'നിയമസംവിധാനങ്ങൾ ഉപയോഗിച്ച് സർക്കാർ പ്രതിപക്ഷത്തെ ലക്ഷ്യമിടുന്നുണ്ട്'; ജസ്‌റ്റിസ് ഹൃഷികേശ് റോയ്
ന്യൂഡൽഹി: നിയമസംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഭരിക്കുന്ന സർക്കാർ രാജ്യത്തെ പ്രതിപക്ഷ പാർട്ടി നേതാക്കളെ ലക്ഷ്യമിടുന്ന സംഭവങ്ങൾക്ക് ഒട്ടേറെ ഉദാഹരണങ്ങളുണ്ടെന്ന് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്‌റ്റിസ് ഹൃഷികേശ് റോയ്. സർക്കാർ രാഷ്ട്രീയ എതിരാളികളെ നിയമ സംവിധാനങ്ങൾ കൊണ്ട് നേരിടുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായും അദ്ദേഹം തുറന്നുസമ്മതിച്ചു. ഇന്ത്യ ടുഡേ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ജനാധിപത്യത്തിൽ ഒരു സർക്കാരും ശാശ്വതമായി അധികാരത്തിൽ തുടരില്ല. അതിനാൽ, ജുഡീഷ്യറി സ്വതന്ത്രവും നിഷ്‌പക്ഷവുമായി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഓരോ സർക്കാരിന്റെയും താൽപര്യമാണ്. ഇന്ന് പ്രതിപക്ഷ നേതാക്കൾ സ്വാതന്ത്ര്യത്തിന്റെയും വിചാരണകളുടെയും വിഷയങ്ങളിൽ കോടതികളെ സമീപിക്കുന്നു, എന്നാൽ നാളെ ഭരണകക്ഷി ഇതുപോലെ സമാനമായ വെല്ലുവിളികൾ നേരിടേണ്ടിവരും; അദ്ദേഹം മുന്നറിയിപ്പ് നൽകി.

ശക്തമായ ഒരു ജുഡീഷ്യറിയുടെ പ്രാധാന്യം മനസിലാക്കാനും അതിന്റെ സമഗ്രതയെ തകർക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കാനും വിരമിച്ച ജഡ്‌ജിയായ അദ്ദേഹം രാഷ്ട്രീയ നേതാക്കളോട് അഭ്യർത്ഥിച്ചു. സാഹചര്യം ആവശ്യപ്പെടുമ്പോഴെല്ലാം കോടതികൾ ഇടപെട്ട് നിയന്ത്രണ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ ജഡ്‌ജിമാർക്ക് എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സമ്മർദ്ദം നേരിടേണ്ടി വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പലവേദികളും രാഷ്ട്രീയക്കാരുമായി താൻ പങ്കിട്ടിട്ടുണ്ടെന്നും എന്നാൽ അത്തരത്തിലുള്ള ഇടപെടലുകൾ തനിക്ക് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലെന്നും ജസ്‌റ്റിസ് റോയ് വ്യക്തമാക്കി. ജനുവരി 31നാണ് അദ്ദേഹം സുപ്രീം കോടതിയിൽ നിന്ന് വിരമിച്ചത്.
അതേസമയം, മതപരമായ കേസുകൾ വർധിച്ചു വരുന്നുവെന്ന നിരീക്ഷണവും അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി. മതസമുദായങ്ങൾ ഉൾപ്പെടുന്ന നിയമപരമായ കേസുകളുടെ എണ്ണം വർധിക്കുന്നത് അവയ്ക്ക് ലഭിക്കുന്ന മാധ്യമശ്രദ്ധയും പബ്ലിസിറ്റിയും മൂലമാണ് എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ കോടതികൾ ഇത്തരം കേസുകളിൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമൂഹ മാധ്യമങ്ങളിൽ കാണുന്ന കാര്യങ്ങളിൽ അമിത ശ്രദ്ധ കൊടുക്കരുതെന്നും ജസ്‌റ്റിസ് ഹൃഷികേശ് റോയ് ചൂണ്ടിക്കാട്ടി. ഏറ്റവും അറിവില്ലാത്തവർക്കും അതുപോലെ തന്നെ നിയമവിദ്യാഭ്യാസമുള്ള ഒരാൾക്കും അഭിപ്രായം രേഖപ്പെടുത്താൻ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോമാണ് സോഷ്യൽ മീഡിയ. അതിനാൽ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങൾക്ക് അമിത പ്രാധാന്യം നൽകിയാൽ അത് ശ്രദ്ധ തിരിക്കും; ഹൃഷികേശ് റോയ് കൂട്ടിച്ചേർത്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications