വീൽചെയറിൽ റോഡ് ഷോയ്ക്കെത്തി മമത: ആക്രമണം ആസൂത്രിതമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ, സുരക്ഷാ ഡയറക്ടർക്ക് വിമർശ
കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആക്രമണമുണ്ടായിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ നന്ദിഗ്രാമിൽ പ്രചാരണത്തിനെത്തിയപ്പോഴാണ് മമതയ്ക്ക് കാലിന് പരിക്കേറ്റത്. സംസ്ഥാന നിരീക്ഷകന്റെയും ബംഗാൾ ചീഫ് സെക്രട്ടറിയുടേയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.
അതേസമയം മമതയുടെ റോഡ് ഷോയ്ക്ക് ബംഗാളിൽ തുടക്കമായിട്ടുണ്ട്. മെഡിക്കൽ ബോർഡ് വിശ്രമിക്കാൻ നിർദേശിച്ചതോടെ വീൽച്ചെയറിലിരുന്നായിരിക്കും മമതാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം വഹിക്കുക. പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന മമത നാല് ദിവസത്തിന് ശേഷമാണ് പ്രചാരണ രംഗത്ത് ഊർജ്ജിതമാകുന്നത്.

അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷാ ഡയറക്ടർ വിവേക് സഹയുടെ മോശം സമീപനത്തെയും തിരഞ്ഞെടുപ്പ് കമ്മീഷൻ വിമർശിച്ചു. വിവിഐപിക്കുവേണ്ടിയുള്ള ബുള്ളറ്റ് പ്രൂഫ് കാറിലാണ് സഹായ് ഇരിക്കുന്നതെന്നും മുഖ്യമന്ത്രി സാധാരണ വാഹനമാണ് ഉപയോഗിക്കുന്നുണ്ടെന്നും കമ്മീഷൻ അറിയിച്ചു. നിർദ്ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങൾ/പ്രോട്ടോക്കോളുകളും മുഖ്യമന്ത്രി ലംഘിച്ചിട്ടുണ്ട്. ഇത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംഭവത്തിൽ സുരക്ഷാ വീഴ്ച സംഭവിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ആഭ്യന്തര സെക്രട്ടറിയുടെയും ഡിജിപി പശ്ചിമ ബംഗാളിന്റെയും ഉന്നതതല സമിതി രൂപീകരിക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. ഈ സംഭവത്തോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരക്ഷാ പ്രോട്ടോക്കോളുകളും ക്രമീകരണങ്ങളും കർശനമായി പാലിക്കാൻ എല്ലാ സ്റ്റാർ ക്യാമ്പെയ്‌നർമാർക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകാനും സാധ്യതയുണ്ട്. സ്റ്റാർ കാമ്പെയ്‌നർമാരുടെ റാലികൾ / റോഡ് ഷോകൾക്കിടയിൽ എന്തെങ്കിലും അക്രമസംഭവങ്ങൾ ഉണ്ടായാൽ ജില്ലയിലെ ഡിഎം, എസ്പി എന്നിവരെ ഉടൻ മാറ്റണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം
വെള്ളിയാഴ്ച ബംഗാൾ ഭരണകൂടം സമർപ്പിച്ച ആദ്യ റിപ്പോർട്ടിനെ രേഖാചിത്രമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന് വിശേഷിപ്പിക്കുകയും വിശദമായ ഒരു റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ശനിയാഴ്ച സമർപ്പിച്ച വോട്ടെടുപ്പ് നിരീക്ഷകരുടെ രണ്ടാമത്തെ റിപ്പോർട്ട്, നന്ദിഗ്രാമിൽ ബാനർജിയെ പരിക്കേറ്റ സംഭവം ഒരു അപകടമാണെന്നും ആസൂത്രിതമായ ആക്രമണമല്ലെന്നും ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
നടി നിത്യ രാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications