Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാജ്യത്ത് സാമൂഹിക സൗഹാർദ്ദം വളർത്തണം, എല്ലാ ഭാഷകൾക്കും തുല്യ പ്രാധാന്യം'; നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

ന്യൂഡൽഹി: രാജ്യത്തുടനീളം സാമൂഹിക സൗഹാർദ്ദം വളർത്തണമെന്ന ആഹ്വാനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഭാഷ, ജാതി, സമ്പത്ത് എന്നീ ഭിന്നതകൾക്കപ്പുറം ജനങ്ങൾ ചിന്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീടുകളിൽ മാതൃഭാഷ സംസാരിക്കണമെന്നും എല്ലാ ഭാഷകൾക്കും തുല്യ പ്രാധാന്യമുണ്ടെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.

മോദി സർക്കാർ പ്രാദേശിക ഭാഷകളെ അവഗണിച്ച് ഹിന്ദിക്ക് പ്രാധാന്യം നൽകാൻ ശ്രമിക്കുന്നുവെന്ന് ദക്ഷിണേന്ത്യൻ പ്രാദേശിക പാർട്ടികൾ ആരോപിക്കുന്നതിനിടെയാണ് ഭാഗവതിന്റെ ഈ പ്രസ്‌താവന എന്നതാണ് ശ്രദ്ധേയമായ കാര്യം. ഹിന്ദി അടിച്ചേൽപ്പിക്കൽ വിഷയത്തിൽ ബിജെപി നിലപാട് ചോദ്യം ചെയ്യുന്ന ദക്ഷിണേന്ത്യൻ കക്ഷികളുടെ നിലപാട് ശരി വയ്ക്കുന്നതാണ് മോഹൻ ഭാഗവതിന്റെ വാക്കുകൾ.

mohanbhagwat

ഡെറാഡൂണിൽ ത്രിപുര വിദ്യാർത്ഥി ഏഞ്ചൽ ചക്മാ വംശീയ അധിക്ഷേപത്തെ തുടർന്ന് കൊല്ലപ്പെട്ട സംഭവത്തിൽ വലിയ രോഷം പുകയുന്ന സാഹചര്യത്തിലാണ് ഇതിന് കൂടുതൽ പ്രസക്തി. ഈ പൊതുരോഷത്തിനിടെ, രാജ്യം എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും സൗഹാർദ്ദം ഇന്ത്യയുടെ അസ്‌തിത്വത്തിന്റെ കേന്ദ്രമാണെന്നും മോഹൻ ഭാഗവത് ആവർത്തിച്ചു.

'കുറഞ്ഞത് നമ്മുടെ വീടുകളിലെങ്കിലും മാതൃഭാഷ സംസാരിക്കണം. മറ്റേതെങ്കിലും സംസ്ഥാനത്തോ പ്രദേശത്തോ ആണ് താമസിക്കുന്നതെങ്കിൽ, ആ സംസ്ഥാനത്തിന്റെയോ പ്രദേശത്തിന്റെയോ ഭാഷ പഠിക്കണം. കാരണം, എല്ലാ ഭാഷകളും ഇന്ത്യയുടെ ദേശീയ ഭാഷകളാണ്. അവയ്‌ക്കെല്ലാം തുല്യ പ്രാധാന്യമുണ്ട്' ഛത്തീസ്ഗഢിലെ റായ്‌പൂർ ജില്ലയിലെ സോൺപൈരി ഗ്രാമത്തിൽ നടന്ന 'ഹിന്ദു സമ്മേളന'ത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

അതിന് പിന്നാലെ ആർഎസ്എസ് മേധാവിയുടെ വാക്കുകളെ ബിജെപി നേതാക്കൾ സ്വാഗതം ചെയ്‌തു. ഇന്ത്യൻ അസ്‌തിത്വത്തിന്റെ സമഗ്ര സ്വഭാവത്തിന് ഇത് അടിവരയിട്ടുഎന്നാണ് അവർ അഭിപ്രായപ്പെട്ടത്. ഇന്ത്യയിൽ ജീവിക്കുകയും 'വന്ദേമാതരം' എന്ന് പറയുകയും ചെയ്യുന്ന ആരും ഇന്ത്യക്കാരനാണ്, യഥാർത്ഥ അർത്ഥത്തിൽ ഒരു ഹിന്ദുവാണ്. ഇന്ത്യയിൽ ജീവിക്കുകയും ഇന്ത്യയെ തന്റെ അമ്മയായി കരുതുകയും ചെയ്യുന്ന ആരും, അവരുടെ മതം പരിഗണിക്കാതെ, ഇന്ത്യക്കാരനാണെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ ശരിയാണെന്ന് ബിജെപി എംപി പ്രവീൺ ഖണ്ഡേവാൾ അഭിപ്രായപ്പെട്ടു.

എന്നാൽ ഇതിന് പിന്നലെ ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഒരേ സ്വരത്തിൽ രംഗത്ത് വന്നു. ഭാഗവത് ആരുടെ പ്രത്യയശാസ്ത്രത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ചോദിച്ച് പ്രതിപക്ഷം ബിജെപിക്കെതിരെ ആഞ്ഞടിച്ചു. 'അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് ശേഷം അദ്ദേഹത്തിൻ്റെ വാക്കുകൾ ആദ്യം ചെവിക്കൊള്ളേണ്ടത് ആരാണ്? അദ്ദേഹം ആരുടെ പ്രത്യയശാസ്ത്രത്തെയാണ് പ്രതിനിധീകരിക്കുന്നത്, ഏത് രാഷ്ട്രീയ പാർട്ടിയാണ് അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നത്? അത് ബിജെപിയല്ലേ?' എന്നായിരുന്നു ആർജെഡി എംപി മനോജ് ഝായുടെ ചോദ്യം.

'ഇപ്പോൾ, സ്വന്തം സംസ്ഥാനമായ ഉത്തരാഖണ്ഡിൽ, ത്രിപുരയിൽ നിന്നുള്ള ഒരു കുട്ടി കൊല്ലപ്പെടുന്നു. ഈ വിഷയത്തിൽ അദ്ദേഹത്തിൽ നിന്ന് ഒരു പ്രസ്‌താവനയും ഞാൻ കേട്ടില്ല. നാം സാക്ഷ്യം വഹിക്കുന്ന ഭാഷാപരവും വംശീയവുമായ വിവേചനം - ഇത്രയധികം വിഷം വിതച്ചുകൊണ്ടിരുന്നപ്പോൾ - അദ്ദേഹം തുടർച്ചയായി നിശബ്‌ദനായിരുന്നു. ഇപ്പോൾ ആ വിഷം ഓരോ നാസികയിലും ഓരോ ശ്വാസകോശത്തിലും എത്തിയിരിക്കുന്നു' അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+