Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗീര്‍ വനത്തിനുള്ളില്‍ പോളിംഗ് ബൂത്ത്, 100 ശതമാനം പോളിംഗ്; ആകെയുള്ളത് പൂജാരിയായ ഒരൊറ്റ വോട്ടര്‍

അഹമ്മദാബാദ്: ഒരാള്‍ മാത്രമുള്ള പോളിംഗ് ബൂത്ത് ഉണ്ടാവുമോ? ഗുജറാത്തിലെ ബനേജില്‍ അത്തരമൊരു ബൂത്ത് ഉണ്ട്. കേട്ടാല്‍ ആരും അമ്പരന്ന് പോകും. ഇവിടെ നൂറ് ശതമാനം പോളിംഗാണ് മൂന്നാം ഘട്ട വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രശസ്തമായ ഗീര്‍ വനത്തിലൂടെ സഞ്ചരിച്ച് മുന്നോട്ട് പോയാല്‍ വനത്തിനുള്ളിലെ ഈ പോളിംഗ് ബൂത്തിലെത്താം.

ഇന്ത്യയിലെ സംരക്ഷിത വനമേഖലകളില്‍ ഒന്നാണിത്. ഇവിടെയുള്ള ഏക താമസക്കാരന്‍ മഹന്ത് ഹരിദാസ് ഉദാസീന്‍ എന്ന പൂജാരിയാണ് ഇവിടെ ഏക വോട്ടറായി ഉള്ളത്. അദ്ദേഹം ഇന്ന് വോട്ട് രേഖപ്പെടുത്തി. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

mahant-haridas-udaseen

ഏറ്റവും രസകരം പോളിംഗ് ബൂത്തിലെ ഓഫീസര്‍മാര്‍ അടക്കം പത്ത് പേരാണ് ഈ വനത്തിനുള്ളിലെ പോളിംഗ് ബൂത്തില്‍ ഈ വോട്ടര്‍ക്കായി എത്തിയിരിക്കുന്നത്. ഓരോ വോട്ടും എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് ഇത് തെളിയിക്കുകയാണ്. 42കാരനായ മഹന്ത് ഹരിദാസ് വോട്ട് ചെയ്ത ശേഷം വിരല്‍ ഉയര്‍ത്തി അക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

96 കോടിയില്‍ അധികം വോട്ടര്‍മാര്‍ ഇത്തവണയുണ്ട്. ഓരോ വോട്ടര്‍ക്കും രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെ പോളിംഗ് ബൂത്തുകള്‍ ഉണ്ടാവും. അതേസമയം പോളിംഗ് ഓഫീസര്‍മാര്‍ക്ക് അത്ര എളുപ്പമുള്ള യാത്രയായിരുന്നില്ല ഇത്. ബസില്‍ ടാറിടാത്ത കല്ലും മണ്ണും നിറഞ്ഞ റോഡിലൂടെ ബസിലായിരുന്നു ഇവരുടെ യാത്ര.

പൂജാരി വോട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇവര്‍ ഇത്രയും ദൂരം താണ്ടിയെത്തിയത്. കാവി വസ്ത്രവും ധരിച്ചാണ് ഉദാസീന്‍ വോട്ട് ചെയ്യാന്‍ എത്തിയത്. നെറ്റിയിലാകെ ചന്ദനവും പൂശിയിരുന്നു. ഉച്ചഭക്ഷണത്തിന് മുമ്പാണ് അദ്ദേഹം ബൂത്തിലെത്തിയത്. എന്നാല്‍ അദ്ദേഹം വോട്ട് ചെയ്താലും പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മടങ്ങാനാവില്ല.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമപ്രകാരം ബൂത്ത് വൈകീട്ട് പോളിംഗ് സമയം കഴിയുന്നത് വരെ പ്രവര്‍ത്തിക്കണം. മറ്റൊരു വോട്ടര്‍ ഇല്ലെങ്കില്‍ പോലും ഇതാണ് നിയമം. നിയമപ്രകാരം പോളിംഗ് ബൂത്തില്‍ ആറ് പോളിംഗ് സ്റ്റാഫുകളും രണ്ട് പോലീസുകാരും നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

ഒരു ജനാധിപത്യത്തില്‍ ഓരോ വ്യക്തിയും പ്രധാനപ്പെട്ടതാണെന്ന് ഉനയിലെ പ്രിസൈഡിംഗ് ഓഫീസറായ പാഡിയാര്‍ സുര്‍സിംഗ് പറഞ്ഞു. ബനേജില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള പട്ടണമാണ് ഉന. ആര്‍ക്കും വോട്ടവകാശം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുക ഞങ്ങളുടെ കടമയാണ്. അതിനായി എത്ര കഠിനമേറിയ യാത്ര ചെയ്യേണ്ടി വന്നാലും പ്രശ്‌നമില്ലെന്നും സുര്‍സിംഗ് പറഞ്ഞു.

ഏകദേശം മൂന്ന് മണിക്കൂറോളം യാത്ര ചെയ്താണ് പോളിംഗ് സംഘം ഗീര്‍ വനം താണ്ടി പോളിംഗ് ബൂത്ത് സ്ഥാപിച്ചത്. സുര്‍സിംഗും അദ്ദേഹത്തിന്റെ ടീമും രാത്രി തറയില്‍ കിടന്നും, ലഘുഭക്ഷണങ്ങള്‍ കഴിച്ചുമാണ് സമയം ചെലവിട്ടത്. രാവിലെ എഴ് മണിക്ക് തന്നെ ബൂത്ത് തുറന്നിരുന്നു. ഇവിടെ സെല്‍ഫോണ്‍ നെറ്റ് വര്‍ക്കില്ലായിരുന്നു. അതുകൊണ്ട് പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നുവെന്നും സുര്‍സിംഗ് പറഞ്ഞു.

ഉദാസീന്‍ ഗീര്‍ വനത്തിനുള്ളില്‍ ശിവക്ഷേത്രത്തിലെ പൂജാരിയാണ്. ഇതിനടുത്ത് തന്നെ മുതലകള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു അരുവിയുണ്ട്. 2019ല്‍ ഇവിടെയുണ്ടായിരുന്ന പൂജാരിയുടെ വിയോഗത്തെ തുടര്‍ന്നാണ് ഉദാസീന്‍ ഇവിടെ എത്തിയത്.

വര്‍ഷത്തില്‍ നിരവധി സന്ദര്‍ശകരാണ് ഇവിടെയെത്താറുള്ളത്. പുലികളും, കുറുക്കന്‍മാരും, കഴുതപുലികളും നിറഞ്ഞ ഘോരവനമാണിത്. ഏഷ്യന്‍ സിംഹമാണ് ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണം. ആകെ 700 എണ്ണമാണ് ഗിര്‍ വനത്തില്‍ ഈ സിംഹങ്ങളുണ്ട്. വംശനാശം ഭീഷണി നേരിടുന്നവയാണിത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+