വീരസ്മരണയിൽ കാർഗിൽ; അഭിമാന 'വിജയ്'യ്ക്ക് 22 വയസ്
ന്യൂഡൽഹി: കാർഗിൽ യുദ്ധ ഭൂമിയിൽ ഇന്ത്യയുടെ ധീരജവാന്മാർ നേടിയുടത്ത വിജയദിനത്തിന് ഇന്ന് 22 വയസ്. 1999ൽ നടന്ന യുദ്ധത്തിൽ ഇന്ത്യയ്ക്ക് നഷ്ടമായത് 527 വീര യോദ്ധാക്കളെയാണ്. എന്നാൽ പാക്കിസ്ഥാനെ കീഴ്പ്പെടുത്തി അവസാന വിജയം സ്വന്തമാക്കിയ ഇന്ത്യൻ സൈന്യം രാജ്യത്തിന്റെ മണ്ണും അഭിമാനവുമാണ് കാത്തത്. കാർഗിലിലെ വീരസ്മരണയിൽ ഇന്ത്യാഗേറ്റിലെ യുദ്ധ സ്മാരകത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രിയും മറ്റു പ്രമുഖരും പുഷ്പചക്രം അർപ്പിക്കുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും.

1999 മെയ് - ജൂലൈ കാലയളവിലാണ് കാർഗിലിൽ ഇന്ത്യും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. മെയ് രണ്ടിന് ആരംഭിച്ച പാക്കിസ്ഥാൻ നുഴഞ്ഞുകയറ്റമാണ് ഏറ്റുമട്ടലിലേക്കും പിന്നീട് യുദ്ധത്തിലും കലാശിച്ചത്. ശ്രീനഗർ-ലേ ദേശീയപാതയിലൂടെ പോകുന്ന ഇന്ത്യൻ സേനാ വാഹനങ്ങളെയാണ് പാക്ക് സംഘം ആദ്യം ആക്രമിച്ചത്. എണ്ണൂറോളം പേരടങ്ങുന്ന സംഘമാണ് ഇന്ത്യയെ ആക്രമിക്കാൻ എത്തിയത്. തുടക്കത്തിൽ നടന്ന ആക്രമണങ്ങൾ നഷ്ടം ഇന്ത്യയ്ക്ക് തന്നെയായിരുന്നു. നിരവധി ജവാന്മാരാണ് ജീവൻ വെടിഞ്ഞത്.
'ദി റിയൽ ബോസ്'; അതിവേഗം പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിമാറി സായ് വിഷ്ണു
മെയ് 25ന് ഇന്ത്യ തിരിച്ചടിക്കാൻ ആരംഭിച്ചു. വ്യോമസേനയാണ് ആക്രമണം ആരംഭിച്ചത്. എങ്കിലും പിന്മാറാതിരുന്ന പാക് സംഘം ഇന്ത്യൻ സേനയ്ക്കെതിരെ കൂടുതൽ നാശം വിതച്ചുകൊണ്ടിരുന്നു. എന്നാൽ പർവത നിരകളായിരുന്നിട്ടും ഇന്ത്യയുടെ മൂന്ന് സേന വിഭാഗങ്ങളും പോരാട്ടത്തിന്റെ ഭാഗമായി. വ്യോമ സേനയും കരസേനയും അതിർത്തിൽ നിലയുറപ്പിച്ചതോടെ നാവിക സേന പാക്കിസ്ഥാന്റെ പ്രതിരോധ തന്ത്രങ്ങളെ അട്ടിമറിച്ചു.
Recommended Video
ജൂൺ ആറിന് കാർഗിലിലും ദ്രാസിലും ഇന്ത്യൻ കരസേനയുടെയും വ്യോമസേനയുടെയും ശക്തമായ ആക്രമണം ഫലം കണ്ടു തുടങ്ങി. അധികം വൈകാതെ താലോലിങ് കൊടുമുടി ഇന്ത്യൻസേന പിടിച്ചെടുത്തു. ദിവസങ്ങൾക്കുള്ളിൽ ടൈഗർ ഹില്ലും. ഇതോടെ നുഴഞ്ഞുകയറ്റക്കാർക്ക് പിന്മാറാതെ രക്ഷയില്ലെന്നായി. ജൂലൈ 11ന് ബതാലിക്കിലെ മലനിരകളും തിരിച്ചുപിടിച്ച ഇന്ത്യ സമ്പൂർണപിന്മാറ്റത്തിന് ജൂലൈ 16 സമയപരിധി നിശ്ചയിച്ചു. 14ന് ഓപ്പറേഷൻ വിജയ് ലക്ഷ്യംകണ്ടതായി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് പ്രഖ്യാപിച്ചു.
യുദ്ധത്തിൽ പാക്കിസ്ഥാന്റെ ക്രൂരതകളും ഏറെ ചർച്ചചെയ്യപ്പെട്ടു. പിടികൂടിയ ഇന്ത്യൻ സൈനികരെ കൊന്ന് അവരുടെ മൃതദേഹങ്ങൾ വികൃതമാക്കിയ ശേഷമാണ് ഇന്ത്യയ്ക്ക് കൈമാറിയത്. യുദ്ധത്തിൽ വിജയിച്ചെങ്കിലും കൂടുതൽ നഷ്ടം ഇന്ത്യയ്ക്ക് തന്നെയായിരുന്നു. 572 ജവാന്മാർക്ക് ജീവൻ നഷ്ടമായപ്പോൾ ജീവിക്കുന്ന രക്തസാക്ഷികൾ അതിലും ഏറെയാണ്. നൂറിലധികം പേർക്ക് മാത്രമാണ് പാക് ഭാഗത്ത് കൊല്ലപ്പെട്ടത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications