Get Updates
Get notified of breaking news, exclusive insights, and must-see stories!

അജിത് പവാറിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മമത; വിവരം തേടി മോദിയും അമിത് ഷായും

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായിരുന്ന അജിത് പവാർ വിമാനാപകടത്തിൽ മരിച്ച സംഭവത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്ന് രാവിലെ മുംബൈയിൽ നിന്ന് പുറപ്പെട്ട ചെറുവിമാനം ബാരാമതിയിൽ ഇറങ്ങാൻ ശ്രമിക്കവെ തകർന്നു വീഴുകയായിരുന്നു.

പൈലറ്റുമാരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം മറ്റ് നാല് പേരും അപകടത്തിൽ മരിച്ചു. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അജിത് പവാറിന്റെ ആകസ്‌മിക വിയോഗത്തിൽ താൻ ഞെട്ടിപ്പോയെന്ന് മമത ബാനർജി അറിയിച്ചത്. അജിത് പവാറിന്റെ വിയോഗം വലിയ നഷ്‌ടമാണ് ഉണ്ടാക്കുകയെന്നും മമത പറഞ്ഞു.

ajitpawardeathmamata

പവാർ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തിയ തൃണമൂൽ നേതാവ് അപകടത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. 'അജിത് ജിയുടെ അമ്മാവനായ ശരദ് പവാർ ജിക്കും, അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും അനുയായികൾക്കും എന്റെ അനുശോചനം. ഈ സംഭവം കൃത്യമായി അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്' എന്നായിരുന്നു മമത പറഞ്ഞത്.

മമതയുടെ പ്രതികരണം മറ്റ് രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തുന്നതിനിടെയാണ്. ഡൽഹിയിൽ എൻസിപി സ്ഥാപകൻ ശരദ് പവാറിന്റെ വസതിയിലേക്ക് പല പ്രമുഖ നേതാക്കളും എത്തുന്നുണ്ട്. അപകടവിവരങ്ങൾ അറിയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ വിളിച്ച് വിവരങ്ങൾ തിരകിയെന്നും വിവരമുണ്ട്.

അപകടത്തിന്റെ സാഹചര്യങ്ങളും അപകടവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളും പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അറിയിച്ചതായി മഹാരാഷ്ട്ര സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ളവർ അജിത് പവാറിന് ആദരാഞ്ജലികൾ നേർന്നു രംഗത്ത് വന്നിട്ടുണ്ട്.

അതേസമയം, ഇന്ന് രാവിലെ 8 മണിയോടെ മുംബൈയിൽ നിന്ന് പറന്നുയർന്ന പവാറിന്റെ വിമാനം ബാരാമതിയിൽ ലാൻഡിങ്ങിന് ശ്രമിക്കവെ തകരുകയായിരുന്നു. അപകടസ്ഥലത്ത് തീയും, പുകയും, തകർന്ന ഭാഗങ്ങളുമാണ് ദൃശ്യമായത്. തുടർന്ന് വിമാനത്തിൽ ഉണ്ടായിരുന്ന അഞ്ച് പേരും മരിച്ചതായി ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു.

2023-ൽ അധികാര വടംവലിയിലൂടെ അജിത് പവാർ ശരദ് പവാറിൽ നിന്ന് എൻസിപിയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. പിന്നാലെ അദ്ദേഹം നയിക്കുന്ന എൻസിപി വിഭാഗത്തിന് ഔദ്യോഗിക പദവി ലഭിക്കുകയും ചെയ്‌തു. തുടർന്നാണ് മഹാരാഷ്ട്രയിലെ ഉപമുഖ്യമന്ത്രിയായി അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. അതിനിടെയാണ് ഇപ്പോൾ അപ്രതീക്ഷിത വിയോഗവും ഉണ്ടായിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+