Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ-യുഎസ് കരാർ ഏകപക്ഷീയമല്ല; രാജ്യത്തെ കർഷകരെ പ്രതികൂലമായി ബാധിക്കില്ലെന്ന് മന്ത്രി, ഇതാണ് കാരണം

ന്യൂഡൽഹി: ഏറെ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് ഇന്ത്യ-യുഎസ് വ്യാപാരക്കരാർ അടുത്തിടെ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും പല കോണുകളിൽ നിന്നും ഈ കരാർ ഇന്ത്യയ്ക്ക് തിരിച്ചടിയാവുമെന്നും പൽ മേഖലകൾക്കും നഷ്‌ടം കൊണ്ട് വരുമെന്നും എല്ലാം വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇതിനെയെല്ലാം തള്ളിയ കേന്ദ്ര സർക്കാർ കരാർ കാരണം ഇന്ത്യയ്ക്ക് നേട്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് പറയുന്നത്.

രാജ്യത്തെ കർഷകർ, ക്ഷീരകർഷകർ, ഗ്രാമീണ തൊഴിലുകൾ എന്നിവയെ അത് ദോഷകരമായി ബാധിക്കില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ഉറപ്പ് നൽകുന്നു. രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യമേഖലകളെ സംരക്ഷിക്കുന്ന താരിഫ് ഘടനയാണ് സർക്കാർ ഉറപ്പാക്കിയത്. ഇത് ഇന്ത്യൻ നിർമ്മാതാക്കൾ, സാങ്കേതിക ഉത്പന്നദാതാക്കൾ, തൊഴിലധിഷ്ഠിത വ്യവസായങ്ങൾ എന്നിവർക്ക് കയറ്റുമതി സാധ്യതകൾ തുറന്നുനൽകുന്നു.

india us trade deal

യുഎസ്, ഇന്ത്യൻ ഉത്പന്നങ്ങളുടെ തീരുവ ഏകദേശം 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചതോടെ, ഇന്ത്യക്ക് മറ്റ് പല മത്സരരാജ്യങ്ങളെക്കാളും കുറഞ്ഞ തീരുവയാണ് നേരിടേണ്ടിവരുന്നത്. പ്രാദേശിക ഉപജീവനമാർഗങ്ങളെ ഭീഷണിപ്പെടുത്തുന്ന ഒരു യുഎസ് കാർഷിക ഉത്പന്നങ്ങൾക്കും ഇന്ത്യ നിലവിൽ പ്രവേശനം അനുവദിച്ചിട്ടില്ല. കർഷകർക്ക് പൂർണ സംരക്ഷണം നൽകി, ഉയർന്ന മൂല്യമുള്ള മേഖലകളിൽ ഇന്ത്യയുടെ കയറ്റുമതി സാധ്യത വർദ്ധിപ്പിക്കാൻ ഈ കരാറിനാകുമെന്നാണ് ഗോയൽ പറയുന്നത്.

ഈ കരാറിലൂടെ ഇന്ത്യ പൂർണ്ണമായി സംരക്ഷിക്കുന്ന വിഭാഗങ്ങളിൽ തീരുവ ഇളവുകളൊന്നും നൽകുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. നിലവിലുള്ള തീരുവകൾ മാറ്റമില്ലാതെ തുടരും. ഇത് സർക്കാരിന്റെ പ്രധാന നയപരമായ സന്ദേശമാണ്.

ഏതൊക്കെ വിഭാഗങ്ങളെ സംരക്ഷിക്കും?

ലക്ഷക്കണക്കിന് കർഷകർക്കാശ്രയമായ അവശ്യ ഭക്ഷ്യവസ്‌തുക്കളായ ഗോതമ്പ്, അരി, ചോളം, സോയ, എണ്ണക്കുരുക്കൾ, വിവിധ മാംസവിഭാഗങ്ങൾ (കോഴിയിറച്ചി ഉൾപ്പെടെ), എഥനോൾ, പുകയില എന്നിവയ്ക്ക് പൂർണ സംരക്ഷണം ലഭിക്കും. അവയ്ക്ക് ഉയർന്ന തീരുവ തുടരും; യുഎസ് കയറ്റുമതിക്കാർക്ക് പുതിയ പ്രവേശനം സാധ്യമല്ലെന്ന് അർത്ഥം..

ഇന്ത്യയുടെ മുഴുവൻ ക്ഷീരമേഖലയും 100 ശതമാനം സുരക്ഷിതമാണ്. പാൽ (എല്ലാ രൂപത്തിലും), ചീസ്, വെണ്ണ, നെയ്യ്, ക്രീം, തൈര്, മോര്, വയ്യ്, പനീർ എന്നിവയ്ക്ക് സംരക്ഷണം ലഭിക്കും. യുഎസ് ക്ഷീര ഉത്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ പ്രവേശനമില്ലെന്ന് സർക്കാർ ഇതിലൂടെ ഉറപ്പുനൽകുന്നു.

പുതിയതും ശീതീകരിച്ചതും ഉണങ്ങിയതും ടിന്നിലടച്ചതുമായ പച്ചക്കറികളും പഴങ്ങളും സംസ്‌കരിച്ച ഭക്ഷ്യവസ്‌തുക്കളുമെല്ലാം പൂർണമായി സംരക്ഷിക്കപ്പെടും. ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, മത്തങ്ങ, വാഴപ്പഴം, മാമ്പഴം, ഓറഞ്ച് തുടങ്ങിയവയും പയറുവർഗ്ഗങ്ങളും സംരക്ഷിത ഇനങ്ങളിൽപ്പെടുന്നു. ഇതിൽ പുതിയതും സംസ്‌കരിച്ചതും ഉണങ്ങിയതുമായ ഉത്പന്നങ്ങൾ ഉൾപ്പെടുന്നു.

ഇന്ത്യയുടെ സുഗന്ധവ്യഞ്ജന പാരമ്പര്യവും കരാറിൽ സുരക്ഷിതമാണ്. കുരുമുളക്, ഗ്രാമ്പൂ, മുളക്, കറുവപ്പട്ട, മല്ലി, ജീരകം, മഞ്ഞൾ, അയമോദകം, ഉലുവ, കടുക്, കറുവപ്പട്ട (വഴന), അനുബന്ധ ഉത്പന്നങ്ങൾ എന്നിവയ്ക്ക് തീരുവ കുറയില്ല.

ഇന്ത്യൻ തേയില വ്യവസായത്തെ സംരക്ഷിക്കാൻ കറുത്ത തേയില, ഗ്രീൻ ടീ, ടീ ബാഗുകൾ എന്നിവയും സംരക്ഷണ വലയത്തിലാണ്. ചുരുക്കത്തിൽ, കാർഷികം, ക്ഷീരം, സുഗന്ധവ്യഞ്ജനം, തേയില മേഖലകൾക്ക് കരാറിൽ യാതൊരു മാറ്റവുമില്ല.

യുഎസ് ഉത്പന്നങ്ങൾക്ക് വേണ്ടി ഇന്ത്യ തീരുവ കുറയ്ക്കുന്നത് ഏതിനൊക്കെ?

യന്ത്രസാമഗ്രികൾ, ഇലക്ട്രിക്കൽ ഉത്പന്നങ്ങൾ, വാഹനഘടകങ്ങൾ, രാസവസ്‌തുക്കൾ പോലുള്ള വ്യാവസായിക, നിർമ്മിത ഉത്പന്നങ്ങളുടെ തീരുവ ഇന്ത്യ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. ഇത് ഉൽപ്പാദനത്തിനും കയറ്റുമതിക്കും ഇന്ത്യയുടെ ഊന്നലിന് അനുയോജ്യമാണ്.

അത്യാധുനിക സെർവറുകൾ, എഐ ഹാർഡ്‌വെയർ, ജിപിയു, ഡാറ്റാ സെന്റർ ഉപകരണങ്ങൾ, സെമികണ്ടക്‌ടർ ഇൻപുട്ടുകൾ എന്നിവയടക്കമുള്ള സാങ്കേതികവിദ്യ, ഡാറ്റാ സെന്റർ, സെമികണ്ടക്‌ടർ ഹാർഡ്‌വെയർ എന്നിവയുടെ തീരുവകളും കുറയും. ഇത് ഇന്ത്യയുടെ സാങ്കേതിക, എഐ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മത്സരശേഷിയുള്ളതാക്കും.

ഉണങ്ങിയ ഡിസ്‌റ്റിലേഴ്‌സ് ഗ്രെയ്ൻ, ചുവന്ന ചോളം, കായകൾ, സോയാബീൻ ഓയിൽ, തിരഞ്ഞെടുക്കപ്പെട്ട പഴങ്ങൾ, വൈനുകൾ, സ്‌പിരിറ്റുകൾ തുടങ്ങിയ സെൻസിറ്റീവ് അല്ലാത്ത ചില കാർഷിക, ഭക്ഷ്യവസ്‌തുക്കളുടെ തീരുവകളും കുറയ്ക്കുന്നുണ്ട്. ഇവ പ്രധാനമായും ഉയർന്ന വരുമാനക്കാർ ഉപയോഗിക്കുന്നതും ചെറുകിട കർഷകർക്ക് ഭീഷണിയാകാത്തതുമാണ്.

ഇന്ത്യയ്ക്ക് ലഭിക്കുന്ന നേട്ടം

യുഎസ് ഇന്ത്യക്ക് തിരികെ നൽകുന്ന പ്രധാന ആനുകൂല്യം, മുമ്പ് ഉയർന്ന തീരുവ നേരിട്ടിരുന്ന പല ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങൾക്കും ഏകീകൃതമായി 18 ശതമാനം തീരുവ ബാധകമാക്കും എന്നതാണ്. മുൻപ് റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തീരുവ കണക്കുകൾ കണക്കിലെടുക്കുമ്പോൾ ഇത് കൂടുതൽ ഗുണകരമാവും എന്നാണ് വിലയിരുത്തൽ.

തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ, പാദരക്ഷകൾ, പ്ലാസ്‌റ്റിക്, റബ്ബർ ഉത്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, പരവതാനികൾ, യന്ത്രസാമഗ്രികൾ, രാസവസ്‌തുക്കൾ, കരകൗശല വസ്‌തുക്കൾ, ഫാർമസ്യൂട്ടിക്കൽസ്, രത്നങ്ങൾ, വിമാനഭാഗങ്ങൾ തുടങ്ങിയ മേഖലകൾക്ക് ഈ താരിഫ് ഇളവിലൂടെ വലിയ നേട്ടം ലഭിക്കും. കൂടാതെ, ചില ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മുമ്പ് ഏർപ്പെടുത്തിയിരുന്ന മെറ്റൽ-സെക്യൂരിറ്റി താരിഫുകളും യുഎസ് പിൻവലിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+