മൂന്നാം സഖ്യമൊരുങ്ങുന്നുവോ? ബിജെപിക്കെതിരെ വാളെടുത്ത് നിതീഷ്, പെഗാസസില്‍ അന്വേഷണം വേണം
ദില്ലി: ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയുവിന് ചാഞ്ചാട്ടം. കഴിഞ്ഞ ദിവസം ഐഎന്‍എല്‍ഡി നേതാവ് ഓംപ്രകാശ് ചൗത്താലയെ കണ്ടതിന് പിന്നാലെ നിതീഷ് കുമാറിന് വന്‍ മാറ്റങ്ങള്‍. പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് നിതീഷ്. എന്‍ഡിഎയില്‍ അന്വേഷണത്തെ പിന്തുണയ്ക്കുന്ന ആദ്യത്തെ നേതാവാണ് നിതീഷ്. ബിജെപിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണുവെന്ന് സൂചിപ്പിക്കുന്നതാണ് നിതീഷിന്റെ പരാമര്‍ശം.

പുതിയ ദേശീയ അധ്യക്ഷന്‍ വന്നതോടെ ബിജെപിക്കെതിരെ സാധാരണ പ്രവര്ത്തകന് എന്ന നിലയില്‍ തനിക്ക് പരാമര്‍ശങ്ങള്‍ നടത്താമെന്ന രീതിയിലേക്ക് നിതീഷ് വന്നിരിക്കുകയാണ്. ബീഹാറില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത വരെ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ബിജെപിയുമായുള്ള ഏറ്റവും മോശമായ ഘട്ടത്തില്‍ നിതീഷ് വിമര്‍ശനവും കൂടി കടുപ്പിച്ചിരിക്കുകയാണ്. പെഗാസസ് പോലുള്ള വിഷയങ്ങള്‍ ജനങ്ങളെ ദ്രോഹിക്കാനായി ഒരിക്കലും ചെയ്യാന്‍ പാടില്ലെന്ന് നിതീഷ് പറഞ്ഞു. അതിലെ എല്ലാ വിഷയങ്ങളും പരസ്യമാക്കണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിന്റെ രണ്ട് സഭകളും പെഗാസസ് വിഷയത്തില്‍ സ്തംഭിപ്പിച്ച് കൊണ്ടിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരുടെയും പ്രതിപക്ഷ നേതാക്കളുടെയുമെല്ലാം ഫോണുകള്‍ ചോര്‍ത്താനായിരുന്നു ലക്ഷ്യം. പാര്‍ലമെന്റില്‍ പെഗാസസ് വിഷയത്തില്‍ അന്വേഷണം നടത്താനാവില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമവിരുദ്ധമായി ഒരു കാര്യവും നടന്നിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. തീര്‍ച്ചയായും അന്വേഷണം വേണമെന്ന് നിതീഷ് പറയുന്നു. ദിവസങ്ങളായി ഈ വിഷയം പൊതുമധ്യത്തിലുണ്ട്. പാര്‍ലമെന്റിലും ചര്‍ച്ചയായി. അതുകൊണ്ട് തന്നെ ഈ വിഷയം പരിശോധക്കപ്പെടേണ്ടതാണ്. ജനങ്ങള്‍ ഈ ഫോണ്‍ ചോര്‍ത്തലിന്റെ സത്യാവസ്ഥ അറിയണമെന്നും നിതീഷ് ആവശ്യപ്പെട്ടു.
ഈ ചോര്‍ത്തല്‍ എങ്ങനെ നടന്നുവെന്ന് ആരെങ്കിലും അറിയുമോ എന്ന് വ്യക്തമല്ല. അതുകൊണ്ടാണ് അന്വേഷണം വേണമെന്ന് പറയുന്നത്. കൃത്യമായി വിവരങ്ങള്‍ കണ്ടെത്തി ആവശ്യമായാല്‍ നടപടിയെടുക്കണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. അതേസമയം സുപ്രീം കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിയും നല്‍കിയിട്ടുണ്ട്. അതേസമയം ബീഹാറിലെ ബിജെപിയുടെ മന്ത്രി തന്നെ നിതീഷിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയത് ബിജെപിയുടെ ഭിക്ഷയാണെന്ന് പറഞ്ഞിരുന്നു. ഇതെല്ലാം നിതീഷിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഓം പ്രകാശ് ചൗത്താലയെ നിതീഷ് നേരിട്ട് കണ്ടതും ബിജെപിക്ക് മുന്നറിയിപ്പ് നല്‍കാനാണ്.
Recommended Video
നിതീഷ് കുമാര്‍ പ്രധാനമന്ത്രിയാവാന്‍ കെല്‍പ്പുള്ള നേതാവാണെന്നായിരുന്നു ചൗത്താലയുടെ പ്രതികരണം. ഇതും ബിജെപിയെ ലക്ഷ്യമിട്ടുള്ളതാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിതീഷ് പ്രതിപക്ഷ സഖ്യത്തിലേക്ക് മാറുമോ എന്ന അഭ്യൂഹങ്ങളും ഇതോടെ ശക്തമായി. അടുത്തിടെ തേജസ്വി യാദവ് നിതീഷിനെ നേരിട്ട് കണ്ടിരുന്നു. ഇരുവരും പിന്നോക്ക വിഭാഗം സെന്‍സസിനായി ഒന്നിച്ചതും ബിജെപിയെ ഞെട്ടിക്കുന്നതാണ്. തേജസ്വി ഉന്നയിച്ച കാര്യങ്ങള്‍ നിതീഷ് അംഗീകരിച്ചു. പ്രധാനമന്ത്രിയെ അടക്കം നിതീഷ് കാണാനിരിക്കുകയാണ്. അമിത് ഷായെ ജെഡിയു സംഘം കണ്ടിട്ടുണ്ട്.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications