Get Updates
Get notified of breaking news, exclusive insights, and must-see stories!

'യെഡിയൂരപ്പ ഫാക്ടർ' ബിജെപിക്ക് തിരിച്ചടിയാവുമോ? ലിംഗായത്തുകള്‍ കോണ്‍ഗ്രസിലേക്ക് തിരിഞ്ഞാല്‍

നിലവിലുള്ള 11 സീറ്റുകളില്‍ നിന്നും 25 വരെയായി ഉയർത്തുമെന്നും രവി അവകാശപ്പെടുന്നുണ്ട്. എന്നാല്‍ അത് അത്ര എളുപ്പമായിരിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്

bst

ബെംഗളൂരു: സംസ്ഥാനം മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ പോവുമ്പോള്‍ ഭരണ കക്ഷിയായ ബി ജെ പി കർണാടകയില്‍ വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ കേവല ഭൂരിപക്ഷത്തിന് മുകളിലുള്ള സീറ്റുകള്‍ നേടാന്‍ കഴിയാതിരുന്ന പാർട്ടി ഇത്തവണ ഏത് വിധേനയും ആ ലക്ഷ്യം പൂർത്തീകരിക്കാന്‍ വേണ്ടിയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

എന്നാല്‍ നിരവധിയായ വെല്ലുവിളിയാണ് ബി ജെ പിക്ക് മുന്നില്‍ അനുദിനം സംസ്ഥാനത്ത് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. അതില്‍ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് യഡിയൂരപ്പ ഫാക്ടർ.

കർണാടകയില്‍ ബി ജെ പിയുടെ സ്വീകാര്യത

കർണാടകയില്‍ ബി ജെ പിയുടെ സ്വീകാര്യത

കർണാടകയില്‍ ബി ജെ പിയുടെ സ്വീകാര്യത വർധിക്കുന്നതില്‍ നിർണ്ണായക പങ്ക് വഹിച്ചത് യെഡിയൂരപ്പയുടെ ജനപ്രീതിയാണ് എന്നുള്ളത് നിസംശയം പറയാന്‍ സാധിക്കുന്ന ഒരു കാര്യമാണ്. സംസ്ഥാനത്തെ അനിഷേധ്യമായ ലിംഗായത്ത് നേതാവായി കണക്കാക്കപ്പെടുന്ന യെദ്യൂരപ്പ, വടക്കൻ കർണാടകയിലെ 13 ജില്ലകളിൽ ആധിപത്യം പുലർത്തുന്ന സമുദായത്തിന്റെ പിന്തുണയോടെ ഏറെക്കുറെ ഒറ്റക്കാണ് ഒരുകാലത്ത് പാർട്ടി വളർത്തിയത്. പാർട്ടിയില്‍ യെഡിയൂരപ്പക്ക് കുറഞ്ഞ് വരുന്ന സ്വീകാര്യത ബി ജെ പിയുടെ മുന്നേറ്റത്തേയും ബാധിച്ചേക്കുമെന്ന വികാരവും ശക്തമാണ്.

ബി ജെ പിക്ക് മുന്നിലുള്ള മറ്റൊരു ആശങ്ക

സംസ്ഥാനത്ത് ബി ജെ പിക്ക് മുന്നിലുള്ള മറ്റൊരു ആശങ്കയാണ് തെക്കന്‍ ജില്ലകളിലെ പ്രകടനം. തെക്കൻ ജില്ലകളിലേക്കുള്ള ബിജെപിയുടെ മുന്നേറ്റം അന്നും ഇന്നും അത്ര വിജയകരമായിരുന്നില്ല. ബെംഗളൂരു അർബന് പുറത്തുള്ള 10 ജില്ലകളിലെ സാമൂഹിക ഘടന സംസ്ഥാനത്തെ മറ്റ് പ്രബല സമുദായമായ വൊക്കലിഗ വോട്ടുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ്. 2008ൽ ജനപ്രീതിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ഈ 10 ജില്ലകളിലെ 61 സീറ്റുകളിൽ 11 എണ്ണം മാത്രമാണ് ബി ജെ പിക്ക് നേടാനായത്. ആ വർഷം ബിജെപി മൊത്തത്തിൽ 110 സീറ്റുകൾ നേടുകയും സമ്പൂർണ ഭൂരിപക്ഷത്തിന് തൊട്ട് അടുത്ത് എത്തുകയും ചെയ്തിരുന്നു.

ദക്ഷിണ കർണാടകയിലെ 10 ജില്ലകളിൽ നിന്ന്

ദക്ഷിണ കർണാടകയിലെ 10 ജില്ലകളിൽ നിന്ന്

ഒരു ദശാബ്ദത്തിന് ശേഷം, 2018 ൽ, കാവി പാർട്ടി സമാനമായ ഒരു സാഹചര്യം നേരിട്ടു. ദക്ഷിണ കർണാടകയിലെ 10 ജില്ലകളിൽ നിന്ന് 11 സീറ്റുകൾ മാത്രം നേടിയെങ്കിലും, 104 സീറ്റുകളുമായി അത് വീണ്ടും ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവെങ്കിലും അധികാരം പിടിക്കാന്‍ സാധിച്ചില്ല. പിന്നീട് മറ്റ് പാർട്ടികളില്‍ നിന്നുള്ള ആളുകളെ കൂറുമാറ്റിയാണ് അധികാരം പിടിച്ചത്.

vastu tips: വിവാഹം ശരിയാവുന്നില്ലേ? പരിഹാരം വാസ്തുവിലുണ്ട്, വരുത്തണം വീട്ടില്‍ ചില മാറ്റം

ഇത്തവണ തെക്കന്‍ ജില്ലകളിലേക്ക് കൂടി

ഇത്തവണ തെക്കന്‍ ജില്ലകളിലേക്ക് കൂടി കടന്ന് കയറുമെന്നാണ് ബി ജെ പി നേതൃത്വം അവകാശപ്പെടുന്നത്. തെക്കൻ കർണാടകയിലെ ജില്ലകളിൽ ഞങ്ങൾ കാര്യമായ ചുവടുവെപ്പ് നടത്തിയിട്ടുണ്ട്,"- സംസ്ഥാന ബി.ജെ.പി ജനറൽ സെക്രട്ടറി എൻ.രവി കുമാർ പറഞ്ഞു. പാർട്ടിക്ക് ചിക്കബല്ലാപ്പൂർ, മാണ്ഡ്യ, ഹാസൻ ജില്ലകളിൽ ഓരോ എം‌എൽ‌എ വീതമുണ്ട്, മുമ്പ് ഇവിടെ നിന്നും ആരുമില്ലായിരുന്നു. ഞങ്ങളുടെ റീച്ചും കേഡർ അടിത്തറയും ഗണ്യമായി വർദ്ധിച്ചുവെന്ന് ഇത് കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലുള്ള 11 സീറ്റുകളില്‍ നിന്നും 25 വരെ

നിലവിലുള്ള 11 സീറ്റുകളില്‍ നിന്നും 25 വരെയായി ഉയർത്തുമെന്നും രവി അവകാശപ്പെടുന്നുണ്ട്. എന്നാല്‍ അത് അത്ര എളുപ്പമായിരിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സംസ്ഥാന സർക്കാരിന് മികച്ച് പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടില്ല. എന്തിനാണ് കാവി പാർട്ടിയെ വീണ്ടും അധികാരത്തിലേക്ക് തിരഞ്ഞെടുക്കേണ്ടതെന്ന് ആളുകൾ ചോദിക്കുമ്പോൾ, താഴെത്തട്ടിൽ വോട്ടർമാരുമായി സംവദിക്കുന്ന പാർട്ടി പ്രവർത്തകർക്ക് ഇപ്പോഴും കൃത്യമായ ഉത്തരമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണ് അവരുടെ മറുപടിയെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

പാർട്ടിയുടെ അടിത്തറ കെട്ടിപ്പടുക്കാന്‍ ജെഡി(എസിൽ)

പാർട്ടിയുടെ അടിത്തറ കെട്ടിപ്പടുക്കാന്‍ ജെഡി(എസിൽ) നിന്നും കോൺഗ്രസിൽ നിന്നുമുള്ള "ഇറക്കുമതി ചെയ്ത" നേതാക്കളെ ഉയർത്തിക്കാട്ടാന്‍ നേതൃത്വം ശ്രമിക്കുന്നുണ്ടെന്നാണ് ഹാസൻ ജില്ലയുടെ ചുമതലയുള്ള എക്സൈസ് മന്ത്രി കെ ഗോപാലയ്യ പങ്കുവെച്ച വികാരം. 2019-ൽ ബിജെപിയിൽ ചേർന്ന 17 കൂറുമാറ്റക്കാരില്‍ ഒരാളായ ഗോപാലയ്യ പറഞ്ഞു, "എതിരാളി പാർട്ടികളിൽ നിന്ന് ഞങ്ങളോടൊപ്പം ചേർന്ന ശക്തരായ നേതാക്കളെ ഉൾപ്പെടുത്തിയാണ് ഞങ്ങൾ ഈ ജില്ലകളിൽ ഞങ്ങളുടെ അടിത്തറ കെട്ടിപ്പടുക്കുന്നത്. ഉദാഹരണത്തിന്, മുൻ കോൺഗ്രസ് എംപി, എസ്പി മുദ്ദഹനുമഗൗഡ. തുംകുരുവും കൊല്ലേഗലിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎ എൻ മഹേഷും ഞങ്ങളോടൊപ്പം ചേർന്നു. "- അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+