Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തില്‍ അടിച്ച് പൂസായി പഞ്ചാബ് മുഖ്യമന്ത്രി, ഇറക്കി വിട്ടു?: സംഭവം പരിശോധിക്കുമെന്ന് സിന്ധ്യ

ചണ്ഡിഗഡ്: മദ്യപിച്ച് ലക്കുക്കെട്ട പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടെന്ന വാർത്തയാണ് ദേശീയ തലത്തിലെ നിലവിലെ പ്രധാന ചർച്ചാ വിഷയം. ബി ജെ പിയും കോണ്‍ഗ്രസും വിഷയം ഏറ്റെടുത്തുകൊണ്ട് എ എ പി ക്കെതിരെ ആഞ്ഞടിക്കുമ്പോള്‍ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് എ എ പിയുടെ അവകാശവാദം. ഫ്രാങ്ക്ഫർട്ടിൽനിന്നു ഡൽഹിയിലേക്കുള്ള വിമാനത്തിൽനിന്നാണ് മുഖ്യമന്ത്രിയെ ഇറക്കി വിട്ടത്.

അമിതമായി മദ്യപിച്ച നിലയിലായിരുന്നു മാൻ എന്നും അതിനാലാണ് വിമാനത്തിൽനിന്ന് ഇറക്കിവിട്ടതെന്നുമാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് കേന്ദ്ര വോമയാന മന്ത്രി ജ്യോതിരാധിത്യ സിന്ധ്യയും രംഗത്ത് എത്തിയിരിക്കുകയാണ്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ഡൽഹിയിലേക്കുള്ള

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ഡൽഹിയിലേക്കുള്ള വിമാനത്തിൽ നിന്ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ നിന്ന് ഇറക്കിവിട്ടത് മദ്യപിച്ചിട്ടാണെന്ന ആരോപണം പരിശോധിക്കുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയത്. സംഭവത്തിന്റെ വസ്തുതകൾ പരിശോധിക്കേണ്ടത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.

ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ

ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ലുഫ്താൻസ വിമാനത്തിൽ നിന്ന് മന്നിനെ ഇറക്കിയത് മദ്യലഹരിയിലാണെന്ന് ശിരോമണി അകാലിദൾ (എസ്എഡി) തലവൻ സുഖ്ബീർ സിംഗ് ബാദലാണ് തിങ്കളാഴ്ച ആദ്യമായി ആരോപിച്ച രാഷ്ട്രീയ നേതാവ്. അദ്ദേഹവും കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് ബജ്‌വയും വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വ്യോമായന മന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു.

മീനാക്ഷിയെ ചേർത്ത് പിടിച്ച് കാവ്യ മാധവന്‍: ചിത്രം വൈറല്‍, മീനൂട്ടി മഞ്ജു വാര്യറെ മറന്നോയെന്ന് ആരാധകർ

ഇത് വിദേശ മണ്ണിൽ നടന്ന ഒരു സംഭവമാണ്

"ഇത് വിദേശ മണ്ണിൽ നടന്ന ഒരു സംഭവമാണ്. നമുക്ക് വസ്തുതകൾ പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്. ഡാറ്റ നൽകേണ്ടത് ലുഫ്താൻസ എയർലൈൻ ആണ്. എനിക്ക് അയച്ച അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ, ഞാൻ തീർച്ചയായും അത് പരിശോധിക്കും", ഒരു പരിപാടിക്കിടെ സിന്ധ്യ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെ എഎപി

അതേസമയം, മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെ എഎപി നിഷേധിക്കുകയാണ്. ശാരിരീകമായി സുഖമില്ലാതിരുന്നതിനാലാണ് മുഖ്യമന്ത്രിയുടെ യാത്ര മാറ്റിവെച്ചതെന്നാണ് എ എ പിയുടെ വിശദീകരണം. "ഞായറാഴ്ച മുതൽ അവർ എല്ലാത്തരം നുണകളും പ്രചരിപ്പിക്കുകയാണ്. പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ അവർ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചു. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് സംസ്ഥാനത്തിന് ചീത്തപ്പേരുണ്ടാക്കുന്നതിൽ അവർക്ക് യാതൊരു പ്രശ്നവുമില്ല'' എ എ പി നേതാവ് മൽവിന്ദർ സിംഗ് കാങ് വ്യക്തമാക്കി

സംഭവത്തില്‍ പ്രതികരിച്ച് എ എ പി ദേശീയ കണ്‍വീനറും

സംഭവത്തില്‍ പ്രതികരിച്ച് എ എ പി ദേശീയ കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും രംഗത്ത് എത്തി. "കഴിഞ്ഞ 6 മാസമായി ഭഗവന്ത് മാൻ പഞ്ചാബില്‍ അസാമാന്യമായ പ്രവർത്തനമാണ് നടത്തുന്നത്. സത്യസന്ധനായ ഒരു മുഖ്യമന്ത്രിയെ പഞ്ചാബിന് ലഭിച്ചു. മന്നിനെ എതിർക്കുന്നവർ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ ഒരു നെഗറ്റീവ് പോയിന്റും കണ്ടെത്താൻ കഴിയാത്തതിനാലാണ് ഇത്തരം വ്യാജ വിവരണം," ചൊവ്വാഴ്ച വഡോദരയിൽ പാർട്ടിയുടെ ടൗൺ ഹാൾ യോഗത്തിൽ സംസാരിക്കവെ എഎപി മേധാവി പറഞ്ഞു.

പഞ്ചാബിനായി നിക്ഷേപകരെ കാണാൻ

പഞ്ചാബിനായി നിക്ഷേപകരെ കാണാൻ സംസ്ഥാന ഉദ്യോഗസ്ഥരുടെ സംഘത്തോടൊപ്പമാണ് മുഖ്യമന്ത്രി ജർമനിയിലെത്തിയത്. ഞായറാഴ്ച ഡൽഹിയിൽ നടക്കുന്ന പാർട്ടിയുടെ 'രാഷ്ട്രീയ ജനപ്രതിനിധി സമ്മേളനത്തിൽ' പങ്കെടുക്കാൻ അദ്ദേഹം മടങ്ങിയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ അത് സാധ്യമാകാതിരുന്നതിനാല്‍ വീഡിയോ കോളിലൂടെയാണ് അദ്ദേഹം യോഗത്തിൽ ചേർന്നത്. ഇതിന് ശേഷം തിങ്കളാഴ്ചയാണ് അദ്ദേഹം തിരിച്ചെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+