ജമ്മു കശ്‌മീരിലെ റംബാനിൽ കനത്ത മണ്ണിടിച്ചിൽ; മൂന്ന് പേർ മരിച്ചു, 100 കണക്കിന് പേരെ രക്ഷപ്പെടുത്തി
ശ്രീനഗർ: ജമ്മു കശ്‌മീരിലെ റംബാൻ ജില്ലയിലെ ചെനാബ് നദിക്കടുത്തുള്ള ധരംകുണ്ഡ് ഗ്രാമത്തിൽ രാത്രിയിൽ പെയ്‌ത കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചില്ലുമായി മൂന്ന് പേർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്‌തു. ശക്തമായ കാറ്റ്, ആലിപ്പഴം വീഴ്‌ച എന്നിവയോടൊപ്പം ഉണ്ടായ പ്രകൃതി ദുരന്തത്തിൽ സ്വത്തുവകകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വ്യാപകമായ നാശ നഷ്‌ടങ്ങളും സംഭവിച്ചിട്ടുണ്ട്.
പ്രദേശത്ത് നിന്ന് ഡസൻ കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്, ഒന്നിലധികം സ്ഥലങ്ങളിൽ ദേശീയ പാത തടസപ്പെടുന്ന സാഹചര്യവുമായിട്ടുണ്ട്. ഇന്നലെ രാത്രി ഇടതടവില്ലാതെ പെയ്‌ത മഴയെത്തുടർന്ന് അടുത്തുള്ള ഒരു നദിയിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നതായും ഇത് ചെനാബ് പാലത്തിനടുത്തുള്ള ധരംകുണ്ഡ് ഗ്രാമത്തിലേക്കുള്ള വെള്ളപ്പൊക്കമായി മാറിയതായും പ്രാദേശിക അധികാരികൾ അറിയിക്കുകയായിരുന്നു.

ഈ മിന്നൽ പ്രളയത്തിൽ പത്ത് വീടുകൾ പൂർണമായും തകർന്നു, 25 മുതൽ 30 വരെ വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുമുണ്ട്. ധരംകുണ്ഡ് പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വേഗത്തിലുള്ള പ്രതികരണത്തിന്റെ ഫലമായി ദുരിതബാധിത പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന ഏകദേശം നൂറോളം ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു മാറ്റി പാർപ്പിക്കാൻ സാധിച്ചു.
കനത്ത മഴയെത്തുടർന്ന് ബാഗ്ന ഗ്രാമത്തിൽ ഒരു വീട് തകർന്നുവീണ് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചതായി സീനിയർ പോലീസ് സൂപ്രണ്ട് റംബാൻ കുൽബീർ സിംഗ് സ്ഥിരീകരിച്ചു. കുട്ടികൾക്ക് പുറമെ ഒരു വയോധികനും ഈ അപകടത്തിൽ കൊല്ലപ്പട്ടു. മുഹമ്മദ് അഖിബ് (14), മുഹമ്മദ് സാകിബ് (9), മോഹൻ സിംഗ് (75) എന്നിവരാണ് മരിച്ചതെന്നാണ് അധികൃതർ അറിയിച്ചത്.
ജില്ലയിലുടനീളം രണ്ട് ഹോട്ടലുകൾ, നിരവധി കടകൾ, ഒന്നിലധികം റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. വീടുകളിലൂടെയും തകർന്ന അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിയ വാഹനങ്ങളിലൂടെയും ചെളി നിറഞ്ഞ വെള്ളം ഒഴുകിയെത്തുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പ്രചരിക്കുന്നുണ്ട്.
കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. പ്രാദേശിക ഭരണാധികളോട് പെട്ടെന്നുള്ള ഇടപെടൽ നടത്താനും അദ്ദേഹം അഭ്യർത്ഥിച്ചു. 'റംബാൻ മേഖലയിൽ രാത്രി മുഴുവൻ കനത്ത ആലിപ്പഴ വർഷവും, ഒന്നിലധികം മണ്ണിടിച്ചിലും, വേഗത്തിലുള്ള കാറ്റും ഉണ്ടായി. ദേശീയപാത തടസപ്പെട്ടു, നിർഭാഗ്യവശാൽ, മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി കുടുംബങ്ങൾക്ക് സ്വത്ത് നഷ്‍ടമാവുകയും ചെയ്‌തു' മന്ത്രി പറഞ്ഞു.
റംബാനിലുടനീളം നാശനഷ്‍ടങ്ങൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നുണ്ട്. തകർന്ന വീടുകളുടെയും, മണ്ണിടിച്ചിലിൽ തകർന്ന റോഡുകളുടെയും, ഒറ്റപ്പെട്ടുപോയ വാഹനങ്ങളുടെയും ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും, കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് ദേശീയപാതയിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications