മൂന്നാം സഖ്യമൊരുങ്ങുന്നുവോ? ബിജെപിക്കെതിരെ വാളെടുത്ത് നിതീഷ്, പെഗാസസില്‍ അന്വേഷണം വേണം
ദില്ലി: ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയുവിന് ചാഞ്ചാട്ടം. കഴിഞ്ഞ ദിവസം ഐഎന്‍എല്‍ഡി നേതാവ് ഓംപ്രകാശ് ചൗത്താലയെ കണ്ടതിന് പിന്നാലെ നിതീഷ് കുമാറിന് വന്‍ മാറ്റങ്ങള്‍. പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് നിതീഷ്. എന്‍ഡിഎയില്‍ അന്വേഷണത്തെ പിന്തുണയ്ക്കുന്ന ആദ്യത്തെ നേതാവാണ് നിതീഷ്. ബിജെപിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണുവെന്ന് സൂചിപ്പിക്കുന്നതാണ് നിതീഷിന്റെ പരാമര്‍ശം.

പുതിയ ദേശീയ അധ്യക്ഷന്‍ വന്നതോടെ ബിജെപിക്കെതിരെ സാധാരണ പ്രവര്ത്തകന് എന്ന നിലയില്‍ തനിക്ക് പരാമര്‍ശങ്ങള്‍ നടത്താമെന്ന രീതിയിലേക്ക് നിതീഷ് വന്നിരിക്കുകയാണ്. ബീഹാറില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത വരെ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ബിജെപിയുമായുള്ള ഏറ്റവും മോശമായ ഘട്ടത്തില്‍ നിതീഷ് വിമര്‍ശനവും കൂടി കടുപ്പിച്ചിരിക്കുകയാണ്. പെഗാസസ് പോലുള്ള വിഷയങ്ങള്‍ ജനങ്ങളെ ദ്രോഹിക്കാനായി ഒരിക്കലും ചെയ്യാന്‍ പാടില്ലെന്ന് നിതീഷ് പറഞ്ഞു. അതിലെ എല്ലാ വിഷയങ്ങളും പരസ്യമാക്കണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിന്റെ രണ്ട് സഭകളും പെഗാസസ് വിഷയത്തില്‍ സ്തംഭിപ്പിച്ച് കൊണ്ടിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരുടെയും പ്രതിപക്ഷ നേതാക്കളുടെയുമെല്ലാം ഫോണുകള്‍ ചോര്‍ത്താനായിരുന്നു ലക്ഷ്യം. പാര്‍ലമെന്റില്‍ പെഗാസസ് വിഷയത്തില്‍ അന്വേഷണം നടത്താനാവില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമവിരുദ്ധമായി ഒരു കാര്യവും നടന്നിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. തീര്‍ച്ചയായും അന്വേഷണം വേണമെന്ന് നിതീഷ് പറയുന്നു. ദിവസങ്ങളായി ഈ വിഷയം പൊതുമധ്യത്തിലുണ്ട്. പാര്‍ലമെന്റിലും ചര്‍ച്ചയായി. അതുകൊണ്ട് തന്നെ ഈ വിഷയം പരിശോധക്കപ്പെടേണ്ടതാണ്. ജനങ്ങള്‍ ഈ ഫോണ്‍ ചോര്‍ത്തലിന്റെ സത്യാവസ്ഥ അറിയണമെന്നും നിതീഷ് ആവശ്യപ്പെട്ടു.
ഈ ചോര്‍ത്തല്‍ എങ്ങനെ നടന്നുവെന്ന് ആരെങ്കിലും അറിയുമോ എന്ന് വ്യക്തമല്ല. അതുകൊണ്ടാണ് അന്വേഷണം വേണമെന്ന് പറയുന്നത്. കൃത്യമായി വിവരങ്ങള്‍ കണ്ടെത്തി ആവശ്യമായാല്‍ നടപടിയെടുക്കണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. അതേസമയം സുപ്രീം കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജിയും നല്‍കിയിട്ടുണ്ട്. അതേസമയം ബീഹാറിലെ ബിജെപിയുടെ മന്ത്രി തന്നെ നിതീഷിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയത് ബിജെപിയുടെ ഭിക്ഷയാണെന്ന് പറഞ്ഞിരുന്നു. ഇതെല്ലാം നിതീഷിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഓം പ്രകാശ് ചൗത്താലയെ നിതീഷ് നേരിട്ട് കണ്ടതും ബിജെപിക്ക് മുന്നറിയിപ്പ് നല്‍കാനാണ്.
Recommended Video
നിതീഷ് കുമാര്‍ പ്രധാനമന്ത്രിയാവാന്‍ കെല്‍പ്പുള്ള നേതാവാണെന്നായിരുന്നു ചൗത്താലയുടെ പ്രതികരണം. ഇതും ബിജെപിയെ ലക്ഷ്യമിട്ടുള്ളതാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിതീഷ് പ്രതിപക്ഷ സഖ്യത്തിലേക്ക് മാറുമോ എന്ന അഭ്യൂഹങ്ങളും ഇതോടെ ശക്തമായി. അടുത്തിടെ തേജസ്വി യാദവ് നിതീഷിനെ നേരിട്ട് കണ്ടിരുന്നു. ഇരുവരും പിന്നോക്ക വിഭാഗം സെന്‍സസിനായി ഒന്നിച്ചതും ബിജെപിയെ ഞെട്ടിക്കുന്നതാണ്. തേജസ്വി ഉന്നയിച്ച കാര്യങ്ങള്‍ നിതീഷ് അംഗീകരിച്ചു. പ്രധാനമന്ത്രിയെ അടക്കം നിതീഷ് കാണാനിരിക്കുകയാണ്. അമിത് ഷായെ ജെഡിയു സംഘം കണ്ടിട്ടുണ്ട്.
-
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications