അഖിലേഷിന് കനത്ത തിരിച്ചടി; സമാജ്‌വാദി പാർട്ടി ചീഫ് വിപ്പ് രാജിവെച്ചു, രാജ്യസഭാ തിരഞ്ഞെടുപ്പ് മോഹം ത്രിശങ്കുവിൽ
ലക്‌നൗ: ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിന് മുന്നോടിയായി സമാജ്‌വാദി പാർട്ടിക്ക് കനത്ത തിരിച്ചടി. നിയമസഭയിലെ പാർട്ടിയുടെ ചീഫ് വിപ്പ് രാജിവെച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രോസ് വോട്ടിംഗ് നടക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ സംഭവവികാസം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി അഖിലേഷ് യാദവ് നടത്തിയ അത്താഴവിരുന്നിൽ മനോജ് പാണ്ഡെ ഉൾപ്പെടെ എട്ട് പാർട്ടി എംഎൽഎമാർ പങ്കെടുത്തിരുന്നില്ല.
വളരെ പ്രാധാന്യമുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഈ കാര്യം അഖിലേഷിനെ അലട്ടുമെന്ന ഉറപ്പാണ്. എസ്‌പിയുടെ സാധ്യതകളെ ബാധിക്കുമെന്നത് മാത്രമല്ല, പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മുമ്പുള്ള ക്രോസ് വോട്ടിംഗ് പാർട്ടിയുടെ ആശങ്കകളെ വർധിപ്പിക്കും. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി ഉത്തർപ്രദേശിലെ 63 ലോക്‌സഭാ സീറ്റുകളിലാണ് സമാജ്‌വാദി പാർട്ടി മത്സരിക്കുന്നത്.

ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇന്ന് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. എട്ട് ബിജെപി സ്ഥാനാർത്ഥികളും സമാജ്‌വാദി പാർട്ടിയുടെ മൂന്ന് സ്ഥാനാർത്ഥികളും ഈ സീറ്റുകൾക്ക് വേണ്ടിയുള്ള മത്സരരംഗത്തുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക്, അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖർ നിയമസഭയിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു.
ഭരണകക്ഷിയായ ബിജെപിക്കും പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിക്കും യഥാക്രമം ഏഴും മൂന്നും അംഗങ്ങളെ രാജ്യസഭയിലേക്ക് എതിരില്ലാതെ അയയ്‌ക്കാനുള്ള ശേഷിയുണ്ട്. എന്നാൽ ബിജെപി എട്ടാമത്തെ സ്ഥാനാർത്ഥിയെ നിർത്തിയതോടെ ഒരു സീറ്റിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. ഇതിനിടയിലാണ് സമാജ്‌വാദി പാർട്ടിയിൽ നിന്നുള്ള എംഎൽഎമാർ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന വാർത്തകൾ പുറത്തുവരുന്നത്.
"സമാജ്‌വാദി പാർട്ടിയുടെ മൂന്ന് സ്ഥാനാർത്ഥികളും വിജയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപിക്ക് എല്ലാ തന്ത്രങ്ങളും പ്രയോഗിക്കാനാകും. വിജയത്തിനായി ബിജെപി സാധ്യമായതെല്ലാം ചെയ്യും. വ്യക്തിപരമായ നേട്ടങ്ങൾ ആഗ്രഹിക്കുന്ന ഞങ്ങളുടെ ചില നേതാക്കൾ ബിജെപിയിലേക്ക് പോയേക്കാം" എന്നായിരുന്നു രാവിലെ അദ്ദേഹത്തിന്റെ പ്രതികരണം.
മൊത്തം 56 രാജ്യസഭാ സീറ്റുകളാണ് ഈ വർഷം ഒഴിവ് വന്നത്.ഇതിൽ 41 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ളവയിൽ 10 എണ്ണം ഉത്തർപ്രദേശിലും നാലെണ്ണം കർണാടകയിലും ഒന്ന് ഹിമാചൽ പ്രദേശിലുമാണ്. ഇവിടേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനിടയിലാണ് എസ്‌പിക്ക് വൻ തിരിച്ചടി ഉണ്ടായിരിക്കുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications