വെങ്കയ്യ നായിഡുവിന് യാത്രയയപ്പൊരുക്കി രാജ്യസഭ, വര്‍ഷകാല സെഷനും അവസാനം, സഭ പിരിഞ്ഞു
ദില്ലി: പാര്‍ലമെന്റില്‍ ഇന്ന് രാജ്യസഭാ ചെയര്മാന് വെങ്കയ്യ നായിഡുവിന് യാത്രയയപ്പൊരുക്കി സര്‍ക്കാര്‍. വിടവാങ്ങല്‍ പ്രസംഗം അടക്കം ഇന്ന് രാജ്യസഭയില്‍ അരങ്ങേറി. അതേസമയം പാര്‍ലമെന്റിന്റെ വര്‍ഷ കാല സമ്മേളനവും ഇന്ന് അവസാനിച്ചു. പറഞ്ഞതിനും നാല് ദിവസം മുമ്പാണ് സെഷന് അവസാനിച്ചത്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള സഭ പിരിച്ചുവിട്ടു.

അനിശ്ചിത കാലത്തേക്കാണ് പിരിഞ്ഞത്. 16 ദിവസത്തോളം സഭ ചേര്‍ന്നതായും, ഏഴോളം ബില്ലുകള്‍ പാസാക്കിയതായും സ്പീക്കര്‍ പറഞ്ഞു. അതേസമയം നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് പത്തിനാണ് അവസാനിക്കുന്നത്. സഭാ സമ്മേളനത്തിന്റെ വിശദമായ വിവരങ്ങള്‍ രാജ്യസഭാ സെക്രട്ടേറിയേറ്റില്‍ ലഭിക്കും.
ജൂലായ് പതിനെട്ടിനാണ് സഭ ആരംഭിച്ചത്. ഓഗസ്റ്റ് പന്ത്രണ്ട് വരെ തുടരേണ്ടതായിരുന്നു. ഇന്ന് സഭയില്‍ പ്രധാന ആകര്‍ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗമായിരുന്നു. നായിഡുവിന് വേണ്ടിയുള്ള വിടവാടങ്ങല് പ്രസംഗമായിരുന്നു ഇത്. നായിഡുവിന്റെ അഞ്ച് വര്‍ഷകാലം ഏറ്റവും ഗുണമുണ്ടായ വര്‍ഷമായിരുന്നുവെന്ന് മോദി പറഞ്ഞു. സഭാ നടപടികള്‍ ഏറ്റവും മികച്ച രീതിയില്‍ നടന്നുപോയിരുന്നു.
നായിഡുവിന്റെ വണ്‍ ലൈന്‍ തമാശകള്‍ ഏറെ രസകരമായിരുന്നുവെന്നും മോദി പറഞ്ഞു. സഭയുടെ പ്രവര്‍ത്തനം നിലവാരം ഏറ്റവും വര്‍ധിച്ചത് നായിഡുവിന്റെ കാലത്താണ്, അച്ചടക്കവും പരിചയസമ്പത്തും കൊണ്ടാണ് അദ്ദേഹം സഭ നയിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
വൈദ്യുതി നിയമം ഭേദഗതി ചെയ്യാനുള്ള നിയമവും ലോക്സഭയില്‍ അവതരിപ്പിച്ചു. വിവേചനമില്ലാതെ വൈദ്യുത വിതരണം ലഭിക്കുന്നതിനുള്ള നിയമമാണിത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധവും ഇന്ന് സഭയിലുണ്ടായിരുന്നു. ഈ ബില്ലില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങളെ എടുത്ത് കളയുന്ന നിര്‍ദേശങ്ങളുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.
കേന്ദ്ര മന്ത്രി ആര്‍കെ സിംഗാണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിടാന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മതി നിയമം കൊണ്ടുവരുന്നതെന്നാണ് തീരുമാനം. പ്രതിപക്ഷവുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തും.
വൈദ്യുത മേഖലയെ തന്നെ സ്വകാര്യവത്കരിക്കുന്ന ബില്ലാണിത്. ഈ ബില്‍ പാസാക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് ഏത് വിതരണക്കാരന് വൈദ്യുതി നല്‍കണമെന്ന് തീരുമാനിക്കാം. ഫോണ്‍, മൊബൈല്‍, ഇന്റര്‍നെറ്റ് സര്‍വീസ് പോലെയാണിത്.
ചോദ്യോത്തര വേളയില്‍ കേന്ദ്ര മന്ത്രിയുടെ സീറ്റിന് അരികിലേക്ക് എത്തിയ പ്രതിപക്ഷ അംഗങ്ങളെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള വിലക്ക്. തന്റെ അനുവാദമില്ലാതെ ആരും അനങ്ങരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications