Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാൻ-യുഎസ് സംഘർഷത്തിൽ അയവില്ല; നിരക്കുകൾ ഉയർത്താൻ എയർ ഇന്ത്യ, കാരണം ഇന്ധന സർ ചാർജ്

ന്യൂഡൽഹി: പശ്ചിമേഷ്യയെ ഒന്നാകെ മുൾമുനയിൽ നിർത്തുന്ന ഇറാൻ-യുഎസ് യുദ്ധത്തെത്തുടർന്ന് ജെറ്റ് ഇന്ധന വിലയിൽ കുത്തനെ വർധനവ് ഉണ്ടായതായി ചൂണ്ടിക്കാട്ടി, ആഭ്യന്തര, അന്തർദേശീയ നെറ്റ്‌വർക്കുകളിലുടനീളം ഇന്ധന സർചാർജുകൾ ഘട്ടം ഘട്ടമായി വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ.

മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന നിരക്കുകളുടെ ഒരു സ്ലാബ് എയർലൈൻ ഇതിന് പിന്നാലെ പുറത്തിറക്കിയിട്ടുണ്ട്. മാത്രമല്ല ഈ നീക്കത്തിൽ ഖേദമുണ്ടെന്നും എയർ ഇന്ത്യ പറഞ്ഞു, പക്ഷേ അത് ഒഴിവാക്കാനാവാത്തതാണെന്നാണ് അവർ അവകാശപ്പെടുന്നത്. തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ ഘടകങ്ങളാണ് തീരുമാനത്തിന് കാരണമെന്നും എയർ ഇന്ത്യ അധികൃതർ പറയുന്നു.

air india

സർചാർജ് പരിഷ്‌കരണം നടപ്പിലാക്കിയില്ലെങ്കിൽ, ചില വിമാനങ്ങൾ വാണിജ്യപരമായി ലാഭകരമല്ലാതാകുമെന്നും അവ റദ്ദാക്കേണ്ടിവരുമെന്നും എയർ ഇന്ത്യ പറഞ്ഞു. 'ഇത്തരം ഇന്ധന സർചാർജുകൾ ഇല്ലെങ്കിൽ, ചില വിമാനങ്ങൾക്ക് പ്രവർത്തന ചെലവുകൾ വഹിക്കാൻ കഴിയാതെ വരാനും അവ റദ്ദാക്കേണ്ടി വരാനും സാധ്യതയുണ്ട്' അവർ പറയുന്നു.

മിഡിൽ ഈസ്‌റ്റിലേക്കുള്ള വിമാനങ്ങൾക്ക് ഇന്ധന സർചാർജ് 10 ഡോളർ ആയിരിക്കും; ആഫ്രിക്കയിലേക്കുള്ള വിമാനങ്ങൾക്ക് 30 ഡോളർ മുതൽ 90 ഡോളർ വരെയും, തെക്കുകിഴക്കൻ ഏഷ്യൻ വിമാനങ്ങൾക്ക് 20 ഡോളർ മുതൽ 60 വരെയും സർ ചാർജ് വർധിക്കുമെന്നാണ് എയർ ഇന്ത്യ പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കുന്നത്.

എയർലൈൻ ഇടയ്ക്കിടെ സർചാർജുകൾ അവലോകനം ചെയ്യുകയും സാഹചര്യം മാറുന്നതിനനുസരിച്ച് അവ ക്രമീകരിക്കുകയും ചെയ്യുമെന്ന് എയർ ഇന്ത്യ പറഞ്ഞു. ടാറ്റ നടത്തുന്ന എയർലൈനിന്റെ കുറഞ്ഞ നിരക്കിലുള്ള വിഭാഗമായ എയർ ഇന്ത്യ എക്‌സ്പ്രസ്, ഇപ്പോൾ തൽക്കാലം അവരുടെ വിമാനങ്ങളിൽ ഇന്ധന സർചാർജ് ബാധകമാക്കില്ല. ഇത് യാത്രക്കാർക്ക് കുറച്ച് ആശ്വാസം നൽകിയേക്കാമെന്നാണ് വിലയിരുത്തൽ.

'മാർച്ച് ആദ്യം മുതൽ, ഒരു വിമാനക്കമ്പനിയുടെ പ്രവർത്തന ചെലവിന്റെ ഏകദേശം 40 ശതമാനം വരുന്ന ഏവിയേഷൻ ടർബൈൻ ഇന്ധനം, വിതരണത്തിലെ തടസങ്ങൾ കാരണം വിലയിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. ഇന്ത്യയിൽ, ഡൽഹി, മുംബൈ പോലുള്ള പ്രധാന മെട്രോ നഗരങ്ങളിൽ ഉയർന്ന എക്സൈസ് തീരുവയും വാറ്റും ഈ സമ്മർദ്ദം വർധിപ്പിക്കുന്നു, ഇത് ചെലവ് കൂട്ടുകയും എയർലൈൻ പ്രവർത്തന സാമ്പത്തിക ശാസ്ത്രത്തിൽ ഗണ്യമായ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു' എന്നാണ് കമ്പനി പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നത്.

അതേസമയം, വിമാനക്കമ്പനികളുടെ ഏറ്റവും അസ്ഥിരമായ ചെലവുകളിൽ ഒന്നാണ് ജെറ്റ് ഇന്ധനം. ഇന്ത്യ ആഭ്യന്തരമായി ഗണ്യമായ അളവിൽ ക്രൂഡ് ഓയിൽ ഉത്പാദിപ്പിക്കുന്നില്ല, ഇത് വിമാനക്കമ്പനികളെ ആഗോള എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് നേരിട്ട് വിധേയമാക്കുന്നു. നിലവിൽ യുഎസ്-ഇറാൻ സംഘർഷമാവട്ടെ അതിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+