Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷിന്‍ഡെയെ നൈസായി ഒതുക്കി ബിജെപി; ആഭ്യന്തരവും ധനകാര്യവും ഫഡ്‌നാവിസിന്

മുംബൈ: സത്യപ്രതിജ്ഞ ചെയ്ത് 40 ദിവസങ്ങള്‍ക്ക് ശേഷം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ച് ഏക്‌നാഥ് ഷിന്‍ഡെ. മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂര്‍ത്തിയായതായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പറഞ്ഞു. പ്രധാനപ്പെട്ട വകുപ്പുകള്‍ ദേവേന്ദ്ര ഫഡ്‌നാവിസ് കൈക്കലാക്കിയതാണ് ശ്രദ്ധേയം.

ആഭ്യന്തര മന്ത്രാലയത്തിന്റേയും ധനകാര്യ മന്ത്രാലയത്തിന്റേയും ചുമതല ദേവേന്ദ്ര ഫഡ്‌നാവിസിനാണ്. ഏക്‌നാഥ് ഷിന്‍ഡെ പൊതുഭരണം കൂടാതെ നഗരവികസന മന്ത്രാലയവും കൈകാര്യം ചെയ്യും. പരിസ്ഥിതി, ഗതാഗതം, ദുരന്തനിവാരണം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, ദുരിതാശ്വാസ, പുനരധിവാസം തുടങ്ങിയ മന്ത്രാലയങ്ങളും മുഖ്യമന്ത്രി കൈകാര്യം ചെയ്യും.

1

നിയമം, നീതി, ഭവന, ഊര്‍ജ വകുപ്പുകളുടെ ഉത്തരവാദിത്തം ദേവേന്ദ്ര ഫഡ്നാവിസ് ഏറ്റെടുക്കും. അതേസമയം വകുപ്പ് വിഭജനം തര്‍ക്കമില്ലാതെയാണ് കഴിഞ്ഞത് എന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ആവശ്യമെങ്കില്‍ അടുത്ത മന്ത്രിസഭാ വിപുലീകരണത്തിന് മുന്നോടിയായി ബി ജെ പിക്കും ഷിന്‍ഡെ ക്യാമ്പിനും ചില വകുപ്പുകള്‍ കൈമാറാമെന്ന് ഫഡ്നാവിസ് പറഞ്ഞു.

2

വകുപ്പു വിതരണത്തില്‍ ബി ജെ പിയും മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും തമ്മില്‍ തര്‍ക്കമില്ലെന്നും ആവശ്യമെങ്കില്‍ അടുത്ത മന്ത്രിസഭാ വികസനത്തിന് മുന്നോടിയായി ചില വകുപ്പുകള്‍ കൈമാറാമെന്നുമാണ് ഫഡ്നാവിസ് പറഞ്ഞത്. മൃഗസംരക്ഷണവും ക്ഷീരവികസനവും ബി ജെ പിക്കാണ്.

3

രാധാകൃഷ്ണ വിഖേ പാട്ടീലിന് മൃഗസംരക്ഷണവും ക്ഷീരവികസനവും ലഭിച്ചു. സുധീര്‍ മുങ്കന്തിവാറിന് വനം, സാംസ്‌കാരിക കാര്യങ്ങള്‍, മത്സ്യബന്ധനം എന്നിവ ലഭിച്ചു. ചന്ദ്രകാന്ത് പാട്ടീലിന് ഉന്നത സാങ്കേതിക വിദ്യാഭ്യാസം, തുണി വ്യവസായം, പാര്‍ലമെന്ററി വകുപ്പുകളും ലഭിച്ചു. ഇവരെല്ലാം ബി ജെ പി നേതാക്കളാണ്. സുപ്രധാന വകുപ്പുകളെല്ലാം ബി ജെ പിക്കാണ് ലഭിച്ചിരിക്കുന്നത്.

4

ശിവസേന വിമതരുടെ ഏക്‌നാഥ് ഷിന്‍ഡെ പാളയത്തില്‍ നിന്ന്, ദീപക് കേസര്‍കര്‍ വിദ്യാഭ്യാസ മന്ത്രിയാണ്. അബ്ദുള്‍ സത്താറിന് കാര്‍ഷിക വകുപ്പ് നല്‍കി. ശംഭുരാജ് ദേശായിക്ക് എക്‌സൈസ് വകുപ്പ് ലഭിച്ചു. ജൂണ്‍ 30 ന് ആണ് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി 18 എം എല്‍ എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

5

മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉള്‍പ്പെടെ 20 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. ഏക്‌നാഥ് ഷിന്‍ഡെ ക്യാമ്പില്‍ നിന്നും ബി ജെ പിയില്‍ നിന്നും ഒമ്പത് വീതം എം എല്‍ എമാരാണ് മന്ത്രിമാരായത്. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സര്‍ക്കാരിനെ അട്ടിമറിച്ചാണ് ശിവസേനാ വിമതന്‍ ഏക്‌നാഥ് ഷിന്‍ഡെ അധികാരമേറ്റത്.

6

നേരത്തെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിമായി മുഖ്യമന്ത്രി സ്ഥാനം ബി ജെ പി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് നല്‍കുകയായിരുന്നു. പാര്‍ട്ടി പേരിനും ചിഹ്നത്തിനും വേണ്ടി ശിവസേനയ്ക്കുള്ളില്‍ നടക്കുന്ന തര്‍ക്കം കോടതിയുടെ പരിഗണനയിലാണ് എന്നതിനാല്‍ മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്‍ഡെ മന്ത്രിസഭ പുനഃസംഘടനക്ക് പ്രാധാന്യമേറെയാണ്.

7

2019 ല്‍ ശിവസേന - എന്‍ സി പി - കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ ചേര്‍ന്നാണ് മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ശിവസേന എന്‍ ഡി എ സഖ്യം ഉപേക്ഷിച്ചിരുന്നു. ഇതോടെയാണ് ശിവസേന - എന്‍ സി പി - കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ ചേര്‍ന്ന് മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചത്.

ശരിയാണ്...രാജ്ഞിയെ പോലെ തന്നെ ഉണ്ട്..; സാരിയില്‍ സംയുക്തയുടെ കിടിലന്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+