Get Updates
Get notified of breaking news, exclusive insights, and must-see stories!

ശത്രുക്കളെ നിഗ്രഹിക്കാൻ ഇന്ത്യയുടെ 'സുദർശന ചക്രം'; നൂതന തദ്ദേശീയ പ്രതിരോധ സംവിധാനം പ്രഖ്യാപിച്ച് മോദി

ന്യൂഡൽഹി: രാജ്യം എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ പ്രതിരോധ മേഖലയിലെ നിർണായക ചുവടുവെപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂതന പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിനായി മിഷൻ സുദർശൻ ചക്രത്തിന് തുടക്കം കുറിക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ 103 മിനിറ്റ് നീണ്ടുനിന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ചത്.

2035ഓടെ 'സുദർശൻ ചക്ര' പ്രവർത്തനക്ഷമമാകും എന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്ത വർഷത്തിനുള്ളിൽ ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് വരാൻ പോവുന്ന മാറ്റങ്ങളുടെ ആദ്യപടിയായാണ് സുദർശന ചക്ര ദൗത്യം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഭീഷണികളിൽ നിന്ന് അത്യാധുനിക സാങ്കേതിക കവചം രാജ്യത്തെ സംരക്ഷിക്കും എന്നതാണ് പ്രത്യേകത.

modisudarshanachakram

ഇസ്രയേലിന്റെ അയേൺ ഡോം പോലെ ഇന്ത്യയുടെ തദ്ദേശീയ സുരക്ഷാ കവചമായി സുദർശന ചക്രം പ്രവർത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. 'മിഷൻ സുദർശൻ ചക്ര എന്ന് പേരിട്ടിരിക്കുന്ന ഇരുമ്പ് താഴികക്കുടം പോലുള്ള പ്രതിരോധ സംവിധാനം ഇന്ത്യ വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു. സിവിലിയൻ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള നിർണായക സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനായി ഇത് രൂപകൽപ്പന ചെയ്യും' എന്നായിരുന്നു മോദി പറഞ്ഞത്.

ഹിന്ദു മത വിശ്വാസ പ്രകാരം സുദർശന ചക്രം നീതി, സമയം, പ്രപഞ്ചശക്തി എന്നിവയെ പ്രതിനിധീകരിക്കുന്ന ഭഗവാൻ ശ്രീകൃഷ്‌ണന്റെ ആയുധമായിരുന്നു. അതിന്റെ പേരിലാണ് ഇന്ത്യയുടെ സുരക്ഷാ കവചം അറിയപ്പെടുക. ഇന്ത്യയുടെ ആത്മനിർഭർ പദ്ധതിയുടെ ഭാഗമായുള്ള നിർണായക നീക്കങ്ങളിൽ ഒന്നാണ് സുദർശന ചക്രത്തിന്റെ നിർമ്മാണം.

ആത്മനിർഭർ ഭാരതിന് സുദർശൻ ചക്രം ഒരു വലിയ പ്രോത്സാഹനമായിരിക്കും, കൂടാതെ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ട് രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ പരിവർത്തനം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത പത്ത് വർഷത്തിനുള്ളിൽ, 2035 ആകുമ്പോഴേക്കും ഇന്ത്യ ദേശീയ സുരക്ഷാ കവചം വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുമെന്ന് മോദി പറയുകയുണ്ടായി.

'ഭഗവാൻ കൃഷ്‌ണന്റെ സുദർശന ചക്രത്തിന്റെ പാതയാണ് നമ്മൾ തിരഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷയ്ക്കായി, നമ്മുടെ കഴിവുകൾ നവീകരിക്കുന്നത് തുടരും. അടുത്ത 10 വർഷത്തിനുള്ളിൽ, അത് തന്ത്രപ്രധാനമായ ഒരു സ്ഥലമായാലും, ഒരു സിവിലിയൻ പ്രദേശമായാലും, നമ്മുടെ വിശ്വാസ കേന്ദ്രമായാലും, ഏത് ആക്രമണത്തെയും ചെറുക്കാൻ ഒരു 'രാഷ്ട്രീയ സുരക്ഷാ കവച്' നിർമ്മിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു' മോദി ചെങ്കോട്ടയിൽ വച്ച് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട മുഴുവൻ ആധുനിക ആയുധ സംവിധാനവും ഇന്ത്യയിൽ ഗവേഷണം ചെയ്യുകയും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്. പൂർണമായും തദ്ദേശീയമായ പ്രതിരോധ സംവിധാനമായിരിക്കും ഇത്. 'ഈ ശക്തമായ സംവിധാനം തീവ്രവാദ ആക്രമണങ്ങളെ ചെറുക്കുക മാത്രമല്ല, തീവ്രവാദികൾക്കെതിരെ തിരിച്ചടിക്കുകയും ചെയ്യും' മോദി കൂട്ടിച്ചേർത്തു.

അടുത്തിടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാനും ഇന്ത്യയും തമ്മിലുണ്ടായ സംഘർഷത്തിൽ നിർണായകമായത് ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങിയ എസ്-400 പ്രതിരോധ സംവിധാനമാണ്. റഷ്യയിൽ നിന്ന് അത് വാങ്ങിയ ശേഷം ഇന്ത്യ നവീകരിച്ച പതിപ്പാണ് യുദ്ധത്തിൽ കൃത്യമായ മേൽക്കൈ ഇന്ത്യൻ സൈന്യത്തിന് ലഭിക്കാൻ കാരണമായത്.

അതിന്റെ ചുവടുപിടിച്ചാണ് പ്രതിരോധ സംവിധാനത്തിൽ ഇന്ത്യ തദ്ദേശീയമായ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിൽ വിറളിപൂണ്ട പാകിസ്ഥാൻ ഇന്ത്യയിലെ സിവിലിയൻ പ്രദേശങ്ങളെ ലക്ഷ്യമാക്കി ആക്രമണം അഴിച്ചുവിട്ടിരുന്നു. വരാനിരിക്കുന്ന കാലത്ത് ഇത്തരം ആക്രമണങ്ങളെ തടയുകയാണ് സുദർശന ചക്രം പോലെയുള്ള സംവിധാനങ്ങളിലൂടെ ഇന്ത്യൻ സൈന്യം ലക്ഷ്യമിടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+