റെസ്റ്റോറന്റുകള്‍ ഉടമകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണം; യുപിയിലെ വിവാദ നിയമം ഇനി ഹിമാചലിലും
ഷിംല: ഹിമാചല്‍ പ്രദേശിലെ റെസ്റ്റോറന്റുകളും ഭക്ഷണശാലകളും ഇനി മുതല്‍ ഉടമകളുടെയും സ്റ്റാഫുകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നേരത്തെ ഇത്തരമൊരു തീരുമാനമെടുത്തിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ ഹിമാചലില്‍ കോണ്‍ഗ്രസും പിന്തുടര്ന്നിരിക്കുന്നത്.
സര്‍ക്കാര്‍ തലത്തില്‍ നടന്ന യോഗത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ജനുവരിയില്‍ ഇത് നടപ്പാക്കി തുടങ്ങും. ആദ്യ തലസ്ഥാനനഗരിയായ ഷിംലയിലാണ് ഇത് നടപ്പാക്കുക. അടുത്ത മൂന്ന് മാസം ഇതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ നടക്കും. തുടര്‍ന്ന് തിരിച്ചറിയല്‍ കാര്‍ഡുകളും ഉടമകള്‍ക്ക് നല്‍കും.

എല്ലാ റെസ്റ്റോറന്റ് ഉടമകളും ഈ നിയമം പാലിക്കണം. ഉത്തര്‍പ്രദേശിന് സമാനമായി കര്‍ശനമായി തന്നെ ഇവ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് നഗര വികസന മന്ത്രി വിക്രമാദിത്യ സിംഗ് പറഞ്ഞു. വൃത്തിയുള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു.
നഗരവികസന മന്ത്രാലയവും മുനിസിപ്പല്‍ കോര്‍പ്പറേഷനും യോഗത്തില്‍ സംയുക്തമായിട്ടാണ് ഈ തീരുമാനമെടുത്തത്. ഭക്ഷണശാലകളില്‍ ഭക്ഷണം ലഭ്യമാവുന്നത് അടക്കമുള്ള ജനങ്ങളുടെ ഭയവും എതിര്‍പ്പുകളുമെല്ലാം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും വിക്രമാദിത്യ സിംഗ് പറഞ്ഞു.
നേരത്തെ യുപി സര്‍ക്കാരിന്റെ പുതിയ നിയമം വലിയ വിവാദമുണ്ടാക്കിയിരുന്നു. കന്‍വര്‍ യാത്ര കടന്നുപോകുന്ന റൂട്ടുകളിലെ ഭക്ഷണശാലകളുടെ ഉടമകള്‍, മാനേജര്‍മാര്‍, എന്നിവര്‍ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സുതാര്യതയ്ക്ക് വേണ്ടിയാണെന്നും, കന്വരിയകള്ക്ക് അവര്‍ കഴിക്കുന്ന ഭക്ഷണം എങ്ങനെയുള്ളതാണെന്ന് തിരിച്ചറിയാന്‍ കൂടിയാണ് ഈ തീരുമാനമെടുത്തതെന്നും യുപി സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച ഈ നിയമം വീണ്ടും യുപിയില്‍ പുന:സ്ഥാപിച്ചിരുന്നു. റെസ്റ്റോറന്റുകള്‍ ഭക്ഷണത്തില്‍ മാലിന്യങ്ങള്‍ കലര്‍ത്തുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. ഒരു കുട്ടി റോട്ടി ഉണ്ടാക്കുന്നതിനിടയില്‍ അതില്‍ തുപ്പുന്ന വീഡിയോ സെപ്റ്റംബര്‍ പന്ത്രണ്ടിന് പുറത്ത് വന്നിരുന്നു. സഹാരണ്‍പൂരിലെ ഭക്ഷണശാലയില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു ഇത്. നേരത്തെ ഗാസിയാബാദ് ജില്ലയില്‍ ജ്യൂസില്‍ മൂത്രമൊഴിച്ച് നല്‍കിയതിന് ഒരാള്‍ അറസ്റ്റിലായിരുന്നു.
ജൂണ്‍ മാസത്തില്‍ നോയിഡയിലും രണ്ട് യുവാക്കള്‍ അറസ്റ്റിലായിരുന്നു. ഇവര്‍ ജ്യൂസില്‍ തുപ്പിയ ശേഷമാണ് ഉപയോക്താക്കള്‍ക്ക് നല്‍കിയത്. ഇതേ തുടര്‍ന്ന് റെസ്റ്റോറന്റുകളില്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരികയായിരുന്നു യുപി സര്‍ക്കാര്‍. ഷെഫുകളും വെയ്റ്റര്‍മാരും മാസ്കുകളും ഗ്ലൗസും ധരിക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഭക്ഷണശാലകളില്‍ സിസിടിവികള്‍ സ്ഥാപിക്കുന്നത് നിര്‍ബന്ധമാക്കാനും നിര്‍ദേശിച്ചിരുന്നു.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications