ഭാഷാ വിവാദത്തിൽ പോര് മുറുകുന്നു; തമിഴ് പഠിക്കുന്നവരുടെ എണ്ണം കുറയുന്നുവെന്ന് മന്ത്രി ധർമേന്ദ്ര പ്രധാൻ
ന്യൂഡൽഹി: ഭാഷാ വിവാദത്തിൽ പോര് മുറുകുന്നതിനിടെ കേന്ദ്രം ഹിന്ദി അടിച്ചേൽപ്പിക്കുകയല്ല, മറിച്ച് പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ബഹുഭാഷയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് വ്യക്തമാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. രാജ്യസഭയിലാണ് ധർമേന്ദ്ര പ്രധാന്റെ പ്രതികരണം. ഹിന്ദി അടിച്ചേൽപ്പിക്കലുമായി ബന്ധപ്പെട്ട് തമിഴ്‌നാടും കേന്ദ്ര സർക്കാരും തമ്മിൽ ഭിന്നത തുടരുന്ന വേളയിലാണ് അദ്ദേഹത്തിന്റെ പരാമർശം.
മാത്രമല്ല ഡിഎംകെ സർക്കാരിനെതിരെ വിരൽ ചൂണ്ടുന്ന കണക്കുകളും ഇതിനോടൊപ്പം അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി. കഴിഞ്ഞ വർഷങ്ങളിൽ തമിഴ്‌നാട്ടിൽ തമിഴ് മീഡിയ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുന്നുവെന്നാണ് പ്രധാൻ പറയുന്നത്. യഥാർത്ഥത്തിൽ തമിഴിലെ പ്രാരംഭ അധ്യാപനം പ്രോത്സാഹിപ്പിക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയമെന്ന് പ്രധാൻ പറഞ്ഞു.

തമിഴ്‌നാട്ടിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് സർക്കാർ സ്‌കൂളുകളിൽ കൂടുതൽ വിദ്യാർത്ഥികൾ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തിലേക്ക് മാറുന്നുണ്ടെന്നാണ്. സംസ്ഥാനത്തെ 67 ശതമാനം വിദ്യാർത്ഥികളും ഇപ്പോൾ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം തമിഴ് മീഡിയത്തിലേക്കുള്ള പ്രവേശനം 54 ശതമാനത്തിൽ (2018-19) നിന്ന് 36 ശതമാനം ആയി കുറഞ്ഞു (2023-24).
സംസ്ഥാനത്തെ 774 സിബിഎസ്ഇ സ്‌കൂളുകളിലെങ്കിലും മൂന്നാം ഭാഷയായി ഹിന്ദി പഠിപ്പിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. തമിഴ്‌നാട്ടിലെ യുവാക്കൾക്ക് വളരാനുള്ള അവസരം നിഷേധിക്കരുതെന്നും ഡിഎംകെ സർക്കാരിൽ നിന്നുള്ള ഏത് വ്യക്തിപരമായ ആക്രമണങ്ങളെയും നേരിടാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
'തമിഴ് ഭാഷയെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള നിങ്ങളുടെ എതിർപ്പ് എന്താണ്? അഞ്ചാം ക്ലാസ് വരെ പഠനമാധ്യമം തമിഴ് ഭാഷയായിരിക്കണമെന്ന് അതിൽ വാദിക്കുന്നു. ഞങ്ങൾ ചെങ്കോലിനെ പ്രോത്സാഹിപ്പിക്കുന്നു, അതാണ് തമിഴ് ഭാഷയെക്കുറിച്ചുള്ള ഞങ്ങളുടെ ധാരണ' ധർമേന്ദ്ര പ്രധാൻ ചൂണ്ടിക്കാട്ടി.
അതേസമയം, നീറ്റ് പരീക്ഷയിൽ ഉൾപ്പെടെ തമിഴിന്റെ ആവശ്യകത ഉയരുകയാണ് എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലീഷ് ഒരു മാധ്യമമായി തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ അനുപാതം 2024ൽ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. 2.41 ദശലക്ഷത്തിലധികം പേർ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയ വർഷം കൂടിയാണിത്.
2019ൽ നീറ്റ് പരീക്ഷയ്ക്ക് പ്രാഥമിക ഭാഷയായി ഹിന്ദി തിരഞ്ഞെടുത്തത് 179,857 പേരായിരുന്നു, 2024-ൽ ഇത് 357,908 ആയി. തമിഴിൽ പരീക്ഷ എഴുതാൻ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ 2020ലെ 17,101ൽ നിന്ന് 2024ൽ 36,333 ആയി ഉയർന്നിരുന്നു. നിലവിൽ രാജ്യത്ത് നീറ്റ് പരീക്ഷയ്ക്ക് വിദ്യാർത്ഥികൾ തിരഞ്ഞെടുത്തതിൽ നാലാം സ്ഥാനത്താണ് തമിഴ്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications