'അന്വേഷണം വേണം'; കശ്‌മീർ ഫയൽസ് ഫിലിം മേക്കേഴ്‌സിന് തീവ്രവാദ ബന്ധമെന്ന് ജിതൻ രാം മാഞ്ചി
പട്‌ന: ദി കശ്മീർ ഫയൽസ് സിനിമയുടെ അണിയറ പ്രവർത്തകർക്ക് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണവുമായി ജിതൻ രാം മാഞ്ചി. 1980 കളുടെ അവസാനത്തിൽ കശ്മീരി പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഇതൊരു ഗൂഢാലോചനയായിരിക്കുമെന്ന് മാഞ്ചി പറഞ്ഞു.കശ്മീരി പണ്ഡിറ്റുകളിൽ ഭയം ജനിപ്പിക്കാൻ തീവ്രവാദ സംഘടനകൾ ആഗ്രഹിക്കുന്നു. അതാണ് ഈ സിനിമയിലൂടെ നടപ്പിലായതെന്നും അദ്ദേഹം ആരോപിച്ചു.
കശ്മീരി ബ്രാഹ്മണർക്ക് വീണ്ടും കശ്മീരിലേക്ക് പോകാൻ കഴിയാത്തവിധം ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളുടെ ഗൂഢാലോചന കൂടിയാണ് 'കശ്മീർ ഫയൽസ്' എന്ന് മാഞ്ചി ട്വീറ്റ് ചെയ്തു.സംവിധായകൻ വിവേക് അഗ്നിഹോത്രി ഉൾപ്പെടെ 'തീവ്രവാദ സംഘടനകളും സിനിമയുടെ നിർമ്മാതാക്കളും തമ്മിൽ സാധ്യമായ ബന്ധമുണ്ടാകാം' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ഭരണത്തിലിരിക്കുന്ന പല സംസ്ഥാനങ്ങളിലും സിനിമക്ക് നികുതി ഇളവുകൾ നൽകിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

വിവേക് അഗ്‌നിഹോത്രി സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം കഴിഞ്ഞ ദിവസമാണ് തീയേറ്ററകളിൽ എത്തിയത്.
ചിത്രത്തിൽ കശ്‌മീരിൽ സംഭവിച്ച കശ്‌മീരി പണ്ഡിറ്റുകളുടെ പാലായനമാണ് ചർച്ച ചെയ്യുന്നത്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ഫിലിം മേക്കർ അവകാശപ്പെടുന്നു. സിനിമ വിവാദമായതോടെ കേരളത്തിൽ ഉൾപ്പടെ നിരവധി സ്‌ക്രീനുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. കേരളത്തിൽ ആദ്യം വളരെ കുറച്ച് തീയേറ്ററിൽ മാത്രമെ ചിത്രത്തിന് പ്രദർശനം ഉണ്ടായിരുന്നുള്ളൂ.

സിനിമ റിലീസ് ആയതിന് പിന്നാലെ ഹിന്ദുത്വ കേന്ദ്രങ്ങളിൽനിന്നും അതിഭയങ്കരമായ പിന്തുണയാണ് സിനിമക്ക് ലഭിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സിനിമക്ക് സമ്പൂർണ നികുതിയിളവ് പ്രഖ്യാപിച്ചു. മധ്യപ്രദേശ് സർക്കാർ സിനിമ കാണാൻ പൊലീസുകാർക്ക് ഒരു ദിവസത്തെ അവധി അനുവദിച്ചു. അസം സർക്കാർ മുഴുവൻ സർക്കാർ ജീവനക്കാർക്കും സിനിമ കാണുന്നതിനായി അരദിവസത്തെ അവധി അനുവദിച്ചു. ഒരു പടികൂടി കടന്ന് അസം കശ്മീരായി മാറ്റില്ല എന്ന് സംസ്ഥാനത്തെ മുസ്‍ലിംകൾ ഉറപ്പുതരണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആവശ്യപ്പെട്ടു. ഏറ്റവും ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും 'ദി കശ്മീർ ഫയൽസ്' സിനിമക്കുവേണ്ടി രംഗപ്രവേശം ചെയ്‌തിരുന്നു. സിനിമ എല്ലാവരും കാണണം, സിനിമയെ പ്രോത്സാഹിപ്പിക്കണം എന്നും മോദി അണിയറ പ്രവർത്തകരുമായുള്ള ചിത്രം സഹിതം സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയിരുന്നു.

അപ്പ് റൈറ്റ് ഇന്റർനാഷണൽ സിനിമ എന്ന ഫേസ്ബുക്ക് സിനിമ ഗ്രൂപ്പ് ഫിലിം റിവ്യൂ മത്സരവുമായി രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനൂപം ഖേർ, ദർശൻ കുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അനൂപം ഖേർ അവതരിപ്പിച്ചതുൾപ്പെടെ എല്ലാ കഥാപാത്രങ്ങളും മികച്ചു നിൽക്കുന്നുവെന്ന് പ്രേക്ഷകർ പറയുന്നു. അതേ സമയം സിനിമക്ക് ബിജെപി നൽകുന്ന പിന്തുണക്കെതിരെ ഒരു വിഭാഗം കശ്‌മീരി പണ്ഡിറ്റുകൾ രംഗത്തെത്തിയിട്ടുണ്ട്. ഞങ്ങളുടെ ദുരിത ജീവിതത്തിന് കാരണക്കാരായവർ തന്നെയാണ് ഇപ്പോൾ സിനിമക്ക് വേണ്ടിയും രംഗത്തെത്തിയിരിക്കുന്നതെന്ന് പണ്ഡിറ്റുകൾ പറയുന്നു.
Recommended Video
കശ്മീര്‍ ഫയല്‍സ് സിനിമയുടെ സംവിധായകന് വൈ കാറ്റഗറി സുരക്ഷ; ഭീഷണിയെന്ന് വിശദീകരണം
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications