Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയ്ക്ക് ഇന്ത്യയുടെ വക മുട്ടൻ പണി; സ്‌റ്റീൽ ഉത്പന്നങ്ങൾക്ക് മൂന്ന് വർഷത്തേക്ക് 12 ശതമാനം വരെ ഇറക്കുമതി തീരുവ

ന്യൂഡൽഹി: ചില സ്‌റ്റീൽ ഉത്പന്നങ്ങൾക്ക് മൂന്ന് വർഷത്തേക്ക് 11 മുതൽ 12 ശതമാനം വരെ ഇറക്കുമതി തീരുവ ഏർപ്പെടുത്തി ഇന്ത്യ. ചൈനയിൽ നിന്നുള്ള സ്‌റ്റീൽ ഇറക്കുമതി വർധനവ് നിയന്ത്രിക്കാനാണ് ഈ സുപ്രധാന നീക്കമെന്നാണ് വിവരം. തീരുവയുടെ ഘടന ഇങ്ങനെയാണ്: ആദ്യ വർഷം 12 ശതമാനം, രണ്ടാം വർഷം 11.5 ശതമാനം, മൂന്നാം വർഷം ഇത് 11 ശതമാനമായി കുറയും.

ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് സ്‌റ്റീൽ ഉത്പാദകരായ ഇന്ത്യ, ചൈനയിൽ നിന്നുള്ള വിലകുറഞ്ഞ സ്‌റ്റീൽ ഇറക്കുമതിയുടെ വർധനവ് കാരണം ഏറെ നാളായി പ്രതിസന്ധിയിലായിരുന്നു. തുടർന്ന് പല കോണുകളിൽ നിന്ന് ഈ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് സമ്മർദ്ദവും ഉണ്ടായിരുന്നു. കൂടാതെ ഈ സാഹചര്യം ആന്റി-ഡമ്പിംഗ് ആശങ്കകൾക്ക് വഴിയൊരുക്കുകയും ആഭ്യന്തര സ്‌റ്റീൽ നിർമ്മാതാക്കൾക്ക് കനത്ത സമ്മർദ്ദം സൃഷ്‌ടിക്കുകയും ചെയ്‌തിരുന്നു.

steeltariff

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഈ നടപടി ചില വികസ്വര രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ബാധകമല്ല. എന്നാൽ ചൈന, വിയറ്റ്നാം, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള സ്‌റ്റീലിന് തീരുവ ബാധകമാകും. മാത്രമല്ല സ്‌റ്റെയിൻലെസ് സ്‌റ്റീൽ പോലുള്ള പ്രത്യേകതരം സ്‌റ്റീൽ ഉൽപ്പന്നങ്ങളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ആഭ്യന്തര സ്‌റ്റീൽ വ്യവസായം വിലകുറഞ്ഞ ഇറക്കുമതികളാൽ ദോഷം നേരിടാതിരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 'സമീപകാലത്ത് ഇറക്കുമതിയിൽ പ്രകടമായ വർദ്ധനവ് ഉണ്ടായി, ഇത് ആഭ്യന്തര വ്യവസായത്തിന് ഗുരുതരമായ ദോഷമുണ്ടാക്കുകയും ഭീഷണിയായി മാറുകയും ചെയ്‌തു" എന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസ് കണ്ടെത്തിയിരുന്നു.

ഇതിനെ തുടർന്നാണ് മൂന്ന് വർഷത്തെ ഈ തീരുവ ശുപാർശ ചെയ്‌തതെന്ന് ഉത്തരവിൽ പറയുന്നു. നേരത്തെ, 2025 ഏപ്രിലിൽ, ഇന്ത്യൻ സർക്കാർ വിദേശ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും 200 ദിവസത്തേക്ക് 12 ശതമാനം താൽക്കാലിക തീരുവ ഏർപ്പെടുത്തിയിരുന്നു. ഇത് അതേ വർഷം നവംബറിൽ കാലാവധി അവസാനിക്കുകയും ചെയ്‌തിരുന്നു.

ഇന്ത്യൻ സ്‌റ്റെയിൻലെസ് സ്‌റ്റീൽ ഡെവലപ്‌മെന്റ് അസോസിയേഷൻ എന്ന വ്യവസായ സംഘടന ഈ വിഷയം മുമ്പേ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. 2025 ഓഗസ്‌റ്റിൽ, വിലകുറഞ്ഞ സ്‌റ്റീൽ ഇറക്കുമതിക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്തണമെന്ന് ആവശ്യപ്പെട്ട് അവർ ഒരു ഹർജി ഫയൽ ചെയ്യുകയും ചെയ്‌തിരുന്നു.

ചൈനീസ് സ്‌റ്റീൽ കയറ്റുമതിയെച്ചൊല്ലി ആഗോളതലത്തിൽ നിലനിൽക്കുന്ന വ്യാപാര സംഘർഷങ്ങൾക്കിടയിലാണ് ഇന്ത്യയുടെ ഈ നടപടി എന്നതും ശ്രദ്ധേയമാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്‌റ്റീലിന് ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ തീരുമാനമാണ് ഇതിന് ഭാഗികമായി വഴിയൊരുക്കിയത്.

യുഎസ് നടപടികൾ ചൈനീസ് സ്‌റ്റീലിനെ മറ്റ് വിപണികളിലേക്ക് എത്താൻ ഇടയാക്കുകയും, രാജ്യങ്ങൾ വ്യാപാര പ്രതിരോധങ്ങൾ ശക്തിപ്പെടുത്താൻ പ്രേരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. ദക്ഷിണ കൊറിയയും വിയറ്റ്നാമും ഈ വർഷം ആദ്യം ചൈനീസ് സ്‌റ്റീൽ ഉൽപ്പന്നങ്ങൾക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്തിയിരുന്നു. ഇന്ത്യയുടെ നീക്കത്തോട് ചൈന അങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന കാണേണ്ടി വരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+