Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാൻ യുദ്ധം എണ്ണയിൽ ഒതുങ്ങില്ല; ഹീലിയവും അമോണിയയും കിട്ടാനില്ല, എംആർഐ മെഷീനുകൾ പണിമുടക്കും!

ന്യൂഡൽഹി: ഇറാൻ യുദ്ധം എണ്ണയിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന കൃത്യമായ സൂചനകൾ പുറത്ത്. യുദ്ധ ഫലമായി അമോണിയം, ഹീലിയം എന്നീ വാതകങ്ങളുടെ ഇറക്കുമതി നിലച്ചതോടെ രാജ്യത്ത് മരുന്നു നിർമ്മാണത്തിലും എംആർഐ ഉൾപ്പെടെ മെ‍‍ഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിലും കടുത്ത പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ഈ വാതകങ്ങൾക്കായി നിലവിൽ ഇന്ത്യ പൂർണമായും വിദേശ രാജ്യങ്ങളെയാണ് നിലവിൽ ആശ്രയിക്കുന്നത്.

ബെംഗളൂരൂവില്‍ തന്നെ നിര്‍മിക്കും; ഇന്ത്യയുടെ ആദ്യത്തെ സ്വദേശി ബുള്ളറ്റ് ട്രെയിന്‍ 2027ല്‍
ബെംഗളൂരൂവില്‍ തന്നെ നിര്‍മിക്കും; ഇന്ത്യയുടെ ആദ്യത്തെ സ്വദേശി ബുള്ളറ്റ് ട്രെയിന്‍ 2027ല്‍

മരുന്നുകളുടെ കാര്യത്തിൽ നിലവിൽ അൽപ്പമെങ്കിലും ആശ്വാസമുണ്ട്. എന്നാൽ ഇറാൻ സംഘർഷം ഇന്ത്യയിലെ എംആർഐ സേവനങ്ങളിൽ കാര്യമായ സമ്മർദ്ദം ചെലുത്തുകയാണ്. പശ്ചിമേഷ്യയിലെ തടസങ്ങൾ ആഗോള ഹീലിയം ലഭ്യതയെ ബാധിക്കുകയും വില വർധിപ്പിക്കുകയും ചെയ്‌തു. തണുപ്പിക്കാൻ ആവശ്യമായ ഈ വാതകത്തിനായി ഇന്ത്യ ഖത്തറിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. നിലവിൽ പരിമിതമായ സ്‌റ്റോക്ക് മാത്രമാണ് ഇന്ത്യയിൽ ഉള്ളത്.

mri

അതിനാൽ എംആർഐ സ്‌കാനുകൾക്ക് ചെലവ് കൂടാനും കാലതാമസം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ആശുപത്രികളും ഇമേജിംഗ് സെന്ററുകളും മുന്നറിയിപ്പ് നൽകുന്നു.യുഎസ്-ഇസ്രായേൽ സംഘർഷവും ഇറാന്റെ പ്രതികരണവും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് തടസമുണ്ടാക്കി. ഇത് ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എൽഎൻജി) ഒരു പ്രധാന പാതയാണ്. എൽഎൻജിയുടെയും ഹീലിയത്തിന്റെയും പ്രധാന ഉറവിടമായ ഖത്തറിലെ റാസ് ലഫാൻ ഹബിന്റെ പ്രവർത്തനങ്ങളെ ഇത് ബാധിച്ചു.

ഇത് ലോകത്തിലെ മൊത്തം ഹീലിയം ഉൽപ്പാദനത്തിന്റെ മൂന്നിലൊന്നിനെയാണ് സ്വാധീനിക്കുന്നത്. ഹീലിയം വാതക സംസ്‌കരണത്തിന്റെ ഒരു ഉപോൽപ്പന്നമായതിനാൽ, എൽഎൻജി ഉൽപ്പാദനത്തിലെ ഏത് കുറവും പെട്ടെന്ന് ഹീലിയം വിതരണത്തിൽ കുറവുണ്ടാക്കുന്നു. ഇന്ത്യക്ക് ആവശ്യമായ ഹീലിയത്തിന്റെ ഭൂരിഭാഗവും ഖത്തറിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

അതിനാൽ, സംഘർഷങ്ങളുമായി ബന്ധപ്പെട്ട ഈ തടസങ്ങൾ എംആർഐയുടെ ചെലവിനെയും ലഭ്യതയെയും നേരിട്ട് ബാധിക്കുന്നു. നിലവിൽ ദൃശ്യമായ സ്വാധീനം പരിമിതമാണെങ്കിലും വിതരണ ശൃംഖലയിലുടനീളം അപകടസാധ്യതകൾ വർധിക്കുന്നുണ്ടെന്ന് മേഖലയിലെ ഉദ്യോഗസ്ഥർ പറയുന്നു.
എംആർഐ കാന്തങ്ങളെ അതീവ താഴ്ന്ന താപനിലയിൽ നിലനിർത്താൻ ഹീലിയം അത്യന്താപേക്ഷിതമാണ്.

വിശ്വസനീയമായ വിതരണം ഇല്ലാതെ, യന്ത്രങ്ങൾക്ക് തകരാറുകൾ സംഭവിക്കാനും അറ്റകുറ്റപ്പണികൾക്ക് വലിയ ചെലവ് വരാനും സാധ്യതയുണ്ട്. നിലവിലെ പ്രതിസന്ധിക്ക് മുമ്പും എംആർഐ സേവനങ്ങൾക്ക് വലിയ ആവശ്യം ഉണ്ടായിരുന്ന തിരക്കേറിയ നഗരങ്ങളിലെ ആശുപത്രികൾക്ക്, അടിയന്തിരമല്ലാത്ത സ്‌കാനുകൾ മാറ്റിവയ്ക്കേണ്ടി വരുമോയെന്നും കാത്തിരിപ്പ് പട്ടിക ദൈർഘ്യമേറിയതാകുമോയെന്നും ആശങ്കയുണ്ട്.

ഖത്തറിൽ നിലനിൽക്കുന്ന ഏതൊരു തടസവും ലോകമെമ്പാടുമുള്ള എംആർഐ സേവനങ്ങളെ നേരിട്ട് ബാധിക്കുമെന്ന് മെഡിക്കൽ ടെക്നോളജി അസോസിയേഷൻ ഓഫ് ഇന്ത്യ ചെയർമാൻ പവൻ ചൗധരി പറഞ്ഞു. കരാറുകൾ പുതുക്കുന്നതോടെ വിലയിൽ വരുന്ന വർധനവ് "ആശങ്കാജനകമാണ്". ചില വിപണികളിൽ, ഹീലിയം ഒരു ക്യുബിക് മീറ്ററിന് ഏകദേശം 80 ഡോളറിന് അടുത്താണ് വ്യാപാരം ചെയ്യുന്നത്. ഇത് ഡയഗ്നോസ്‌റ്റിക് സേവനം നൽകുന്നവരുടെ പ്രവർത്തന ബജറ്റുകളിൽ സമ്മർദ്ദം വർധിപ്പിക്കുന്നു.

ഇന്ത്യയിലെ മിക്ക സ്‌കാനറുകളും ഇപ്പോഴും ലിക്വിഡ് ഹീലിയത്തെയാണ് ആശ്രയിക്കുന്നത്, വേഗത്തിലുള്ള മാറ്റം സാധ്യമല്ല. ഒരു എംആർഐ മെഷീന് ഏതാനും കോടി രൂപ ചിലവ് വരുമെന്നും അതിനാൽ ആശുപത്രികൾക്ക് പെട്ടെന്ന് എല്ലാം മാറ്റി സ്ഥാപിക്കാൻ കഴിയില്ലെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.അതിനാൽ ബദൽ സാധ്യതകൾ തേടുന്നത് അഭികാമ്യമല്ല.

ചെമ്പിനൊപ്പം സ്വര്‍ണവും വെള്ളിയും.... വമ്പന്‍ ഖനി തുറക്കാന്‍ അര്‍ജന്റീന; ഇനി കളിമാറും
ചെമ്പിനൊപ്പം സ്വര്‍ണവും വെള്ളിയും.... വമ്പന്‍ ഖനി തുറക്കാന്‍ അര്‍ജന്റീന; ഇനി കളിമാറും

ഹീലിയം ക്ഷാമം മറ്റ് മെഡിക്കൽ സപ്ലൈകളെയും ബാധിക്കുന്നുണ്ട്. ഐവി ബാഗുകൾ, ലൈനുകൾ, യൂറിൻ ബാഗുകൾ, കാനുലകൾ, സിറിഞ്ചുകൾ തുടങ്ങിയ അവശ്യ സാധനങ്ങളുടെ സ്‌റ്റോക്ക് 15 മുതൽ 20 ദിവസം വരെ മാത്രമേ നിലനിൽക്കൂ എന്ന് ഉപകരണ നിർമ്മാതാക്കൾ മുന്നറിയിപ്പ് നൽകുന്നു. കൂടുതൽ തടസങ്ങൾ ഉണ്ടായാൽ പൊതു, സ്വകാര്യ ആശുപത്രികളിലെ സംഭരണ ടീമുകൾക്ക് വലിയ വെല്ലുവിളിയാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+