ജാർഖണ്ഡിൽ ചിരാഗ് പാസ്വാന്റെ എൽജെപിയും മത്സരിക്കും; അങ്കം ഒറ്റയ്‌ക്കെങ്കിൽ തിരിച്ചടി ബിജെപിക്ക്, കാരണം?
റാഞ്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയിൽ നിന്ന് കരകയറാനും കരുത്ത് തെളിയിക്കാനും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് ലഭിക്കുന്ന പ്രധാന അവസരമാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ. മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ വോട്ടെടുപ്പ് നടക്കുന്ന പ്രധാന ഇടങ്ങളിൽ ഒന്നാണ് ജാർഖണ്ഡ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നീക്കങ്ങൾ ഇവിടെ സജീവമാണ്.
വിവിധ കക്ഷികൾ സഖ്യ സാധ്യതകൾ തേടുകയും അതിവേഗം സീറ്റ് വിഭജന ചർച്ചകളിലേക്ക് കടക്കുകയും ചെയ്‌തിട്ടുണ്ട്. സംസ്ഥാനത്ത് ഭരണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന ബിജെപി പ്രാദേശിക കക്ഷികളുമായി സഖ്യം ഏതാണ്ട് ഉറപ്പാക്കി കഴിഞ്ഞു. എന്നാൽ ഇപ്പോഴിതാ അവർക്ക് തലവേദനയാവുന്ന ഒരു പ്രഖ്യാപനം കഴിഞ്ഞ ദിവസം മറ്റൊരു പാർട്ടിയിൽ നിന്നുണ്ടായിരുന്നു.

ദേശീയ തലത്തിൽ എൻഡിഎയുടെ സഖ്യ കക്ഷിയായ എൽജെപിയാണ് ഈ പാർട്ടി. കേന്ദ്രമന്ത്രിയും എൽജെപിയുടെ പ്രധാന നേതാവുമായ ചിരാഗ് പാസ്വാനാണ് ഈ പ്രഖ്യാപനം നടത്തിയത്. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയും മത്സരിക്കുമെന്നാണ് പാസ്വാൻ നൽകുന്ന മുന്നറിയിപ്പ്. ഈ പ്രഖ്യാപനം യാതൊരു അമ്പരപ്പും പ്രതിപക്ഷത്തിന് ഉണ്ടാക്കുന്നില്ലെങ്കിലും എൻഡിഎയ്ക്ക് വലിയ തിരിച്ചടിയാണിത്.
തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പാസ്വാന്റെ പ്രഖ്യാപനത്തെക്കാൾ ഉപരി അതിന്റെ രീതിയാണ് അവർ ഞെട്ടിക്കുന്നത്. സംസ്ഥാനത്ത് സഖ്യമായി മത്സരിക്കണമെന്ന നിർബന്ധമില്ലെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്. ഒറ്റയ്ക്ക് മത്സരിക്കുന്നതിനിടെ സാധ്യതകളെ കുറിച്ചുള്ള സൂചനയും അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഇടയിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും.
എൽജെപി നിർണായകമാവുമോ?
ജാർഖണ്ഡിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി, എഎസ്ജെയു, ജെഡിയു സഖ്യം മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് പാസ്വാന്റെ നിലപാട് വന്നിരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ഈ മൂന്ന് പാർട്ടികളും എൻഡിഎ മുന്നണിയുടെ ലേബലിൽ ആവും സംസ്ഥാനത്ത് മത്സരിക്കുക എന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.
എന്നാൽ എൽജെപി ഒറ്റയ്ക്ക് മത്സരിച്ചാൽ അത് എതിരാളികൾ ഏത് രീതിയിൽ പ്രചാരണത്തിന് ഉപയോഗിക്കും എന്ന ആശങ്ക ബിജെപിക്കുണ്ടാവും. കൂടാതെ എൻഡിഎയുടെ വോട്ടുകൾ പലതായി ഭിന്നിക്കപെടുമെന്നും അവർ ഭയക്കുന്നു. അതിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്ന് എൽജെപിക്ക് ജാർഖണ്ഡിൽ ഉള്ള സ്വാധീനമാണ്.
നേരത്തെ ബിഹാറിന്റെ ഭാഗമായിരുന്നു ജാർഖണ്ഡ് സംസ്ഥാനം. അതുകൊണ്ട് തന്നെ റാം വിലാസ് പാസ്വാന്റെ പാർട്ടിക്ക് അതിന്റെ സ്വാധീനവും ഇവിടെയുണ്ടാകും. പാർട്ടിയുടെ ശക്തമായ സ്വാധീനം കണക്കിലെടുത്ത് തന്നെയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ചിരാഗും പറഞ്ഞു കഴിഞ്ഞു. ഈ സാഹചര്യത്തിൽ മുന്നണിയിൽ അവരും ചേരുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
അങ്ങനെയെങ്കിൽ സീറ്റ് വിഭജന ചർച്ചകൾക്ക് ഉൾപ്പെടെ സമയം അതിക്രമിച്ചു എന്ന് വേണം പറയാൻ. കാരണം എഎസ്ജെയുമായി ബിജെപി ഏതാണ്ട് സീറ്റുകളുടെ കാര്യത്തിൽ ധാരണയിൽ എത്തിയെന്നാണ് വിവരം. അങ്ങനെയെങ്കിൽ എൽജെപിയുമായി ഇക്കാര്യത്തിൽ ബിജെപി ഉടൻ ചർച്ച നടത്തേണ്ടതായിരുന്നു. എന്നാൽ ഇതുവരെ തരാം ചർച്ചകളൊന്നും നടന്നില്ലെന്നാണ് വിവരം. ഇതാണ് എൽജെപി ഒറ്റയ്ക്ക് മത്സരിക്കുന്ന സാഹചര്യം ഉണ്ടാവുമോ എന്ന് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications