Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഭജനത്തിന് കാരണക്കാര്‍ നെഹ്‌റുവെന്ന് ബിജെപി വീഡിയോ; ആധുനിക സവര്‍ക്കര്‍മാരെന്ന് ജയറാം രമേശ്

ദില്ലി: വിഭജനകാല ഓര്‍മ ദിനം വീണ്ടും ആഘോഷിച്ച് ബിജെപി. കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് വീഡിയോയും ബിജെപി പുറത്തിറക്കി. ഇതിന്റെ പേരില്‍ കടുത്ത വാക്‌പോരാണ് ആരംഭിച്ചിരിക്കുന്നത്. 1947ലെ വിഭജനകാലത്ത് നടന്ന സംഭവങ്ങളെ കോര്‍ത്തിണക്കി കോണ്‍ഗ്രസും ജവഹര്‍ലാല്‍ നെഹ്‌റുവുമാണ് വിഭജനത്തിന് കാരണക്കാരെന്ന് അവകാശപ്പെടുകയാണ് ബിജെപി.

1

ഏഴ് മിനുട്ടുള്ള വീഡിയോയാണ് പുറത്തിറക്കിയത്. മുഹമ്മദലി ജിന്നിയുടെയും മുസ്ലീം ലീഗിന്റെയും ആവശ്യത്തിന് വഴങ്ങി പാകിസ്താന്‍ എന്ന രാജ്യത്തിന് രൂപം നല്‍കിയത് നെഹ്‌റുവാണെന്ന് ബിജെപി ആരോപിക്കുന്നു.

കോണ്‍ഗ്രസ് ഇതിന് മറുപടിയുമായി എത്തിയിട്ടുണ്ട്. ഇന്നത്തെ രാഷ്ട്രീയ യുദ്ധത്തിന് വളമിടാന്‍ വേണ്ടിയാണ് പ്രധാനമന്ത്രി ഇങ്ങനൊരു ദിവസം അടയാളപ്പെടുത്തുന്നത്. രാജ്യത്തിന് മുറിവേല്‍പ്പിച്ച കാര്യങ്ങളാണ് വീണ്ടും ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. ആധുനിക കാലത്തെ സവര്‍ക്കര്‍മാരും ജിന്നമാരും രാജ്യത്തെ ഇപ്പോഴും വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി.

ഓഗസ്റ്റ് 14ന് രാജ്യം വിഭജന ഭീകരത ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ ജനങ്ങളുടെ ജീവത്യാഗവും വേദനകളും അനുസ്മരിക്കാനായിട്ടാണ് ഈ ദിനമെന്ന് മോദി പറഞ്ഞിരുന്നു.

ഈ വീഡിയോയില്‍ സിറില്‍ ജോണ്‍ റാഡ്ക്ലിഫാണ് ഉള്ളത്. അദ്ദേഹത്തിന്റെ വിഭജന ഭൂപടം പഞ്ചാബിനെയും ബംഗാളിനെയും പകുതിയായി വിഭജിക്കുന്നതാണ് ഉള്ളത്. ഇന്ത്യന്‍ സംസ്‌കാരത്തെയും പൈതൃകത്തെയും കുറിച്ചറിയാത്ത ഒരാള്‍ രാജ്യത്തെ വിഭജിക്കാന്‍ അനുമതി കൊടുത്തത് ആരാണെന്ന് ബിജെപി ചോദിച്ചു.

അതും ആഴ്ച്ചകള്‍ കൊണ്ടാണത് സംഭവിച്ചതെന്നും ബിജെപി പറയുന്നു. ഈ വീഡിയോയില്‍ ഉടനീളം നെഹ്‌റുവിനെ കാണിക്കുന്നുണ്ട്. ഇന്ത്യയെ കുറിച്ച് ഒന്നുമറിയാത്തവരെയാണ് മൂന്നാഴ്ച്ച കൊണ്ട് വെട്ടിമുറിക്കപ്പെട്ടതെന്ന് വീഡിയോയില്‍ പറയുന്നു.

ഈ പൈശാചിക ശക്തികള്‍ക്കെതിരെ പോരാടേണ്ടവര്‍ ആ സമയത്ത് എവിടെയായിരുന്നുവെന്നും ബിജെപി ചോദിച്ചു. രാജ്യത്തിന്റെ ദുരന്തം ഒരിക്കലും തെറ്റായ രീതിയില്‍ ഉപയോഗിക്കാന്‍ പാടില്ല. അത് ദുരുപയോഗം ചെയ്യുന്നത് വിദ്വേഷം വളര്‍ത്താനേ കാരണമാകൂ. സത്യമെന്തെന്നാണ് സവര്‍ക്കറാണ് ദ്വിരാഷ്ട്ര വാദം ഉന്നയിച്ചത്.

ജിന്ന അതിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്‌തെന്ന് ജയറാം രമേശ് കുറിച്ചു. ഇന്ത്യ വിഭജനം അംഗീകരിച്ചില്ലെങ്കില്‍, രാജ്യം പല ഭാഗങ്ങളായി ചിതറി പോകും. അത് രാജ്യത്തിന്റെ പൂര്‍ണ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും സര്‍ദാല്‍ പട്ടേല്‍ കുറിച്ചിരുന്നുവെന്ന് ജയറാം രമേശ് പറഞ്ഞു.

ഇങ്ങനുണ്ടോ ഒരു ലവ്, നയന്‍സിനെ ചുംബിച്ച് വിക്കി, ക്യൂട്ട് ലുക്കില്‍ ബാഴ്‌സലോണയിലേക്ക്; ചിത്രങ്ങള്‍ വൈറല്‍

ജനസംഘത്തിന്റെ ശ്യാമപ്രസാദ് മുഖര്‍ജിയും കാര്യം രമേശ് മറന്ന് പോയത് കൊണ്ടാണ്. ബംഗാളിന്റെ വിഭജനത്തിന് മുഖ്യ കാരണം അദ്ദേഹമാണ്. അതും ശരത് ചന്ദ്ര ബോസിന്റെ ആഗ്രഹത്തിന് എതിരായിരുന്നു അത്. കോണ്‍ഗ്രസ് ഗാന്ധിയുടെയും നെഹ്‌റുവിന്റെയും പട്ടേലിന്റെയും പാരമ്പര്യം എക്കാലത്തും ഉയര്‍ത്തി പിടിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+