Get Updates
Get notified of breaking news, exclusive insights, and must-see stories!

12 സംസ്ഥാനങ്ങള്‍ 94 സീറ്റുകള്‍, മൂന്നാം ഘട്ടത്തില്‍ ആവേശ പോരാട്ടം ഈ മണ്ഡലങ്ങളില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം മെയ് ഏഴിന് നടക്കും. ഏറ്റവും നിര്‍ണായകമായ ഘട്ടമാണിത്. 48 മണിക്കൂര്‍ നിശബ്ദ പ്രചാരണം കഴിഞ്ഞ ദിവസം തന്നെ ആരംഭിച്ച് കഴിഞ്ഞു. 12 സംസ്ഥാനങ്ങളിലായി 94 സീറ്റുകളാണ് പോളിംഗ് ബൂത്തിലെത്തുക. മൂന്നാം ഘട്ടത്തോടെ മൊത്തം സീറ്റുകളുടെ പകുതിയോളം എണ്ണത്തില്‍ പോളിംഗ് കഴിഞ്ഞിട്ടുണ്ടാവും.

അതേസമയം മധ്യപ്രദേശിലെ ബേതുളില്‍ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലാണ് നടക്കുക. രണ്ടാം ഘട്ടത്തില്‍ ഇവിടെ തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. ബിഎസ്പി സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് മൂന്നാം ഘട്ടത്തിലേക്ക് മാറ്റുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെ എല്ലാ സീറ്റുകളിലും തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച്ച നടക്കും. 26 സീറ്റുകളാണ് ഗുജറാത്തിലുള്ളത്.

lok-sabha-election-third-phase

അതേസമയം ഗോവയിലെ രണ്ട് സീറ്റിലും തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലാണ്. കര്‍ണാടകയില്‍ ബാക്കി വരുന്ന 14 സീറ്റിലും ഇതോടൊപ്പം പോളിംഗ് നടക്കും. ഉത്തര കര്‍ണാടകയിലാണ് ഈ സീറ്റുകള്‍ എല്ലാം. അസം, ബീഹാര്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ദാദ്ര-നാഗര്‍ ഹവേലി, ദാമന്‍-ദിയൂ, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ എല്ലാം മെയ് ഏഴിന് തിരഞ്ഞെടുപ്പ് നടക്കും.

ഛത്തീസ്ഗഡില്‍ ഏഴ് സീറ്റുകള്‍ ഇതില്‍ വരും. ബിലാസ്പൂര്‍, ദുര്‍ഗ്, റായ്പൂര്‍, റായ്ഗഡ് എന്നിവയാണ് നിര്‍ണായക മണ്ഡലങ്ങള്‍. ബീഹാറില്‍ അരാരിയ, കഗാരിയ പോലുള്ള ഗ്ലാമര്‍ സീറ്റുകളിലും തിരഞ്ഞെടുപ്പ് നടക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, സുപ്രിയ സുലെ, അധീര്‍ രഞ്ജന്‍ ചൗധരി, ഡിംപിള്‍ യാദവ്, പ്രഹ്ലാദ് ജോഷി, പല്ലവി ഡെംപോ, ബദറുദ്ദീന്‍ അജ്മല്‍, ശ്രീപാദ് നായിക് എന്നിവരാണ് തിരഞ്ഞെടുപ്പിനെ നേരിടുന്ന പ്രമുഖര്‍. അമിത് ഷാ ഗാന്ധിനഗറില്‍ നിന്നാണ് മത്സരിക്കുന്നത്. എല്‍കെ അദ്വാനിയുടെ സീറ്റായിരുന്നു ഇത്.

കോണ്‍ഗ്രസിന്റെ നേതാവ് സൊനാല്‍ പട്ടേലാണ് ഇവിടെ അമിത് ഷായുടെ എതിരാളി. ജ്യോതിരാദിത്യ സിന്ധ്യക്ക് ഗുണയില്‍ അതുപോലെ നിര്‍ണായകമാണ്. ബിജെപി ടിക്കറ്റില്‍ അദ്ദേഹത്തിന് ഒരുപാട് തെളിയിക്കാനുമുണ്ട്. കോണ്‍ഗ്രസിന്റെ റാവു യാദവേന്ദ്ര സിംഗിനെതിരെയാണ് സിന്ധ്യയുടെ മത്സരം.

എന്‍സിപിയുടെ പ്രമുഖ നേതാവായ സുപ്രിയ സുലെ ബാരാമതിയില്‍ നിന്നാണ് മത്സരിക്കുന്നത്. ബാരാമതിയില്‍ ഇത്തവണ പവാര്‍ കുടുംബത്തിന്റെ നേരിട്ടുള്ള പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറാണ് സുപ്രിയക്ക് ഇവിടെ എതിരാളി. മഹാരാഷ്ട്രയില്‍ ഇത്തവണ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന പോരാട്ടവും ബാരാമതിയിലേതാണ്. കോണ്‍ഗ്രസിന്റെ ഫയര്‍ബ്രാന്‍ഡ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ബഹരംപൂരില്‍ നിന്നാണ് മത്സരിക്കുന്നത്. പശ്ചിമ ബംഗാളിലെ ഈ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം 1999 മുതല്‍ അദ്ദേഹം വിജയിക്കുന്നുണ്ട്.

മെയിന്‍പുരിയില്‍ നിന്ന് അഖിലേഷ് യാദവിന്റെ ഭാര്യ കൂടിയായ ഡിംപിള്‍ യാദവ് മത്സരിക്കുന്നുണ്ട്. ബിജെപിയുടെ മന്ത്രി ജെയ വീര്‍ സിംഗിനെയാണ് അവര്‍ നേരിടുന്നത്. പ്രഹ്ലാദ് ജോഷി കര്‍ണാടകയിലെ ധാര്‍വാഡില്‍ നിന്നും, ബദ്രുദീന്‍ അജ്മല്‍ അസമിലെ ധൂബ്രിയിലും, പല്ലവി ഡെംപോ സൗത്ത് ഗോവയിലും, ശ്രീപദ് നായിക് നോര്‍ത്ത് ഗോവയില്‍നിന്നും മത്സരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+