത്.

എന്നാൽ അതേ സാഹചര്യത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ അടുക്കുകയും ചെയ്‌തു. ചൈനീസ് പൗരന്മാർക്ക് ടൂറിസ്‌റ്റ് വിസകൾക്കുള്ള നിയന്ത്രണങ്ങൾ അടുത്തിടെ ലഘൂകരിച്ചുകൊണ്ട് ഇന്ത്യ ചൈനയുമായി ജാഗ്രതയോടെയുള്ള ഒരു അടുപ്പത്തിന്റെ സൂചനകൾ പ്രകടമാക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് പുതിയ പ്രഖ്യാപനം.

നേരത്തെ 2020-ൽ ലഡാക്കിൽ ഉണ്ടായ അതിർത്തി സംഘർഷത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായിരുന്നു. ഇതിൽ 20 ഇന്ത്യൻ സൈനികരും നിരവധി ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു. ഇത് മൂലമാണ് കോവിഡ് ഭീതി ഒഴിഞ്ഞിട്ടും ഇരു രാജ്യങ്ങൾക്കും ഇടയിലെ വിമാന സർവീസുകൾ പഴയപടി ആവാതിരുന്നത്.

പൂർണമായ നിരോധനത്തിന് മുൻപ് എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികളും എയർ ചൈന, ചൈന സതേൺ തുടങ്ങിയ ചൈനീസ് വിമാനക്കമ്പനികളും ചൈനയിലേക്ക് സർവീസ് നടത്തിയിരുന്നു. നിലവിൽ വിലക്ക് നീങ്ങിയതോടെ ഈ കമ്പനികൾ ചൈനയിലേക്ക് സർവീസ് പുനരാരംഭിക്കും. ഇത് ഉപരിപഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ചൈനയെ ആശ്രയിക്കുന്ന ഇന്ത്യക്കാർക്കും വിനോദ സഞ്ചാരികൾക്കും ഗുണകരമാവും.

ഇതിന് പിന്നാലെ ഇൻഡിഗോ സർവീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 'അംഗീകാരങ്ങൾക്ക് വിധേയമായി, ഇൻഡിഗോ ഉടൻ തന്നെ ഡൽഹിക്കും ഗ്വാങ്‌ഷൂവിനും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കും. അതിർത്തി കടന്നുള്ള വ്യാപാരത്തിനും തന്ത്രപരമായ ബിസിനസ് പങ്കാളിത്തത്തിനും വഴികൾ പുനഃസ്ഥാപിക്കുന്നതിനും ഇരു രാജ്യങ്ങൾക്കിടയിലുള്ള ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ഇൻഡിഗോ അതിന്റെ എയർബസ് എ320 നിയോ വിമാനങ്ങൾ ഉപയോഗിക്കും' എന്നാണ് അവർ അറിയിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+