മെയിന്‍പുരിയെ ഇളക്കിമറിച്ച് കൊച്ചു സുന്ദരി; ആരാണ് ഡിംപിളിന്റെ പ്രചാരണത്തിനിറങ്ങിയ അദിതി യാദവ്
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വാശിയേറിയ തിരഞ്ഞെടുപ്പ് നടക്കുകയാണ്. സമാജ് വാദി പാര്‍ട്ടിയെ സംബന്ധിച്ച് ഇത്തവണ ഏറെ നിര്‍ണായകമാണ് തിരഞ്ഞെടുപ്പ്. കഴിഞ്ഞ പത്ത് വര്‍ഷമായി ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അവര്‍ വിജയിട്ടില്ല. ആവനാഴിയിലെ ആയുധങ്ങള്‍ മുഴുവനെടുത്താണ് എസ്പി ഇത്തവണ പോരാടുന്നത്.
എന്നാല്‍ മെയിന്‍പുരിയില്‍ അടക്കം ഒരു കൗമാരക്കാരിയാണ് തരംഗമായിരിക്കുന്നത്. അദിതി യാദവ എന്ന ഈ പെണ്‍കുട്ടി ആരാണ് എന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ പേരുകേള്‍ക്കുമ്പോള്‍ തന്നെ അക്കാര്യം മനസ്സിലാക്കാവുന്നതാണ്. അഖിലേഷ് യാദവിന്റെയും ഡിംപിള്‍ യാദവിന്റെയും മകളാണ് 21കാരിയായ അദിതി യാദവ്.

image credit: aditi.yadav222 instagram
രാഷ്ട്രീയത്തില്‍ ഇതിന് മുമ്പ് അദിതി എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ പ്രചാരണത്തില്‍ അദിതിയുടെ സാന്നിധ്യം ഒരുപാട് ഉപകരിക്കുന്നുണ്ട് അഖിലേഷിനും കുടുംബത്തിനും. അദിതി അടുത്തിടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി കോളേജ് ലണ്ടനില്‍ പഠിക്കുകയാണ് അവര്‍. രാഷ്ട്രീയമാണ് അവരുടെ വിഷയം.
ഒപ്പം അന്താരാഷ്ട്ര ബന്ധത്തെ കുറിച്ചും പഠിക്കുന്നുണ്ട്. അതേസമയം വീടുകളില്‍ കയറിയിറങ്ങിയുള്ള അദിതി പ്രചാരണം സോഷ്യല്‍ മീഡിയയില്‍ അടക്കം തരംഗമായിരിക്കുകയാണ്. ആളുകളുടെ കാണുകയും വീടുകളില്‍ അവരോടൊപ്പം സമയം ചെലവിട്ട് കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്ന് ഡിംപിള്‍ യാദവ് പറഞ്ഞു.
നിരവധി വീഡിയോകളാണ് അദിതിയുടേതായി എസ്പി ഹാന്‍ഡിലുകളില്‍ പ്രചരിക്കുന്നത്. അദിതിയുടെ നേതൃത്വത്തിലുള്ള പ്രപാരണം എസ്പിക്ക് പുതിയ ഊര്‍ജം സമ്മാനിച്ചിരിക്കുകയാണ്. ഡിംപിളിനൊപ്പമാണ് മെയിന്‍പുരിയില്‍ അദിതി പ്രചാരണം നടത്തുന്നത്. മെയിന്‍പുരിയിലെ ചെറിയ ആള്‍ക്കൂട്ടങ്ങളെയാണ് അദിതി പ്രചാരണത്തിനിടെ സമീപിക്കുന്നത്.
ഡിംപിള്‍ ഈ സീറ്റില്‍ നിന്ന് രണ്ടാം തവണയാണ് ജനവിധി തേടുന്നത്. ബിജെപിയുടെ ജയ് വീര്‍ സിംഗാണ് ഇവിടെ എതിരാളി. ബിഎസ്പി ശിവ്പ്രസാദ് യാദവിനെയും ഇവിടെ മത്സരിപ്പിക്കുന്നുണ്ട്. നേരത്തെ ഡിംപിളിന്റെ റാലികളില്‍ അദിതിയും ഉണ്ടായിരുന്നു. അമ്മയ്ക്ക് വേണ്ടി അവര്‍ വോട്ട് ചോദിക്കുന്നത് പലര്‍ക്കും കൗതുകമായിരുന്നു.
മെയിന്‍പുരിയിലെ നഗര-ഗ്രാമീണ മേഖലകളില്‍ അദിതി പ്രചാരണം നടത്തുന്നുണ്ട്. എസ്പി ഇത്തവണ മുലായം സിംഗ് യാദവില്ലാതെ ആദ്യ തിരഞ്ഞെടുപ്പിനെ കൂടിയാണ് നേരിടുന്നത്. മുലായം സിംഗിന്റെ മരണത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മെയിന്‍പുരിയില്‍ ഡിംപിള്‍ ആദ്യമായി മത്സരിച്ചത്. ആദ്യം ജനകീയ സഭകളിലായിരുന്നു അദിതി അമ്മയ്ക്കൊപ്പം പോയിരുന്നത്.
ഇപ്പോള്‍ ഒറ്റയ്ക്ക് പ്രചാരണം നടത്താന്‍ മകള്‍ക്ക് സാധിക്കുന്നുണ്ടെന്ന് ഡിംപിള്‍ പറഞ്ഞു. യുവാക്കളെയും സ്ത്രീകളെയുമാണ് കൂടുതലായും അദിതി കാണുന്നത്. ഘര്‍ കി ബിട്ടിയ എന്നാണ് അദിതിയെ ജനങ്ങള്‍ വിശേഷിപ്പിക്കുന്നത്. സ്വന്തം മകള്‍ എന്നാണ് ഇതിനര്‍ത്ഥം. നാല് ലക്ഷം വോട്ടിന് ഡിംപിള്‍ ജയിക്കുമെന്നും, മെയിന്‍പുരി നേതാജിയുടെ സീറ്റാണെന്നും, അതുകൊണ്ട് അദിതി സ്വന്തം മകളാണെന്നും നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications