റെയില്‍ റൂട്ട് 69000 കിലോമീറ്റര്‍, കവച് ആകെയുള്ളത് 1500 കി.മീ; റെയില്‍വേയ്ക്ക് മുന്നില്‍ വെല്ലുവിളി
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ അപകടങ്ങള്‍ തുടര്‍ച്ചയാവുമ്പോള്‍ എല്ലാവരും ഒരേസ്വരത്തില്‍ പറയുന്ന കവചിനെ കുറിച്ചാണ്. ഓട്ടോമാറ്റിക്കായി ട്രെയിനിനെ സംരക്ഷിക്കുന്ന സംവിധാനമാണ് തദ്ദേശീയമായി നിര്‍മിച്ച കവച്. എന്നാല്‍ ഈ സംവിധാനം ഇപ്പോള്‍ എല്ലായിടത്തും സജ്ജമാണെങ്കിലും ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് മുന്നിലുള്ളത്.
പശ്ചിമ ബംഗാളില്‍ കഴിഞ്ഞ ദിവസം സംഭവിച്ച ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയില്‍ റെയില്‍വേയില്‍ വെറും 1500 കിലോമീറ്റര്‍ ട്രെയിന്‍ റൂട്ടില്‍ മാത്രമാണ് കവച് സ്ഥാപിച്ചിരിക്കുന്നത്. സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സോണിലാണ് നിലവില്‍ കവച് സ്ഥാപിച്ചിരിക്കുന്നത്.

ഇന്ത്യന്‍ റെയില്‍വേയുടെ മൊത്തം റെയില്‍ റൂട്ട് 69000 കിലോമീറ്ററാണ്. ഇതില്‍ നിന്ന് തന്നെ ഇപ്പോള്‍ കവചില്‍ നിന്ന് ലഭിക്കുന്ന സേവനം അപര്യാപ്തമാണെന്ന് വ്യക്തമാണ്. തുടക്കത്തില്‍ കവച്ച് 264 കിലോമീറ്റര്‍ റെയില്‍ പരിധിയിലാണ് ഇവ സ്ഥാപിച്ചിരുന്നത്. വാഡി വികാരാബാദ്-സനാത്നഗര്, വികാരാബാദ്-ബിദര്‍ സെക്ഷനുകളിലെ 25 സ്റ്റേഷനുകളിലായിട്ടാണ് ഇവ സ്ഥാപിച്ചത്.
ഈ സ്റ്റേഷനുകളെല്ലാം സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സോണിന്റെ ഭാഗമാണ്. 2020-21 കാലയളവില്‍ കവച് കൂടൂതല്‍ ഇടത്തേക്ക് വ്യാപിപ്പിച്ചിരുന്നു. 322 കിലോമീറ്ററില്‍ 32 സ്റ്റേഷനുകളാണ് ഉള്‍പ്പെട്ടിരുന്നത്. 2021-22 കാലയളവില്‍ 77 സ്റ്റേഷനുകളിലേക്കും 859 കിലോമീറ്ററായും ഇവ വ്യാപിപ്പിച്ചു. ഇതോടെ മൊത്തമായി 1445 കീലോമീറ്ററിലാണ് ഇപ്പോള്‍ കവച് എത്തി നില്‍ക്കുന്നത്.
മന്മാദ്-മുദ്കേത്-നിസാമാബാദ്-സീതാഫാല്മണ്ഡി-കര്‍നൂല്‍-ഗുണ്ടകല്‍-പര്‍ബാനി-ബിദര്‍-വികാരാബാദ്-വാഡി-വാഡി-സനാത്നഗര് സെക്ഷനുകളിലായിട്ടാണ് ഇവ സ്ഥാപിച്ചിരുന്നത്. കൂടുതല്‍ ഇടത്തേക്ക് ഇവ വ്യാപിപ്പിക്കുന്നതില്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. 3000 കിലോമീറ്റര്‍ കൂടി കവചിന്റെ സേവനം നീട്ടും.
മുംബൈ-ഹൗറ, ഡല്‍ഹി-ഹൗറ റൂട്ടിലാണ് കവച് സ്ഥാപിക്കുകയെന്ന് റെയില്‍വേ ഉദ്യോഗസ്ഥന് പറഞ്ഞു. ആര്ഡിഎസ്ഒയാണ് കവച്ച് തദ്ദേശീയമായി നിര്‍മിച്ചത്. മറ്റ് മൂന്ന് ഇന്ത്യന്‍ കമ്പനികളുടെ സഹകരണത്തോടെയാണിത്.
അതേസമയം ഇവ രാജ്യത്താകെ സ്ഥാപിക്കുന്നതില്‍ വലിയ വെല്ലുവിളി തന്നെ റെയില്‍വേ നേരിടുന്നുണ്ട്. നേരത്തെ ഒഡീഷയിലെ ബാലസോറിലും ഇപ്പോള്‍ പശ്ചിമ ബംഗാളിലുമുണ്ടായ അപകടങ്ങള്‍ കവചിന്റെ ആവശ്യകത എത്രത്തോളം വലുതാണെന്ന് തെളിയിക്കുന്നു. ബംഗാളിലെ ന്യൂ ജല്‍പായ്ഗുരിക്ക് സമീപമാണ് അപകടമുണ്ടായത്.
അതേസമയം അപകടമുണ്ടായ ബംഗാളില്‍ ഇതുവരെ കവച് സ്ഥാപിച്ചിരുന്നില്ല. അടുത്ത വര്ഷമാവുമ്പോഴേക്ക് ആറായിരം കിലോമീറ്ററില്‍ കവച് സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്ന് റെയില്‍വേ പറയുന്നു. ഈ വര്‍ഷം കവച് സ്ഥാപിക്കേണ്ട മൂവായിരം കിലോമീറ്ററില്‍ വരുന്നതാണ് ബംഗാള്‍. അതിന് മുമ്പാണ് ദുരന്തമുണ്ടായിരിക്കുന്നത്.
കവച് സ്ഥാപിച്ചിരുന്നെങ്കില് ബംഗാളിലെ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് റെയില്‍വേ ബോര്‍ഡിന്റെ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രേംപാല്‍ ശര്‍മ പറഞ്ഞു. ഒരു ട്രെയിനിന്റെ ഡ്രൈവര്‍ ബ്രേക്കിടാന്‍ മറന്നുപോയാല്‍ അത് ഓട്ടോമാറ്റിക്കായി ചെയ്യുന്ന സംവിധാനമാണ് കവച്. ഒരേ ട്രാക്കിലൂടെ രണ്ട് ട്രെയിനുകള്‍ സഞ്ചരിച്ച് അപകടമുണ്ടാകുന്നത് തടയാനും ഇതിലൂടെ സാധിക്കും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications