മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; മഹായുതിയുടെ ജയം സുനിശ്ചിതമെന്ന് ഫഡ്‌നാവിസ്, ഭിന്നതകൾ മാറിയോ?
മുംബൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മഹായുതി സഖ്യത്തിന്റെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുതിർന്ന ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ഏക്‌നാഥ് ഷിൻഡെയുടെ ശിവസേന, അജിത് പവാറിന്റെ എൻസിപി ഘടകം, ബിജെപി എന്നിവർ ഉൾപ്പെടുന്ന മഹായുതി സഖ്യം ജയിക്കുമെന്നാണ് ഫഡ്‌നാവിസ് അവകാശപ്പെടുന്നത്.
മുംബൈ തക്കിന് നൽകിയ അഭിമുഖത്തിലാണ് ഉപമുഖ്യമന്ത്രിയുടെ പ്രതികരണം. അതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് സഖ്യത്തിൽ നിലനിന്നിരുന്ന ഭിന്നതകൾ എല്ലാം പരിഹരിച്ചു എന്നതാണ്. 'മഹായുതി സഖ്യത്തിൽ ജനങ്ങളെ അലട്ടുന്ന പ്രശ്‌നങ്ങൾ ഞങ്ങൾ പരിഹരിച്ചു. നിയമസഭയിൽ വെല്ലുവിളി ഉയർത്തിയേക്കാവുന്ന കാര്യങ്ങളും ഞങ്ങൾ പരിഹരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിക്കും.' അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് ഉണ്ടായ നേട്ടം ഇക്കുറി ആവർത്തിക്കില്ലെന്ന് ഫഡ്‌നാവിസ് തീർത്തുപറഞ്ഞു. 'ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ച അതേ ഘടകങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രവർത്തിക്കുമെന്ന് പ്രതിപക്ഷം കരുതുന്നുണ്ടെങ്കിൽ അത് തീർത്തും തെറ്റാണ്' അദ്ദേഹം ചൂണ്ടിക്കാട്ടി.
'ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 12 സീറ്റുകളിൽ പന്ത്രണ്ടിലും പല രീതിയാണ് നമ്മൾ കണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പിൽ അത് സംഭവിക്കില്ല. നേരത്തെ ശിവസേനയും എൻസിപിയും ചില സീറ്റുകളിൽ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ വ്യാജ പ്രചരണം കാരണം പ്രതിപക്ഷത്തിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഈ ഘടകങ്ങൾ പ്രവർത്തിക്കില്ല' ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിക്ക് കാര്യമായ വോട്ട് നേടാൻ കഴിഞ്ഞില്ലെന്നും എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ അത് നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹായുതി സഖ്യത്തിന്റെ ശക്തികേന്ദ്രമാണ് താനെന്ന് മനസിലാക്കിയ പ്രതിപക്ഷം തന്നെ ലക്ഷ്യമിടുന്നതായും ഫഡ്‌നാവിസ് പറഞ്ഞു.
'പ്രതിപക്ഷ പാർട്ടികളിൽ 50 വർഷത്തെ അനുഭവപരിചയമുള്ള നേതാക്കളുണ്ട്. മഹായുതിയുടെ ശക്തികേന്ദ്രം എവിടെയാണെന്ന് അവർക്കറിയാം. ആരെയാണ് ലക്ഷ്യമിടേണ്ടതെന്നും അവർക്കറിയാം. ഉദ്ധവ് താക്കറെയെ മാത്രമാണ് ഞാൻ വിമർശിച്ചതെങ്കിലും കോൺഗ്രസും എൻസിപിയും (ശരദ് പവാർ) എന്നെയാണ് നോട്ടമിട്ടത്, സഖ്യത്തിലുള്ള മൂന്ന് പാർട്ടികളിൽ ബിജെപിക്കാണ് കൂടുതൽ ശക്തിയെന്ന് അവർക്കറിയാം' അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ മഹായുതി സഖ്യത്തിന് കഴിഞ്ഞിരുന്നില്ല. സംസ്ഥാനത്തെ 48 ലോക്‌സഭാ സീറ്റുകളിൽ ഒമ്പതെണ്ണം ബിജെപി നേടിയപ്പോൾ, സഖ്യകക്ഷികളായ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 7 സീറ്റും ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി ഒരു സീറ്റും മാത്രമാണ് നേടിയത്.
മറുവശത്ത്, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) ഏഴ് സീറ്റുകൾ നേടിയപ്പോൾ, മറ്റ് സഖ്യകക്ഷികളിൽ എൻസിപി (ശരദ് പവാർ) എട്ട് സീറ്റുകളും കോൺഗ്രസ് 13 സീറ്റുകളും നേടി വൻ മുന്നേറ്റം സംസ്ഥാനത്ത് നടത്തിയിരുന്നു. ഇതോടെയാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം കൂടുതൽ ശ്രദ്ധകേന്ദ്രമാവുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications