Get Updates
Get notified of breaking news, exclusive insights, and must-see stories!

നീറ്റ് യുജി പുനഃപരീക്ഷ; സൈന്യത്തിന്റെ സഹായം തേടാൻ കേന്ദ്രം, ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് രാഹുൽ

ന്യൂഡൽഹി: ദേശീയ പ്രവേശന പരീക്ഷയായ നീറ്റ്-യുജി പുനഃപരീക്ഷയുടെ ചോദ്യപേപ്പറുകൾ വിതരണം ചെയ്യുന്നതിനും ക്രമീകരണങ്ങൾക്കുമായി പ്രതിരോധ സേനയുടെ സഹായം തേടാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്. ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണങ്ങളെത്തുടർന്ന് യഥാർത്ഥ പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് ജൂൺ 21-ന് നിശ്ചയിച്ച പുനഃപരീക്ഷയുടെ സുരക്ഷാ ക്രമീകരണങ്ങൾ.

പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ ഇത് സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയിൽ ഉന്നതതല യോഗം ചേർന്നു. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും പങ്കെടുത്തു. ഇന്ത്യൻ വ്യോമസേനയിലെ ഉദ്യോഗസ്ഥരും യോഗത്തിൽ സന്നിഹിതരായിരുന്നു.

rahul gandhi

ചോദ്യപേപ്പറുകൾ അച്ചടിശാലകളിൽ നിന്ന് രാജ്യത്തുടനീളമുള്ള പരീക്ഷാ കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി എത്തിക്കുന്നതിന് ഐഎഎഫിന്റെ ഗതാഗത, ലോജിസ്‌റ്റിക്‌സ് സഹായം ഉപയോഗപ്പെടുത്താൻ നിർദ്ദേശം തയ്യാറാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലെ തപാൽ ശൃംഖല വഴിയുള്ള വിതരണത്തിൽ നിരവധി കൈകാര്യം ചെയ്യൽ ഘട്ടങ്ങളുണ്ട്, അതിനാൽ പുതിയ സംവിധാനം ചോർച്ചാ സാധ്യതകൾ കുറച്ച് സുരക്ഷാ പ്രോട്ടോക്കോളുകൾ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു.

'മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുകയാണെങ്കിൽ, പരീക്ഷയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഐഎഎഫ് പ്രായോഗിക വിശദാംശങ്ങൾ ചർച്ച ചെയ്യും' ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസുമായുള്ള കൂടിയാലോചനകൾക്ക് ശേഷമായിരിക്കും ഈ വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.

മെയ് 3-ന് രാജ്യത്തെ 22 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കായി നടത്തിയ നീറ്റ്-യുജി 2024 പരീക്ഷ, ആസൂത്രിതമായ പേപ്പർ ചോർച്ചയും ആഭ്യന്തര പങ്കാളിത്തവും ആരോപിച്ച് മെയ് 12-ന് ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) റദ്ദാക്കുകയായിരുന്നു. നിലവിൽ, ഈ കേസ് സിബിഐ അന്വേഷിച്ചുവരികയാണ്. ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇതുവരെ 11 പ്രതികളെ സിബിഐ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌.

അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഒത്തുകളിച്ചു എന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു വിവാദ സ്ഥാപനത്തിന് സിബിഎസ്ഇയുടെ പുതിയ ഓൺ-സ്ക്രീൻ മാർക്കിംഗ് സിസ്‌റ്റത്തിനായുള്ള കരാർ നൽകിയതിൽ പ്രധാൻ കുറ്റക്കാരനാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി നശിപ്പിച്ചതിന് പ്രധാനമന്ത്രി പ്രധാനെ പുറത്താക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് ശേഷമാണ് രാഹുൽ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്‌താവനയ്ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. എക്‌സ് പ്ലാറ്റ്‌ഫോമിലെ ഒരു പോസ്‌റ്റിലാണ് രാഹുലിന്റെ മറുപടി. 'ധർമ്മേന്ദ്ര പ്രധാൻ ജി, നിങ്ങൾക്ക് എന്നെ എത്ര വേണമെങ്കിലും ആക്രമിക്കാം, പക്ഷേ അത് നിങ്ങളുടെ കുറ്റങ്ങളിൽ നിന്ന് നിങ്ങളെ ഒഴിവാക്കില്ല. 18.5 ലക്ഷം കുട്ടികൾക്ക് വേണ്ടി ഞാൻ മറുപടി ആവശ്യപ്പെടുന്നത് നിർത്തുകയുമില്ല' രാഹുൽ പറഞ്ഞു.

സിബിഎസ്ഇയുടെ ഒഎസ്എം കരാർ കോയെംപ്റ്റ് എന്ന കമ്പനിക്ക് നൽകിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പ്രധാൻ മറുപടി നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് രാഹുൽ ആരോപിച്ചു. ഗ്ലോബറെന എന്ന പേരിൽ മുൻപ് പ്രവർത്തിക്കുകയും വിവാദങ്ങളിൽ മുങ്ങിക്കിടക്കുകയും ചെയ്‌തിരുന്ന കമ്പനിയാണ് കോയെംപ്റ്റ്. എന്തിനാണ് കരാർ നൽകിയത്, ഏതെങ്കിലും പശ്ചാത്തല പരിശോധനകൾ നടത്തിയോ, കമ്പനിയുടെ മാനേജ്‌മെന്റും കേന്ദ്ര സർക്കാരും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ രാഹുൽ ഉന്നയിച്ചു.

'ഒന്നുകിൽ നിങ്ങൾ പശ്ചാത്തല പരിശോധന നടത്തിയിട്ടും മുന്നോട്ട് പോയി, അല്ലെങ്കിൽ നിങ്ങൾ അത് നടത്തിയില്ല. ഏത് സാഹചര്യത്തിലായാലും, നിങ്ങൾ ഈ കുറ്റകൃത്യത്തിൽ പങ്കാളിയാണ്' രാഹുൽ ഗാന്ധിആരോപിച്ചു. 'ഉത്തരവാദിത്തത്തിന്റെ കാര്യത്തിൽ, പ്രധാനമന്ത്രിക്ക് ശ്രദ്ധയുണ്ടായിരുന്നെങ്കിൽ, ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി നശിപ്പിച്ചതിന് നിങ്ങളെ അദ്ദേഹം പണ്ടേ പുറത്താക്കുമായിരുന്നു' രാഹുൽ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+