നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം; ഫലപ്രദമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിയതായി ഇന്ത്യൻ സൈന്യം. ഒരു കുഴിബോംബ് സ്‌ഫോടനത്തിന് പിന്നാലെയാണ് പാക് സൈന്യം വെടിയുതിർത്തതെന്ന് ഇന്ത്യൻ സൈന്യത്തിന്റെ വക്താവ് അറിയിച്ചു. ഇതിനോട് കൃത്യമായ രീതിയിൽ ഇന്ത്യൻ സൈന്യം പ്രതികരിച്ചുവെന്നാണ് വക്താവ് അറിയിച്ചത്. ഏപ്രിൽ ഒന്നിനാണ് സംഭവം നടന്നത്.
നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും എങ്കിലും മേഖല ഒന്നാകെ നിരീക്ഷണത്തിലാണെന്നും സൈന്യം അറിയിച്ചു. പാകിസ്ഥാൻ സൈന്യം നിയന്ത്രണരേഖയിൽ പട്രോളിംഗ് നടത്തുന്നതിനിടെ കൃഷ്‌ണ ഘാട്ടി സെക്‌ടറിൽ ഒരു മൈൻ സ്ഫോടനം ഉണ്ടായി. തുടർന്ന് പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തുകയായിരുന്നു. ഇത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണ്; സൈന്യം പുതുക്കിയ പ്രസ്‌താവനയിൽ അറിയിച്ചു.

നിയന്ത്രണ രേഖയിൽ സമാധാനം നിലനിർത്തുന്നതിന് ഇരു രാജ്യങ്ങളുടെയും സൈനിക പ്രവർത്തനങ്ങളുടെ ഡയറക്‌ടർ ജനറൽമാർ തമ്മിൽ 2021-ൽ ഉണ്ടാക്കിയ ധാരണയുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം ഇന്ത്യൻ സൈന്യം വീണ്ടും ആവർത്തിച്ചു. നേരത്തെ പങ്കുവച്ച പ്രസ്‌താവനയിൽ പാക് സൈന്യം നിയന്ത്രരേഖ കടന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ചുവെന്നാണ് പറഞ്ഞിരുന്നത്.
എന്നാൽ പുതുക്കിയ പ്രസ്‌താവനയിൽ നിന്ന് ഇത് ഒഴിവാക്കിയിട്ടുണ്ട്. നുഴഞ്ഞുകയറ്റത്തെ കുറിച്ച് പരാമർശിക്കുന്ന ഭാഗം ഒഴിവാക്കിയെങ്കിലും മേഖലയിൽ മൈൻ സ്ഫോടനം ഉണ്ടായ കാര്യം സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ നുഴഞ്ഞുകയറ്റം നടന്നോ ഇല്ലയോ എന്ന കാര്യത്തിൽ പുതിയ പ്രസ്‌താവന വ്യക്തത നൽകിയിട്ടില്ല.
ഇന്നലെ ഉച്ചയോടെ കൃഷ്‌ണ ഘാട്ടി സെക്‌ടറിലെ നാംഗി തിക്രി പ്രദേശത്താണ് സംഭവം നടന്നതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. പാകിസ്ഥാൻ ഭാഗത്തുനിന്ന് തീവ്രവാദികളാന്ന് കരുതുന്ന ചിലർ ഐഇഡികൾ സ്ഥാപിക്കുന്നതിനായി നിയന്ത്രണരേഖ കടന്നതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്. ഇതോടെയാണ് കുഴിബോംബ് സ്ഫോടനം ഉണ്ടായതെന്നാണ് സൂചന.
അതിർത്തി കടക്കുന്നതിനിടെ അവരിൽ ഒരാൾ ഒരു കുഴിബോംബിന് മുകളിലൂടെ ചവിട്ടിയതോടെ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമായത്. തുടർന്ന് രണ്ട് സ്ഫോടനങ്ങൾ കൂടി ഉണ്ടായതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരുടെ കൈവശം ഉണ്ടായിരുന്ന ഐഇഡികളും പൊട്ടിത്തെറിച്ചിരിക്കാമെന്നും, ഇത് അവരിൽ ചിലർക്ക് ജീവഹാനി വരുത്തിയിരിക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, നിയന്ത്രണ രേഖയിലെ സ്ഫോടനങ്ങളിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യത്തിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. മേഖലയിലെ തീവ്രവാദികൾ ഉൾപ്പെടെയുള്ള ശത്രുക്കളുടെ നുഴഞ്ഞുകയറ്റം തടയാൻ, ഇന്ത്യൻ സൈന്യം അതിർത്തിയുടെ വിവിധ ഭാഗങ്ങളിൽ കുഴിബോംബുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയിലൊന്നാണ് പൊട്ടിത്തെറിച്ചത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications