Get Updates
Get notified of breaking news, exclusive insights, and must-see stories!

സുവർണ ക്ഷേത്രത്തിൽ വ്യോമ പ്രതിരോധ തോക്കുകൾ വിന്യസിച്ചിട്ടില്ല; വാർത്ത നിഷേധിച്ച് സൈന്യം

ന്യൂഡൽഹി: പാകിസ്ഥാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ചെറുക്കുന്നതിനായി അമൃത്സറിലെ സുവർണ ക്ഷേത്രത്തിനുള്ളിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചിരുന്നുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഇന്ത്യൻ സൈന്യം. ഈ മാസം ആദ്യം നടന്ന ആക്രമണങ്ങളിൽ നിന്ന് സുവർണക്ഷേത്രത്തെ രക്ഷിക്കാൻ ഇന്ത്യൻ സൈന്യം അവിടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചിരുന്നു എന്നായിരുന്നു മുൻപ് വന്ന റിപ്പോർട്ടുകൾ.

'സുവർണ ക്ഷേത്രത്തിൽ എയർ ഡിഫൻസ് തോക്കുകൾ വിന്യസിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട് ചില മാധ്യമ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ശ്രീ ദർബാർ സാഹിബ് അമൃത്സറിന്റെ (സുവർണ ക്ഷേത്രം) പരിസരത്ത് വ്യോമപ്രതിരോധ തോക്കുകളോ മറ്റ് എയർ ഡിഫൻസ് സംവിധാനങ്ങളോട് വിന്യസിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു' എന്നാണ് സൈന്യം അറിയിച്ചത്.

goldentemplenewmilitary

ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനോടുള്ള പ്രതികരണമായി പാകിസ്ഥാൻ ഡ്രോണുകളും പ്രൊജക്റ്റൈലുകളും അമൃത്സറിനെ പലതവണ ലക്ഷ്യം വച്ചിരുന്നു. എന്നാൽ സുവർണ ക്ഷേത്രത്തിന്റെ മുഖ്യ ഗ്രന്ഥി സിംഗ് സാഹിബ് ഗിയാനി രഘ്ബീർ സിംഗും ആരാധനാലയ പരിസരത്ത് വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി.

'ഇന്ത്യൻ സൈന്യം ഞങ്ങളെ ബന്ധപ്പെട്ടതായി എനിക്ക് ഒരു വിവരവുമില്ല. ഞാൻ അവധിയിലായിരുന്നതിനാൽ വിദേശയാത്രയിലായിരുന്നു. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇതിന് പിന്നിലെ ഇന്ത്യൻ സൈന്യത്തിന്റെ യഥാർത്ഥ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമാക്കണം' എന്നായിരുന്നു രഘ്ബീർ സിംഗിന്റെ പ്രതികരണം.

'ഓപ്പറേഷൻ സിന്ദൂറിനിടെ 'മുഖ്യ ഗ്രന്ഥി' വ്യോമ പ്രതിരോധ തോക്കുകൾ വിന്യസിക്കാൻ അനുമതി നൽകിയെന്ന കരസേനാ ഉദ്യോഗസ്ഥന്റെ അവകാശവാദം പൂർണമായും തെറ്റാണ്. അത്തരമൊരു അനുമതി ഒരിക്കലും നൽകിയിട്ടില്ല, ഈ പുണ്യസ്ഥലത്ത് അത്തരമൊരു വിന്യാസം അനുവദിച്ചിട്ടുമില്ല' അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്ഥാനിൽ നിന്നുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിനായി ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ വ്യോമ പ്രതിരോധ തോക്കുകൾ വിന്യസിക്കാൻ സുവർണ ക്ഷേത്ര മാനേജ്‌മെന്റ് സൈന്യത്തിന് അനുമതി നൽകിയെന്ന റിപ്പോർട്ടുകൾ വ്യാപകമായി ഉയർന്ന പശ്ചാത്തലത്തിലാണ് ഇന്ത്യൻ സൈന്യത്തിന്റെ വിശദീകരണം വന്നിരിക്കുന്നത്.

ഇവിടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിന്യസിക്കുന്നതിന് സുവർണ ക്ഷേത്രത്തിന്റെ മുഖ്യ ഗ്രന്ഥി അനുമതി നൽകിയിട്ടുണ്ടെന്ന് വ്യോമ പ്രതിരോധ മേധാവി ലെഫ്റ്റനന്റ് ജനറൽ സുമർ ഇവാൻ ഡി കുൻഹ അവകാശപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതോടെയാണ് ക്ഷേത്ര നടത്തിപ്പുകാർ ഈ വാർത്ത നിഷേധിച്ചു രംഗത്ത് വന്നത്.

സുവർണ ക്ഷേത്ര അധികാരികൾക്ക് ഭീഷണിയെ കുറിച്ച് വിശദീകരിച്ചുകഴിഞ്ഞപ്പോൾ അവർക്ക് ഗൗരവം മനസിലായെന്നും സുമാർ ഇവാൻ ഡി കുൻഹ പറഞ്ഞിരുന്നു. അന്താരാഷ്ട്ര പ്രശസ്‌തി നേടിയ ഒരു ദേശീയ യുദ്ധ സ്‌മാരകം സുരക്ഷിതമാക്കുന്നതിനും സംരക്ഷിക്കുന്നതിനും തോക്കുകൾ വിന്യസിക്കാൻ അവർ ഞങ്ങളെ അനുവദിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിലാണ് ഇപ്പോൾ വിവാദം ഉണ്ടായിരിക്കുന്നത്.

അതേസമയം, ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്‌മീരിലെയും ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷ സാധ്യത തുറന്നിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും കൂടുതൽ സൈനിക നടപടികളിൽ ഏർപ്പെടുന്ന സാഹചര്യവും ഉണ്ടായി.

പാകിസ്ഥാൻ ഏകദേശം 1000 ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യൻ സിവിലിയൻ പ്രദേശങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയിരുന്നു. എന്നാൽ ഇവയെല്ലാം ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടയുകയും വെടിവച്ച് വീഴ്ത്തുകയും ചെയ്‌തിരുന്നു. പാകിസ്ഥാൻ ലക്ഷ്യമിട്ടതിൽ സുവർണ ക്ഷേത്രവും ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+