കോണ്‍ഗ്രസിനോട് ഇത്രയേ പറയാനുള്ളൂ, ബംഗാളിലെ സാഹചര്യം മനസ്സിലാക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
കൊല്‍ക്കത്ത: ഇന്ത്യ സഖ്യത്തില്‍ സീറ്റ് വിഭജനത്തിന്റെ പേരില്‍ വലിയ തര്‍ക്കങ്ങള്‍ നടക്കുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അസാന്നിധ്യം ചര്‍ച്ചയാവുന്നു. ഇന്ന് നടന്ന വിര്‍ച്വല്‍ യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനില്‍ക്കുകയാണ് ചെയ്തത്. എന്നാല്‍ ഇന്ത്യ സഖ്യത്തില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്ന് പറയുകയാണ് മമത ബാനര്‍ജി.
എന്നാല്‍ കോണ്‍ഗ്രസിനെ ചില യാഥാര്‍ത്ഥ്യങ്ങള്‍ കൂടി ഓര്‍മപ്പെടുത്തുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാളില്‍ കോണ്‍ഗ്രസ് അവരുടെ പരിമിതികള്‍ മനസ്സിലാക്കണമെന്ന് ടിഎംസി ആവശ്യപ്പെട്ടു. തൃണമൂല്‍ പോരാട്ടത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കണമെന്ന് തൃണമൂല്‍ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ ബംഗാളില്‍ ആവശ്യപ്പെടുന്നതാണ് മമതയെ അടക്കം ചൊടിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമേ ബംഗാളിലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായ അധീര്‍ രഞ്ജന്‍ ചൗധരി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങള്‍ മമതയെ ചൊടിപ്പിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസിന് ബംഗാളില്‍ മത്സരിക്കുന്ന മമതയുടെ ഔദാര്യം വേണ്ടെന്നായിരുന്നു അധീര്‍ ചൗധരിയുടെ പരാമര്‍ശം. വ്യക്തിപരമായ ആക്രമണവും സഖ്യവും ഒരുമിച്ച് കൊണ്ടുപോകാനാവില്ലെന്ന മറുപടിയും മമത ഇക്കാര്യത്തില്‍ നല്‍കിയിരുന്നു. നിലവില്‍ ബംഗാളിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ വഴി മുട്ടി നില്‍ക്കുകയാണ്.
ബംഗാളില്‍ പ്രധാന പ്രശ്നം സംസ്ഥാന നേതൃത്വവും തൃണമൂല്‍ നേതൃത്വവുമായി ഉള്ള പ്രശ്നങ്ങളാണ്. കോണ്‍ഗ്രസ് നേതാക്കളില്‍ പലര്‍ക്കും ബംഗാളിലെ സീറ്റ് വിഭജനത്തോട് താല്പര്യമില്ല. ഇന്ന് കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടിയുമായി അടക്കം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. പ്രധാനമായും സീറ്റ് വിഭജനമായിരുന്നു ചര്‍ച്ചകളില്‍ ഇടംപിടിച്ചത്.
എഎപിയുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്തിരിക്കുകയാണ്. എന്നിട്ടും തൃണമൂലും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ല. അതേസമയം കോണ്‍ഗ്രസുമായുള്ള പ്രശ്നം കാരണം ഇന്ത്യ സഖ്യത്തില്‍ നിന്ന് വിട്ടുപോകില്ലെന്നാണ് തൃണമൂല്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
ബിജെപിയെ തോല്‍പ്പിക്കാന്‍ ഒരുമിച്ച് നിന്ന് പോരാടാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷേ കോണ്‍ഗ്രസ് അവരുടെ ബലഹീനതകളും അതുപോലെ ദൗര്‍ബല്യവും മനസ്സിലാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളെ ബംഗാളില്‍ മുന്നില്‍ നിന്ന് പോരാടാന്‍ അനുവദിക്കണമെന്ന് തൃണമൂല്‍ എംപി പറഞ്ഞു.
കഴിഞ്ഞ ദിവസം തന്നെ മമത ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കില്ലെന്നും, നേരത്തെ തീരുമാനിച്ച കാര്യങ്ങളുണ്ടെന്നും തൃണമൂല്‍ അറിയിച്ചിരുന്നു. അതേസമയം ഇന്ത്യ സഖ്യത്തില്‍ നിന്ന് ഒരു നേതാവിന് മാത്രമാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്. അതുകൊണ്ടാണ് മറ്റൊരു നേതാവും പങ്കെടുക്കാതിരുന്നതെന്നും ടിഎംസി എംപി വ്യക്തമാക്കി.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications