Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ക്രിമിനല്‍ നിയമം: പ്രതിപക്ഷത്തിന് ചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; ആരോപണങ്ങള്‍ തള്ളി അമിത് ഷാ

ന്യൂഡല്‍ഹി: പുതിയ ക്രിമിനല്‍ നിയമത്തെ ന്യായീകരിച്ച് അമിത് ഷാ. ബ്രിട്ടീഷ് കാലത്തില്‍ നിന്ന് മോചിതമായി ഇപ്പോഴാണ് പൂര്‍ണമായും സ്വദേശമായ ക്രിമിനല്‍ നിയമ സംവിധാനമുണ്ടായതെന്ന് അമിത് ഷാ പറഞ്ഞു. ഭരണഘടനയുടെ മൂല്യമുയര്‍ത്തിപ്പിടിച്ച് കൊണ്ടുള്ള നിയമങ്ങളാണിത്. ഈ നിയമം പൂര്‍ണമായും നടപ്പാക്കി തുടങ്ങിയാല്‍ ഏറ്റവും ആധുനിക രീതിയിലുള്ളവയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നിയമങ്ങള്‍ പ്രകാരം എഫ്‌ഐആര്‍ വേണമെന്നില്ല, പരാതികള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി നല്‍കാം. സമന്‍സുകള്‍ ഇലക്ട്രോണിക് മോഡിലോ നല്‍കാം. അതുപോലെ സെര്‍ച്ച് ഓപ്പറേഷനുകളുടെ വീഡിയോ നല്‍കാം. ഇവയെല്ലാം വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സഹായിക്കുമെന്നും അമിത് ഷാ പറഞ്ഞു.

amit-shah

അതേസമയം പാര്‍ലമെന്റില്‍ ബില്‍ പാസാക്കുന്നതിന് മുമ്പുള്ള ചര്‍ച്ചകളൊന്നും കേന്ദ്രം അനുവദിച്ചില്ലെന്ന വാദങ്ങളെ അമിത് ഷാ തള്ളി. ബില്ലുകള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടിരുന്നു. അവിടെ വിശദമായ ചര്‍ച്ചകള്‍ നടന്നിരുന്നു. അവരുടെ 95 ശതമാനം നിര്‍ദേശങ്ങളും അംഗീകരിച്ചിരുന്നു. പാര്‍ലമെന്റില്‍ ദീര്‍ഘനേരം ചര്‍ച്ചകളും വാദങ്ങളുമെല്ലാം ബില്ലിന്‍മേല്‍ നടന്നിരുന്നു. 34 എംപിമാര്‍ 9.5 മണിക്കൂറോളം ആ ചര്‍ച്ചയില്‍ പങ്കാളികളായി.

പ്രതിപക്ഷ എംപിമാര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ശേഷമാണ് നിയമം പാസാക്കിയതെന്ന പ്രതിപക്ഷ വാദത്തെയും അമിത് ഷാ തള്ളി. ലോക്‌സഭയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. രാജ്യസഭയില്‍ 6 മണിക്കൂറോളമാണ് നടന്നത്. നാല്‍പ്പത് അംഗങ്ങള്‍ അതില്‍ പങ്കെടുത്തു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങള്‍ പുറത്ത് പോയ ശേഷമാണ് ബില്‍ പാസാക്കിയതെന്ന കാര്യം തെറ്റാണെന്നും അമിത് ഷാ പഞ്ഞു.

പുതിയ ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ ബിസിനസ് അഡൈ്വസറി കമ്മിറ്റിക്ക് മുമ്പാകെ ലിസ്റ്റ് ചെയ്യപ്പെട്ടതാണ്. ആ ദിവസം ബില്‍ പാസാക്കുമെന്ന് പ്രതിപക്ഷത്തിന് അറിയാം. എന്നാല്‍ പ്രതിപക്ഷം അതിന് മുമ്പേ സഭ ബഹിഷ്‌കരിക്കുകയായിരുന്നു. ഒരുപക്ഷേ അവര്‍ക്ക് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ താല്‍പര്യം കാണില്ലായിരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

അതേസമയം രാജ്യത്തെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ച് 77 വര്‍ഷത്തിന് ശേഷം നമ്മുടെ നിയമ സംവിധാനം പൂര്‍ണമായും സ്വദേശിയായി മാറിക്കഴിഞ്ഞു. ഇന്ത്യ പാരമ്പര്യങ്ങളും മൂല്യങ്ങള്‍ അനുസരിച്ച് അവ പ്രവര്‍ത്തിക്കുമെന്നും അമിത് ഷാ പറഞ്ഞു.

പുതിയ ക്രിമിനല്‍ നിയമത്തില്‍ നിന്ന് നിരവധി പേര്‍ക്ക് ഗുണം ലഭിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഈ നിയമത്തില്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഇനി വിചാരണകള്‍ വൈകില്ല, പകരം വേഗത്തില്‍ നടക്കും. വേഗത്തില്‍ നീതി ലഭ്യമാക്കും. മുമ്പ് പോലീസിന്റെ അവകാശങ്ങള്‍ മാത്രം സംരക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് ഇരകളുടെയും പരാതിക്കാരുടെയും അവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്നും അമിത് ഷാ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

എന്തൊക്കെയാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് നിയമത്തില്‍ പറയുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കുള്ള വിചാരണയ്ക്കും കേസിനും മുന്‍ഗണന നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. മോട്ടോര്‍ സൈക്കിള്‍ മോഷണത്തിനാണ് കേസെടുത്തതെന്നും അമിത് ഷാ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+