മങ്കി പോക്‌സിൽ ജാഗ്രത വേണം; മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം, ലക്ഷണങ്ങൾ എന്തൊക്കെ എന്നറിയാം
ന്യൂഡൽഹി: ആഗോള തലത്തിൽ ഭീതി വിതച്ചുകൊണ്ട് വാർത്തകൾ ഇടംനേടിയ രോഗമാണ് മങ്കി പോക്‌സ്. കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ വ്യക്തിക്ക് മങ്കി പോക്‌സിന് സമാനമായ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വലിയ ആശങ്ക ഉടലെടുത്തിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ മാർഗ നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.
നിലവിൽ സംശയം തോന്നുന്ന എല്ലാ രോഗികളുടെയും സ്ക്രീനിംഗ്, ടെസ്റ്റിംഗ്, കോൺടാക്റ്റ് ട്രേസിംഗ് എന്നിവ നടത്താനാണ് നിർദ്ദേശം. സംശയിക്കുന്നതും സ്ഥിരീകരിച്ചതുമായ കേസുകൾ ചികിത്സിക്കുന്നതിനായി ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ട ആശുപത്രികൾ കണ്ടെത്താനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതുജനാരോഗ്യ തയ്യാറെടുപ്പുകൾ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അവലോകനനം ചെയ്യാനും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന മങ്കി പോക്‌സ് പടരുന്നതിനെ പബ്ലിക് ഹെൽത്ത് എമർജൻസി ഓഫ് ഇന്റർനാഷണൽ കൺസേൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും രോഗം പടരാനുള്ള സാധ്യത ആഫ്രിക്കയ്ക്ക് പുറത്ത് മിതമായ തോതിൽ ആണെന്നാണ് അവരുടെ വിലയിരുത്തൽ.
മങ്കിപോക്‌സ് ലക്ഷണങ്ങൾ എന്തൊക്കെ?
ഏറ്റവും സാധാരണമായ ലക്ഷണം ശരീരത്തിലെ ചുണങ് പോലെയുള്ള കുമിളകളുടെ തടിപ്പും അതിനെ തുടർന്നുള്ള പനിയുമാണെന്ന് ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് സർക്കാർ നിർദ്ദേശത്തിൽ പറയുന്നു. 18നും 44 വയസിനും ഇടയിൽ പ്രായമുള്ള യുവാക്കൾക്കിടയിലാണ് കൂടുതലായും ഈ രോഗബാധ കാണുന്നതെന്ന് കേന്ദ്രം അറിയിക്കുന്നു.
ലോകമെമ്പാടും സാധാരണമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള വൈറസ് കൈമാറ്റം ലൈംഗിക ബന്ധത്തിലൂടെയുള്ളതാണ്, തുടർന്ന് വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കുള്ള ലൈംഗികേതര സമ്പർക്കം വഴി രോഗം പടരുകയും ചെയ്യുന്നു. രണ്ടുമുതല്‍ നാല് ദിവസം വരെ രോഗി പനി, ശരീരവേദന, അസഹ്യമായ ക്ഷീണം എന്നീ ലക്ഷണങ്ങൾ പ്രകടമാക്കും.
കൂടാതെ ലൈംഗികാവയങ്ങളിലും മലദ്വാരത്തിലും ഉള്‍പ്പടെ തടിച്ച കുമിളകള്‍ പരക്കുന്നതായി പൊതുവെ കണ്ടുവരാറുണ്ട്. ഇത്തരം വലിയ കുമിളകള്‍ ശരീരത്തിലെ മറ്റിടങ്ങളിൽ കാണാതെ തന്നെ ലൈംഗികവയവങ്ങളിലും മലദ്വാരത്തിലും മാത്രം ചെറിയ കുരുക്കളായിവരുന്നതും ചില സാഹചര്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2022 ജനുവരിക്കും 2024 ഓഗസ്‌റ്റിനും ഇടയിൽ 120ലധികം രാജ്യങ്ങളിൽ ഈ രോഗം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. വിവിധ ലാബുകളിൽ സ്ഥിരീകരിച്ച 100,000 കേസുകളിലായി 220ഓളം മരണങ്ങളും ഉണ്ടായിട്ടുണ്ട്. വാക്‌സിനിലൂടെ രോഗത്തിന്റെ തീവ്രത തടയാൻ കഴിയും എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ചികിത്സ എങ്ങനെ?
ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്നൊരു രോഗം തന്നെയാണ് മങ്കി പോക്‌സ്. ആശുപത്രി ചികിത്സ പോലും മിക്കവാറും സമയങ്ങളില്‍ ആവശ്യമായി വരാറില്ല എന്നതാണ് ആശ്വാസകരമായ കാര്യം. തൊലിപ്പുറത്തെ കുമിളകള്‍ പൂര്‍ണമായും ഉണങ്ങുന്നത് വരെ അതായത് ഏകദേശം ഒരുമാസത്തോളം രോഗി മറ്റാരുമായി സമ്പർക്കത്തിൽ ഏർപ്പെടാതെ സൂക്ഷിച്ചാൽ മതിയാകും.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications