ഖലിസ്ഥാനികളെ കൊതുകിനെ കൊല്ലുന്നത് പോലെ ഇന്ദിര ഗാന്ധി തകര്‍ത്തെന്ന് കങ്കണ, നടിക്കെതിരെ കേസ്
ദില്ലി: കാര്‍ഷിക നിയമം പിന്‍വലിച്ചതൊന്നും നടി കങ്കണ റനാവത്തിന് വിഷയമുള്ള കാര്യമേയല്ല. അവര്‍ പറയാനുള്ളത് പറഞ്ഞ് കൊണ്ടിരിക്കും. കര്‍ഷകരെ വീണ്ടും ഖലിസ്ഥാനികളായി ചിത്രീകരിച്ചിരിക്കുകയാണ് കങ്കണ. സിഖ് സമുദായം ഒന്നടങ്കടം ഖലിസ്ഥാന്‍ തീവ്രവാദികളാണെന്ന് നടി പറയുന്നു. ഞെട്ടിച്ച പ്രസ്താവനയാണ് നടി നടത്തിയിരിക്കുന്നത്. അതേസമയം നടിക്കെതിരെ പരാതിയുമായി അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിംഗ് സിര്‍സ രംഗത്തെത്തി. നടിക്കെതിരെ കേസെടുത്തിട്ടുണ്ട്. സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രസിഡന്റാണ് മഞ്ജീന്ദര്‍ സിര്‍സ. കങ്കണ മനപ്പൂര്‍വം കര്‍ഷക സമരത്തെ ഖലിസ്ഥാനി തീവ്രവാദമായി ചിത്രീകരിച്ചെന്ന് പരാതിയില്‍ പറയുന്നു.

കര്‍ഷക സമരം പിന്‍വലിച്ചതിന്റെ പ്രതിഷേധമെന്നോണമാണ് കങ്കണ ഈ പോസ്റ്റ് ഇട്ടത്. മോദി സര്‍ക്കാരിനെ പിന്തിരിപ്പിക്കാന് ഇന്ന് ഖലിസ്ഥാനി തീവ്രവാദികള്‍ക്ക് സാധിച്ചിട്ടുണ്ടാവും. എന്നാല്‍ ഒരു കാര്യം മറക്കരുത്. ഒരു സ്ത്രീ, പ്രധാനമന്ത്രിയായിരുന്ന ഏക വനിത, ഈ ഖലിസ്ഥാനികളെ അവരുടെ കാല്ക്കീഴില് ഞെരിച്ചമര്ത്തിയതാണെന്നും കങ്കണ പറഞ്ഞു. ഈ രാജ്യത്തിന് അവര്‍ എത്രത്തോളം ദുരിതങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെങ്കിലും, ഈ ഖലിസ്ഥാനികളെ കൊതുകിനെ ഇല്ലാതാക്കുന്നത് പോലെയാണ് അവര്‍ ഇല്ലാതാക്കിയത്. അതിന് സ്വന്തം ജീവനാണ് അവര്‍ നല്‍കിയത്. എന്നാല്‍ രാജ്യത്തെ തകര്‍ക്കാന്‍ അവര്‍ ഒരിക്കലും അനുവദിച്ചില്ലെന്നും കങ്കണ പറഞ്ഞു.
അവര്‍ കൊല്ലപ്പെട്ടിട്ട് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു. എന്നാല്‍ ഇന്നും അവരുടെ പേര് കേട്ടാല്‍ വിറയ്ക്കും. അവര്‍ക്ക് ഇന്ദിരയെ പോലൊരു ഗുരുവിനെയാണ് ആവശ്യമെന്നും കങ്കണ പറയുന്നു. ഇതിന് പിന്നാലെ ഇന്ദിരാ ഗാന്ധിയുടെ ചിത്രവും കങ്കണ പങ്കുവെച്ചു. ഖലിസ്ഥാനി തീവ്രവാദികള്‍ ശക്തി വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ ഇന്ദിരയുടെ കഥയ്ക്ക് വലിയ പ്രാധാന്യമുണ്ട്. അത് ഉടനെ നിങ്ങളിലേക്ക് എത്തുമെന്നും കങ്കണ വ്യക്തമാക്കി. ഒപ്പം എമര്‍ജന്‍സി എന്ന ഹാഷ്ടാഗും നടി ഉപയോഗിച്ചിട്ടുണ്ട്. അതേസമയം ഇതേ പേരില്‍ ഒരു ചിത്രത്തില്‍ കങ്കണ അഭിനയിക്കുന്നുണ്ട്. അത് ചൂണ്ടിക്കാണിച്ചാണ് പരാമര്‍ശം എന്നും സൂചനയുണ്ട്. സിഖുക്കാര്‍ ഖലിസ്ഥാനികളാണെന്ന കങ്കണയുടെ പരാമര്‍ശം വ്യാപക വിമര്‍ശനത്തിനാണ് കാരണമായിരിക്കുന്നത്.
ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നായിരുന്നു നടി നേരത്തെ പറഞ്ഞത്. ഇത് കര്‍ഷക സമരം പിന്‍വലിച്ചതിന് പിന്നാലെയാണ് പറഞ്ഞത്. ബിജെപി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് നടി നടത്തുന്ന പരാമര്‍ശങ്ങള്‍ എപ്പോഴും വിവാദത്തിലേക്കാണ് പോകാറുള്ളത്. കാര്‍ഷിക നിയമങ്ങള ശക്തമായി പിന്തുണയ്ക്കുന്നുണ്ട് കങ്കണ. ദില്ലിയിലെ മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനിലാണ് നടിക്കെതിരെ പരാതി ലഭിച്ചിരിക്കുന്നത്. കങ്കണ സിഖ് സമുദായത്തിനെതിരെ ഉപയോഗിച്ചിരിക്കുന്നത് വളരെ നീചവും മോശമായ വാക്കുകളുമാണെന്ന് ഗുരുദ്വാര കമ്മിറ്റി പറഞ്ഞു. അതേസമയം കങ്കണ നേരത്തെ ഇന്ത്യക്ക് യഥാര്‍ത്ഥ ലഭിച്ചത് 2014ന് ശേഷമാണെന്ന് പറഞ്ഞിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications