Get Updates
Get notified of breaking news, exclusive insights, and must-see stories!

'മതഭ്രാന്തിൽ മുങ്ങിയവർ, ഐഎംഎഫിൽ നിന്ന് നിരന്തരം കടം വാങ്ങുന്നവർ'; യുഎന്നിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. ഇസ്ലാമാബാദ് തീവ്രവാദത്തെ പിന്തുണയ്ക്കുന്നതിനും അതിന്റെ സമ്പദ്‌വ്യവസ്ഥയെ ദുർവിനിയോഗം ചെയ്യുന്നതിനും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ പർവ്വതനേനി ഹരീഷ് കടുത്ത ഭാഷയിലാണ് വിമർശിച്ചത്. സമാധാനത്തെയും ബഹുരാഷ്ട്രവാദത്തെയും കുറിച്ചുള്ള ഉന്നതതല ചർച്ചയിലാണ് ഹരീഷിന്റെ പ്രതികരണം.

ചർച്ചയ്ക്കിടെ പാകിസ്ഥാനെ ഐഎംഎഫിൽ നിന്ന് തുടർച്ചയായി കടം വാങ്ങുന്നവർ എന്നും മതഭ്രാന്തിലും ഭീകരതയിലും മുങ്ങിക്കുളിച്ച ഒരു രാഷ്ട്രമെന്നും ഹരീഷ് വിശേഷിപ്പിച്ചു. പുരോഗതി, സമൃദ്ധി, വികസന മാതൃകകൾ എന്നിവയുടെ കാര്യത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡം തികച്ചും വ്യത്യസ്‌തമാണെന്ന് അദ്ദേഹം നേരത്തെ പ്രസംഗിച്ച പാകിസ്ഥാൻ പ്രതിനിധിയുടെ പരാമർശങ്ങൾക്ക് മറുപടിയായി പറഞ്ഞു.

unitednationsindia

'ഒരു വശത്ത്, പക്വതയുള്ള ജനാധിപത്യ രാഷ്ട്രവും, കുതിച്ചുയരുന്ന സമ്പദ്‌വ്യവസ്ഥയും, ബഹുസ്വരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സമൂഹവുമുള്ള ഇന്ത്യയുണ്ട്. മറുവശത്ത് മതഭ്രാന്തും ഭീകരതയും കൊണ്ട് നിറഞ്ഞ പാകിസ്ഥാൻ, ഐഎംഎഫിൽ നിന്ന് തുടർച്ചയായി കടം വാങ്ങുന്നവരാണ്' എന്നായിരുന്നു പർവ്വതനേനി ഹരീഷ് ചൂണ്ടിക്കാട്ടിയത്.

'അന്താരാഷ്ട്ര സമൂഹത്തിന് സ്വീകാര്യമല്ലാത്ത ആചാരങ്ങളിൽ ഏർപ്പെടുകയും മതപ്രഭാഷണങ്ങൾ നടത്തുന്നതും കൗൺസിൽ അംഗത്തിന് അനുചിതമാണ്' എന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്‌മീരിലെ പഹൽഗാമിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ പരാമർശിച്ചുകൊണ്ട്, ഭീകരവാദ കേസുകളിൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

'പഹൽഗാമിലെ ഭീകരമായ ഭീകരാക്രമണത്തിന്റെ ഫലമായി പാകിസ്ഥാൻ, പാകിസ്ഥാൻ അധിനിവേശ ജമ്മു കശ്‌മീരിലെ തീവ്രവാദ ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു, അത് കേന്ദ്രീകരിച്ചതും, അളക്കപ്പെട്ടതുമായിരുന്നു. അതിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി, പാകിസ്ഥാന്റെ അഭ്യർത്ഥനപ്രകാരം സൈനിക പ്രവർത്തനങ്ങൾ നിർത്തലാക്കാൻ നേരിട്ട് തീരുമാനിച്ചു' അദ്ദേഹം പറഞ്ഞു.

'സമീപ ദശകങ്ങളിൽ, സംഘർഷങ്ങളുടെ സ്വഭാവം മാറിയിട്ടുണ്ട്, ആധുനിക ഡിജിറ്റൽ, ആശയവിനിമയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ അതിർത്തി കടന്നുള്ള ധനസഹായം, ആയുധക്കടത്ത്, തീവ്രവാദികൾക്കുള്ള പരിശീലനം, റാഡിക്കൽ പ്രത്യയശാസ്ത്രങ്ങളുടെ വ്യാപനം എന്നിവയും വർധിച്ചു' അദ്ദേഹം തുടർന്നു.

'ഐക്യരാഷ്ട്രസഭയുടെ 80 വർഷം പൂർത്തിയാക്കുന്ന വേളയിൽ, ഐക്യരാഷ്ട്രസഭ ചാർട്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബഹുരാഷ്ട്രവാദത്തിന്റെയും തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിന്റെയും മനോഭാവം എത്രത്തോളം സാക്ഷാത്കരിക്കപ്പെട്ടുവെന്ന് ചിന്തിക്കാൻ ഇത് ഉപയോഗപ്രദമായ നിമിഷമാണ്' എന്നും അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്രസഭയ്ക്ക് ഇന്ത്യ നൽകുന്ന ദീർഘകാല സംഭാവനകളെ അദ്ദേഹം അടിവരയിട്ടു പറഞ്ഞു. 'യുഎൻ സമാധാന സേനയിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രാജ്യവും സമാധാന പരിപാലനത്തിൽ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു മുൻഗാമിയുമാണ് ഇന്ത്യ' ഹരീഷ് പ്രസംഗത്തിനിടെ കൂട്ടിച്ചേർത്തു.

അതേസമയം, ഏപ്രിൽ മാസത്തിൽ ഉണ്ടായ പഹൽഗാം ഭീകരാക്രമണത്തോടെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര മൂർച്ഛിച്ചതും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് വഴിമാറിയതും. ഇന്ത്യ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പകരമായി പാകിസ്ഥാൻ സാധാരണക്കാരെ ഉന്നം വച്ചതോടെ സ്ഥിതി രൂക്ഷമായിരുന്നു. പിന്നീട് വെടിനിർത്തൽ വന്നതോടെയാണ് സാഹചര്യം ഒന്ന് തണുത്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+