ഐഎന്‍എക്സ് മീഡിയ മുകേഷ് അംബാനിയുടേത്, വിവാദമുയര്‍ത്തി പീറ്റര്‍ മുഖര്‍ജി 2018ല്‍ നല്കിയ മൊഴി!!
ദില്ലി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഐഎന്‍എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് പീറ്റര്‍ മുഖര്‍ജി നല്കിയ മൊഴി ചര്‍ച്ചയാവുന്നു. ഐഎന്‍എക്സ് മീഡിയയുടെ ഉടമകള്‍ അംബാനിയും അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളുമാണ് പീറ്റര്‍ മുഖര്‍ജി മൊഴി നല്‍കിയിരുന്നു. എന്നാല്‍ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ഈ മൊഴിയില്‍ യാതൊരു അന്വേഷണവും ഉണ്ടായിരുന്നില്ല. നേരത്തെ പീറ്റര്‍ മുഖര്‍ജിയും അദ്ദേഹത്തിന്റെ ഭാര്യ ഇന്ദ്രാണി മുഖര്‍ജിയും നല്കിയ മൊഴി പ്രകാരമാണ് മുന്‍ ധനമന്ത്രി പി ചിദംബരവും മകന് കാര്‍ത്തിയും ജയിലിലായത്.

മുകേഷ് അംബാനി നേരിട്ട് ചിദംബരവുമായി ബന്ധപ്പെട്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് പീറ്റര്‍ മുഖര്‍ജി പറഞ്ഞത്. അതേസമയം റിലയന്‍സുമായുള്ള ഇവരുടെ ഇടപാടുകള്‍ എക്സിക്യൂട്ടീവുകള്‍ മുഖേനയായിരുന്നു. കാര്‍ത്തിയുമായും അംബാനി നേരിട്ട് ബന്ധപ്പെട്ടിരുന്നു. അതേസമയം കാര്‍ത്തിക്ക് നല്കിയ കൈക്കൂലി അംബാനിയുടെ കമ്പനിയാണ് നല്‍കിയത്. പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണിയും നിന്നിരുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം മറയാക്കിയാണ് ഇതെല്ലാം ചെയ്തതെന്നാണ് മൊഴി.
അതേസമയം ചിദംബരത്തെയും മകന് കാര്‍ത്തിയെയും ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തുകയും, അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ മുകേഷ് അംബാനിയെയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരെയോ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക പോലും ചെയ്തിട്ടില്ല. ഇവര്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് പോലും പറയാന്‍ ഇഡിക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ഇക്കാര്യത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇതുവരെ ഇഡി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. റിലയന്‍സിനെതിരായ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാന്‍ ഒരിക്കലും പോലും ഇഡി ശ്രമിച്ചിരുന്നില്ല. രണ്ട് വര്‍ഷമായിട്ടും ചിദംബരത്തെ വേട്ടയാടുന്നതിലാണ് അവര്‍ താല്പര്യം കാണിച്ചത്.
മുകേഷ് അംബാനിയോട് ഇക്കാര്യം ചോദിച്ചറിയാന്‍ പോലും ഇഡി ശ്രമിച്ചില്ല. അതേസമയം റിലയന്‍സ് ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല. അതേസമയം ഇഡി ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ അനുവാദമില്ലെന്നാണ് പറഞ്ഞത്. മുകേഷ് അംബാനിക്ക് വേണ്ടി 40 ശതമാനം ഓഹരികള്‍ ഇന്ദ്രാണിയുടെ കൈവശമായിരുന്നുവെന്നും പീറ്റര്‍ മുഖര്‍ജി പറയുന്നു. എന്എസ്ആര്പി അംബാനിയുടെ സുഹൃത്തുക്കളുടെ കൈവശം ഉണ്ടായിരുന്ന കമ്പനിയാണെന്നും, ഇവര്‍ മറ്റൊരു 20 ശതമാനം ഓഹരി കൂടി കമ്പനിയില്‍ നേടിയിരുന്നുവെന്നും മൊഴിയിലുണ്ട്. മൊത്തം 60 ശതമാനം ഓഹരി ഇങ്ങനെ അംബാനി കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പേരിലായിരുന്നുവെന്ന് പീറ്റര്‍ മുഖര്‍ജി പറഞ്ഞു.
Recommended Video
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications