പാക് കൗമാരക്കാരിക്ക് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ; ചെന്നൈ ഡോക്ടര്‍മാര്‍ അത്ഭുതം കാണിച്ചത് ഇങ്ങനെ
ചെന്നൈ: പാകിസ്താനില്‍ നിന്ന് അയിഷ റാഷിദ് എന്ന പത്തൊന്‍പതുകാരി സങ്കീര്‍ണമായ ശസ്ത്രക്രിയക്കായി കേരളത്തിലെത്തിയത് നേരത്തെ വാര്‍ത്തയായിരുന്നു. വെള്ളിയാഴ്ച്ച അവരുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. പാകിസ്താനിലെ കറാച്ചി സ്വദേശിയാണ് ഇവര്‍. ചെന്നൈയിലെ ആശുപത്രിയിലാണ് ഈ യുവതിയുടെ സങ്കീര്‍ണമായ ശസ്ത്രക്രിയ ചെയ്തത്.
ഏറെ സങ്കീര്‍ണമായിരുന്നു ഈ സര്‍ജറി, അതുപോലെ ഈ കാലയളവിലെ അയിഷയുടെ ജീവിതവും. 2019ലാണ് അയിഷയ്ക്ക് ഒരു ഹൃദയാഘാതം സംഭവിക്കുന്നത്. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെന്ന് അയിഷ തിരിച്ചറിയുകയായിരുന്നു. കൂടുതല്‍ മികച്ച ചികിത്സയ്ക്കായി അവര്‍ ചെന്നൈയിലേക്ക് എത്തുകയായിരുന്നു.

35 ലക്ഷത്തിലേറെ രൂപ ചെലവുണ്ടായിരുന്നു അയിഷയുടെ ശസ്ത്രക്രിയക്ക്. ചെന്നൈ അഡയാറിലെ ആശുപത്രിയില്‍ ഡോ കെആര്‍ ബാലകൃഷ്ണനായിരുന്നു പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് വീണ്ടും ഇവിടെ ചികിത്സയ്ക്ക് എത്തുകയായിരുന്നു ആയിഷ. ഹൃദയം മാറ്റിവെക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു.
ഇന്ത്യയില്‍ അവയവദാനത്തിന് മുന്‍ഗണന ഇവിടെയുള്ളവര്‍ക്കാണ്. അതുകൊണ്ട് ദാതാവിനെ കണ്ടെത്തുക പ്രയാസമായിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ മാത്രമല്ല സാമ്പത്തിക പ്രശ്നങ്ങളും അയിഷയെയും കുടുംബത്തെയും നന്നായി ബുദ്ധിമുട്ടിച്ചിരുന്നു. 35 ലക്ഷത്തിലേറെ രൂപ ചെന്നൈയിലെ സന്നദ്ധ സംഘടനയും ഡോക്ടര്‍മാരും ചേര്‍ന്നാണ് സ്വരൂപിച്ചത്.
മസ്തിഷ്ക മരണം സംഭവിച്ച ഡല്‍ഹി സ്വദേശിയുടെ ഹൃദയമാണ് ആയിഷയ്ക്ക് ലഭിച്ചത്. 69കാരന്റെ ഹൃദയം സ്വീകരിക്കാന്‍ മറ്റാരും തയ്യാറാകാതെ വന്നതോടെയാണ് ആയിഷയ്ക്ക് അതൊരു പുതുജീവനായി മാറിയത്. ഡല്‍ഹിയില്‍ നിന്നാണ് ഹൃദയം ചെന്നൈയില്‍ എത്തിച്ചത്. ജനുവരി 31നായിരുന്നു ഈ ശസ്ത്രക്രിയ.
2019ല്‍ അയിഷ ഞങ്ങള്‍ തേടി വന്നതിന് ശേഷം അധികം വൈകാതെ തന്നെ കുട്ടിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. സിപിആര്‍ ചെയ്തു. കൃത്രിമ ഹൃദയ പമ്പ് വെച്ചുമാണ് അന്ന് അയിഷയുടെ ജീവന് രക്ഷിച്ചതെന്ന് ഡോ ബാലകൃഷ്ണന് പറഞ്ഞു. പിന്നീട് രോഗം ഭേദമായെന്ന് കരുതി പെണ്‍കുട്ടി പാകിസ്താനിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ അയിഷയുടെ രോഗം വര്‍ധിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അയിഷയ്ക്ക് നിരന്തരം ആശുപത്രിയില്‍ അഡ്മിറ്റാവേണ്ടതുണ്ടായിരുന്നു. എന്നാല്‍ പാകിസ്താനിലെ സാഹചര്യം വെച്ച് അത് സാധ്യമായിരുന്നില്ല. അതിലുപരി അവര്‍ക്ക് പണവും വലിയൊരു പ്രശ്നമായിരുന്നു. അമ്മയുടെ വരുമാനത്തിലാണ് അവര്‍ ജീവിച്ചിരുന്നത്. അതേസമയം അയിഷയുടെ ചികിത്സയ്ക്ക് വേണ്ട പണം സ്വരൂപിച്ചത് ഡോ ബാലകൃഷ്ണനാണ്. പക്ഷേ ട്രസ്റ്റുകളില്‍ നിന്ന് ലഭിച്ച പണം മാത്രം പോരായിരുന്നു.
അതുകൊണ്ട് രോഗികളോടും ധനാഭ്യര്‍ത്ഥന ടത്തിയിരുന്നു.അവരുടെ കൂടി സഹായിച്ചതോടെയാണ് സര്‍ജറി സാധ്യമായതെന്നും ആശുപത്രിയുടെ ഉടമയായ ഡോ സുരേഷ് റാവു പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിനും ഡോക്ടര്മാരിനും നന്ദി പറയുന്നതായി അയിഷ പറഞ്ഞു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications