കുടുംബ കോടതിയില്‍ വെച്ച് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്തുകൊന്നു
ഹസ്സാൻ: കുടുംബ കോടതിയിൽ വെച്ച് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊല്പപ്പെടുത്തി. വിവാഹമോചനത്തിന് അപേക്ഷിച്ചതിന് ശേഷം കൗൺസിലിംഗ് സെഷനിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ഭാര്യയെ ഇയാൾ വെട്ടുകത്തികൊണ്ട് കഴുത്തറുത്തത്.
ആക്രമണത്തിന് ശേഷം ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്നവർ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കർണാടകയിലെ ഹിസ്സാനിൽ ശനിയാഴ്ചയാണ് സംഭവം. കുടുംബപ്രശ്‌നങ്ങൾ ചർച്ചചെയ്യാനായാണ് ഹോളേനരശിപുർ കുടുംബകോടതിയിൽ എത്തിയ ചിത്ര (28)ഉം ഭർത്താവ് ശിവകുമാർ (32)ഉം എത്തിയത്. ശിവകുമാറിനെ പിന്നീട് പോലീസ് കസ്റ്റഡിയിൽ എടുത്തു.
കുടത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് അധ്യാപകന്റെ മര്‍ദനം;ദളിത് ബാലന്‍ മരിച്ചു
കോടതിയിൽ എത്തിയ ഇരുവരുടേയും വാദം കേട്ട ജഡ്ജി അടുത്ത ഹിയറിങ്ങിന് ഹാജരാകാനായി ഇരുവർക്കും തീയതി അനുവദിച്ചിരുന്നു. ഒരു മണിക്കൂറത്തെ കൗൺസിലിങ്ങിന് ഇരുവരും വിധേയരായി. കൗൺസിലിങ്ങിനിടെ ഇരുവരും വീണ്ടും ഒന്നിക്കാൻ തീരുമാനിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. ഇതിന് തൊട്ടുപിന്നാലെയാണ് സംഭവം. കൗൺസിലിങ്ങിനു ശേഷം ചിത്ര ശൗചാലയത്തിലേക്ക് പോയിരുന്നു. പിന്തുടർന്നെത്തിയ ശിവകുമാർ ചിത്രയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ്പി ആർ. ശ്രീനിവാസ ഗൗഡ പറഞ്ഞു.
'ഇര വേട്ടക്കാരന്റെ അടുത്ത് പോകുമ്പോള്‍ ക്യാമറയും കൊണ്ടാണോ പോകുന്നത്?'; പരാതിക്കാരി
ശിവകുമാറിനെതിരേ കൊലക്കുറ്റം ചുമത്തി കേസ് എടുത്തായി ശ്രീനിവാസ ഗൗഡ പറഞ്ഞു. കോടതിക്കുള്ളിൽ കത്തിയുമായി എത്തിയതിനേക്കുറിച്ച് അന്വേഷിക്കു മെന്നും അദ്ദേഹം പറഞ്ഞു. ഗാർഹിക പീഢനത്തിന് ശിവകുമാറിന്റെ പേരിൽ നേരത്തെ ഒരു കേസ് ഉണ്ടായിരുന്നു.
കോടതി വളപ്പിലാണ് സംഭവം നടന്നത്. ഇയാളെ ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്. ഇയാൾ കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച ആയുധം പിടിച്ചെടുത്തു. കൗൺസിലിംഗിന് ശേഷം എന്താണ് സംഭവിച്ചതെന്നും കോടതിക്കുള്ളിൽ ആയുധം എങ്ങനെ എത്തിച്ചെന്നും അന്വേഷിക്കും. ഇതൊരു ആസൂത്രിത കൊലപാതകമായിരുന്നോ, അന്വേഷണത്തിനിടയിൽ വിശദാംശങ്ങൾ തങ്ങൾക്ക് ലഭിക്കുമെന്ന് ഹാസനിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഹരിറാം ശങ്കർ പറഞ്ഞു.