'വീൽ ചെയറിൽ ഇരുന്ന് കൊണ്ട് പോലും അദ്ദേഹം പ്രവർത്തിച്ചു'; മൻമോഹൻ സിംഗിനെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിംഗിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിൽ സംസാരിക്കവേയാണ് മോദി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നൽകിയ സംഭാവനകളെ അഭിനന്ദിച്ചത്. മൻമോഹൻ സിംഗ് വീൽചെയറിൽ പോലും കർമനിരതനായിരുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വിരമിക്കുന്ന രാജ്യസഭാംഗങ്ങളുടെ യാത്രയയപ്പ് വേളയിൽ സഭയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. "മറ്റൊരു സന്ദർഭത്തിൽ സഭയിലെ വോട്ടെടുപ്പിനിടെ, ട്രഷറി ബെഞ്ച് വിജയിക്കുമെന്ന് അറിയാമായിരുന്നു എങ്കിലും ഡോ. മൻമോഹൻ സിംഗ് തന്റെ വീൽചെയറിൽ വന്ന് വോട്ട് രേഖപ്പെടുത്തുകയുണ്ടായി" പ്രധാനമന്ത്രി മോദി പറഞ്ഞു.

വോട്ടെടുപ്പിൽ മൻമോഹൻ സിംഗ് ആരെയാണ് പിന്തുണച്ചത് എന്നതല്ല പ്രധാനമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പക്ഷേ, ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നടപടിയായിരുന്നു അദ്ദേഹത്തിന്റേത്. നമ്മെ നയിക്കാൻ അദ്ദേഹത്തിന് ദീർഘായുസ് ഉണ്ടാകട്ടെയെന്നും നരേന്ദ്ര മോദി ആശംസിച്ചു.
"പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകൾക്ക് വലിയ ആയുസില്ല. പക്ഷേ രാജ്യസഭയേയും ഈ രാജ്യത്തെയും ദീർഘകാലം അദ്ദേഹം നയിച്ച രീതിയും നൽകിയ സംഭാവനകളും, ഇന്ത്യൻ ജനാധിപത്യവുമായി ബന്ധപ്പെട്ട ചർച്ചകളിൽ എക്കാലവും ഓർമിക്കപ്പെടും" പ്രധാനമന്ത്രി പറഞ്ഞു.
ഇതിന് പിന്നാലെ മൻമോഹൻ സിംഗിനെക്കുറിച്ചുള്ള നല്ല വാക്കുകൾക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുകയും ചെയ്‌തു.
ഇങ്ങനെ തന്നെയാണ് കാര്യങ്ങൾ ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നല്ല കാര്യങ്ങളെ അഭിനന്ദിക്കാനും മോശം കാര്യങ്ങളെ വിമർശിക്കാനും കഴിയണമെന്നും മല്ലികാർജുൻ ഗാർഖെ ചൂണ്ടിക്കാട്ടുകയുണ്ടായി.
"സ്വന്തം കടമകളിൽ ജാഗരൂകനായ ഒരു അംഗത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്" പ്രധാനമന്ത്രി പറഞ്ഞു. വിരമിക്കുന്ന രാജ്യസഭാംഗങ്ങൾക്ക് ഡൽഹിയിലെ ചെയർമാൻ ജഗ്‌ദീപ് ധൻഖറിന്റെ വസതിയിൽ യാത്രയയപ്പ് നൽകുന്ന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിൽ നടന്ന ഗ്രൂപ്പ് ഫോട്ടോ സെഷനിൽ രാജ്യസഭാംഗങ്ങൾ പങ്കെടുത്തു.
അതേസമയം, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നിലനിൽക്കെ മൻമോഹൻ സിംഗിനെ പാർലമെന്റിൽ എത്തിച്ച കോൺഗ്രസിന്റെ നടപടിയെ അന്ന് ബിജെപി നേതാക്കൾ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചിരുന്നത്. കോൺഗ്രസ് കാട്ടിയ ഈ ഭ്രാന്ത് രാജ്യം മറക്കില്ല എന്നായിരുന്നു ബിജെപിയുടെ വിമർശനം. എന്നാൽ ഇതേ സംഭവം ചൂണ്ടിക്കാട്ടിയാണ് മോദി ഇപ്പോൾ മൻമോഹൻ സിംഗിനെ പുകഴ്ത്തിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications