Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടിൽ ത്യാഗവുമായി കമൽ ഹാസന്റെ മക്കൾ നീതി മയ്യം; തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല, ഡിഎംകെയ്ക്ക് പിന്തുണ

ചെന്നൈ: നടനും രാജ്യസഭാ എംപിയുമായ കമൽ ഹാസറെ മക്കൾ നീതി മയ്യം (എംഎൻഎം) വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു. പകരം, ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നയിക്കുന്ന സഖ്യത്തിന് പൂർണ പിന്തുണ നൽകാനാണ് തീരുമാനം. വോട്ടെടുപ്പിന് മുന്നോടിയായി ഭരണപക്ഷ മുന്നണിയുമായി ചേരുന്നത് പാർട്ടിയുടെ തന്ത്രപരമായ നീക്കമായാണ് വിലയിരുത്തുന്നത്.

തിരഞ്ഞെടുപ്പിലെ പങ്കാളിത്തം സംബന്ധിച്ച് ഡിഎംകെ നേതാക്കളുമായി എംഎൻഎം ചർച്ചകൾ നടത്തിയിരുന്നുവെന്ന് കമൽ ഹാസൻ പറഞ്ഞു. എന്നാൽ, ഡിഎംകെയുടെ 'ഉദയസൂര്യൻ' ചിഹ്നത്തിൽ മത്സരിക്കണമെന്ന നിർദ്ദേശമുൾപ്പെടെയുള്ള സീറ്റ് വിഭജന കരാറുകൾ പാർട്ടിയുടെ പ്രവർത്തകർക്ക് സ്വീകാര്യമായിരുന്നില്ല. ഡിഎംകെയുടെ കാഴ്‌ചപ്പാടിൽ ന്യായമുള്ളതായിരുന്നെങ്കിലും, എംഎൻഎം പ്രവർത്തകർക്ക് ഈ നിർദ്ദേശം തൃപ്‌തികരമായി തോന്നിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

tamil nadu

തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും, ഡിഎംകെ നയിക്കുന്ന മതേതര പുരോഗമന സഖ്യത്തിന് എംഎൻഎം നിരുപാധിക പിന്തുണ നൽകുമെന്ന് കമൽ ഹാസൻ വ്യക്തമാക്കി. മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നേതൃത്വത്തിന് അദ്ദേഹം പിന്തുണ ആവർത്തിച്ചുറപ്പിച്ചു. സഖ്യം "ദ്രാവിഡ മോഡൽ 2.0" എന്ന് വിശേഷിപ്പിക്കുന്ന ഭരണത്തുടർച്ചയെയാണ് പ്രതിനിധീകരിക്കുന്നതെന്നും കമൽ ഹാസൻ പറഞ്ഞു.

പാർട്ടിയിലെ ആഭ്യന്തര ചർച്ചകൾക്ക് ശേഷമാണ് ഈ സുപ്രധാന തീരുമാനം എടുത്തതെന്ന് കമൽ ഹാസൻ വിശദീകരിച്ചു. സംസ്ഥാനത്ത് ബിജെപിക്കെതിരായ പാർട്ടികൾക്കിടയിൽ രാഷ്ട്രീയ ഐക്യം നിലനിർത്തുക എന്ന വിശാലമായ ലക്ഷ്യവും ഇതിനുണ്ട്. ഡിഎംകെ സർക്കാരിന്റെ തുടർച്ച ഉറപ്പാക്കാൻ എംഎൻഎം സഖ്യത്തിന് വേണ്ടി സജീവമായി പ്രചാരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കമലിന്റെയും പാർട്ടിയുടെയും നീക്കം തമിഴ്‌നാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഗതിയെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്. പ്രാദേശിക പാർട്ടികൾക്ക് പരമ്പരാഗതമായി മേധാവിത്വമുള്ള ഈ സംസ്ഥാനത്ത്, എംഎൻഎമ്മിന്റെ പിന്തുണ ഭരണസഖ്യത്തിന് വോട്ടുകൾ ഏകീകരിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

എംഎൻഎം നിലപാടിനെ ത്യാഗം എന്നാണ് ഡിഎംകെ നേതൃത്വം വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്‌റ്റാലിൻ നീക്കത്തെ പുകഴ്ത്തി. 'കമൽ ഹാസന്റെ ഉദാരമായ തീരുമാനത്തെ ചരിത്രം പ്രകീർത്തിക്കും' എന്നായിരുന്നു സ്‌റ്റാലിൻ പറഞ്ഞത്. കമൽ ഹാസന് "നന്ദി പറയാൻ തനിക്ക് വാക്കുകളില്ല" എന്നും സ്‌റ്റാലിൻ കുറിച്ചു.

ഡിഎംകെ നയിക്കുന്ന സഖ്യത്തിൽ അസംതൃപ്‌തിയുടെ മുറുമുറുപ്പുകൾ ഉയരുന്നതിനിടെയാണ് ഈ സംഭവവികാസം. കോൺഗ്രസ്, എംഡിഎംകെ, സിപിഎം, വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ) തുടങ്ങിയ പ്രധാന കക്ഷികൾ ഡിഎംകെയുടെ സീറ്റ് വിഭജനത്തിലെ സമീപനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. സീറ്റ് വിഭജനത്തിലുള്ള അവരുടെ കർശന നിലപാടിനെതിരെ ഈ പാർട്ടികൾ പരസ്യമായും പരോക്ഷമായും ആശങ്കകൾ അറിയിച്ചിട്ടുണ്ട്.

സൂപ്പർതാരം വിജയ് നേതൃത്വം നൽകുന്ന ടിവികെ കന്നിയങ്കത്തിന് ഒരുങ്ങുന്ന വേളയിലാണ് കമൽ ഹാസന്റെ പാർട്ടിയുടെ നിർണായക നീക്കം. തുടക്കം മുതൽ ഡിഎംകെയ്ക്ക് ഒപ്പം ഉറച്ചു നിൽക്കുന്ന കമലിനെ പോലെയല്ല ഇക്കുറി വിജയ് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഡിഎംകെ സർക്കാരിനെ താഴെയിറക്കുമെന്നാണ് വിജയ് അവകാശപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+