ഛത്തീസ്ഗഢിൽ വീണ്ടും മാവോയിസ്‌റ്റ് വേട്ട; 12 പേരെ വധിച്ച് സുരക്ഷാ സേന, ഏറ്റമുട്ടൽ നടന്നത് ബീജാപൂരിൽ
റായ്‌പൂർ: ഛത്തീസ്ഗഢിൽ വീണ്ടും വൻ മാവോയിസ്‌റ്റ് വേട്ട. സുരക്ഷാ ഏറ്റുമുട്ടലിൽ 12 നക്‌സലുകൾ കൊല്ലപ്പെട്ടു. ബീജാപൂർ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. മാവോയിസ്‌റ്റ് വിരുദ്ധ ഓപ്പറേഷനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പുറത്തുപോയ സമയത്താണ് തെക്കൻ ബീജാപൂരിലെ വനത്തിൽ രാവിലെ 9 മണിയോടെ വെടിവെയ്പ്പ് തുടങ്ങിയത്. ഏറ്റുമുട്ടൽ വൈകീട്ട് വരെ നീണ്ടുനിന്നു എന്നാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
മൂന്ന് ജില്ലകളിൽ നിന്നുള്ള സംസ്ഥാന പോലീസിന്റെ ജില്ലാ റിസർവ് ഗാർഡിലെ (ഡിആർജി) ഉദ്യോഗസ്ഥരും കോബ്രയുടെ അഞ്ച് ബറ്റാലിയനുകളും (സിആർപിഎഫിന്റെ എലൈറ്റ് ജംഗിൾ വാർഫെയർ യൂണിറ്റ് കമാൻഡോ ബറ്റാലിയൻ), സിആർപിഎഫിന്റെ 229-ാം ബറ്റാലിയനും ഓപ്പറേഷനിൽ പങ്കെടുത്തതായി മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഏറ്റമുട്ടലിൽ 12 നക്‌സലുകൾ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. പ്രദേശത്ത് തിരച്ചിൽ തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാവേണ്ടതുണ്ട്. സുരക്ഷാ സേനയിലെ അംഗങ്ങൾക്ക് അപകടമൊന്നും പറ്റിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെ ഇന്ന് രാവിലെ ബീജാപൂരിലെ ബസഗുഡ മേഖലയിൽ മാവോയിസ്‌റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് കോബ്രയുടെ രണ്ട് കമാൻഡോകൾക്ക് പരിക്കേറ്റിരുന്നു.
അതിന് പിന്നാലെയാണ് 12 പേരെ ഒറ്റയടിക്ക് വധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 26 മാവോയിസ്‌റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ആദ്യമാസം പകുതി പിന്നിടുന്ന വേളയിലാണ് ഇത്രയധികം പേരെ വധിച്ചത്. സംസ്ഥാനത്ത് 2023 അവസാനം മുതൽ മാവോയിസ്‌റ്റ് വിരുദ്ധ പ്രവർത്തനങ്ങളിൽ കാര്യമായ ഉയർച്ചയുണ്ടായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
Recommended Video

കഴിഞ്ഞ വർഷം ഒക്ടോബറിൽ അബുജ്മദ് വനമേഖലയിൽ നടന്ന ഒറ്റ ഏറ്റുമുട്ടലിൽ 38 മാവോയിസ്‌റ്റുകളെ വെടിവച്ചു കൊന്നിരുന്നു. ഇതോടെ 2024ൽ മാത്രം ഏകദേശം 219 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് ശേഷം ഈ വർഷവും കടുത്ത നടപടികൾ തുടരുകയാണ്. ജനുവരി 12ന് മദ്ദേഡ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടിരുന്നു.
സമാനമായ ഏറ്റുമുട്ടലുകൾ പിന്നെയും സംസ്ഥാനത്തെ വിവിധ മേഖലകളിൽ നടന്നിരുന്നു. ഈ വർഷം ആദ്യം എട്ട് സുരക്ഷാ സേനാംഗങ്ങൾ ഐഇഡി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. രാജ്യത്ത് തന്നെ ഏറ്റവും വലിയ രീതിയിൽ മാവോയിസ്‌റ്റ് ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഛത്തീസ്ഗഡ്. അതുകൊണ്ട് തന്നെ കനത്ത സുരക്ഷയും പട്രോളിങും ഒക്കെയായി സുരക്ഷാ സേന ഏത് നിമിഷവും ജാഗരൂകരാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications