Get Updates
Get notified of breaking news, exclusive insights, and must-see stories!

റെസ്റ്റോറന്റുകള്‍ ഉടമകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണം; യുപിയിലെ വിവാദ നിയമം ഇനി ഹിമാചലിലും

ഷിംല: ഹിമാചല്‍ പ്രദേശിലെ റെസ്റ്റോറന്റുകളും ഭക്ഷണശാലകളും ഇനി മുതല്‍ ഉടമകളുടെയും സ്റ്റാഫുകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നേരത്തെ ഇത്തരമൊരു തീരുമാനമെടുത്തിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ ഹിമാചലില്‍ കോണ്‍ഗ്രസും പിന്തുടര്‍ന്നിരിക്കുന്നത്.

സര്‍ക്കാര്‍ തലത്തില്‍ നടന്ന യോഗത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ജനുവരിയില്‍ ഇത് നടപ്പാക്കി തുടങ്ങും. ആദ്യ തലസ്ഥാനനഗരിയായ ഷിംലയിലാണ് ഇത് നടപ്പാക്കുക. അടുത്ത മൂന്ന് മാസം ഇതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ നടക്കും. തുടര്‍ന്ന് തിരിച്ചറിയല്‍ കാര്‍ഡുകളും ഉടമകള്‍ക്ക് നല്‍കും.

himachal-pradesh-new-law

എല്ലാ റെസ്റ്റോറന്റ് ഉടമകളും ഈ നിയമം പാലിക്കണം. ഉത്തര്‍പ്രദേശിന് സമാനമായി കര്‍ശനമായി തന്നെ ഇവ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് നഗര വികസന മന്ത്രി വിക്രമാദിത്യ സിംഗ് പറഞ്ഞു. വൃത്തിയുള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു.

നഗരവികസന മന്ത്രാലയവും മുനിസിപ്പല്‍ കോര്‍പ്പറേഷനും യോഗത്തില്‍ സംയുക്തമായിട്ടാണ് ഈ തീരുമാനമെടുത്തത്. ഭക്ഷണശാലകളില്‍ ഭക്ഷണം ലഭ്യമാവുന്നത് അടക്കമുള്ള ജനങ്ങളുടെ ഭയവും എതിര്‍പ്പുകളുമെല്ലാം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും വിക്രമാദിത്യ സിംഗ് പറഞ്ഞു.

നേരത്തെ യുപി സര്‍ക്കാരിന്റെ പുതിയ നിയമം വലിയ വിവാദമുണ്ടാക്കിയിരുന്നു. കന്‍വര്‍ യാത്ര കടന്നുപോകുന്ന റൂട്ടുകളിലെ ഭക്ഷണശാലകളുടെ ഉടമകള്‍, മാനേജര്‍മാര്‍, എന്നിവര്‍ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സുതാര്യതയ്ക്ക് വേണ്ടിയാണെന്നും, കന്‍വരിയകള്‍ക്ക് അവര്‍ കഴിക്കുന്ന ഭക്ഷണം എങ്ങനെയുള്ളതാണെന്ന് തിരിച്ചറിയാന്‍ കൂടിയാണ് ഈ തീരുമാനമെടുത്തതെന്നും യുപി സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച ഈ നിയമം വീണ്ടും യുപിയില്‍ പുന:സ്ഥാപിച്ചിരുന്നു. റെസ്റ്റോറന്റുകള്‍ ഭക്ഷണത്തില്‍ മാലിന്യങ്ങള്‍ കലര്‍ത്തുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. ഒരു കുട്ടി റോട്ടി ഉണ്ടാക്കുന്നതിനിടയില്‍ അതില്‍ തുപ്പുന്ന വീഡിയോ സെപ്റ്റംബര്‍ പന്ത്രണ്ടിന് പുറത്ത് വന്നിരുന്നു. സഹാരണ്‍പൂരിലെ ഭക്ഷണശാലയില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു ഇത്. നേരത്തെ ഗാസിയാബാദ് ജില്ലയില്‍ ജ്യൂസില്‍ മൂത്രമൊഴിച്ച് നല്‍കിയതിന് ഒരാള്‍ അറസ്റ്റിലായിരുന്നു.

ജൂണ്‍ മാസത്തില്‍ നോയിഡയിലും രണ്ട് യുവാക്കള്‍ അറസ്റ്റിലായിരുന്നു. ഇവര്‍ ജ്യൂസില്‍ തുപ്പിയ ശേഷമാണ് ഉപയോക്താക്കള്‍ക്ക് നല്‍കിയത്. ഇതേ തുടര്‍ന്ന് റെസ്‌റ്റോറന്റുകളില്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരികയായിരുന്നു യുപി സര്‍ക്കാര്‍. ഷെഫുകളും വെയ്റ്റര്‍മാരും മാസ്‌കുകളും ഗ്ലൗസും ധരിക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഭക്ഷണശാലകളില്‍ സിസിടിവികള്‍ സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കാനും നിര്‍ദേശിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+