ആർഎസ്എസ് പരിപാടിയിൽ 100 രൂപ നാണയം പുറത്തിറക്കി മോദി; ആദ്യമായി കറൻസിയിൽ ഭാരതാംബ!
ന്യൂഡൽഹി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്‌എസ്) ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കറൻസിയിൽ ആദ്യമായി ഭാരതമാതാവിന്റെ ചിത്രം ആലേഖനം ചെയ്‌ത പ്രത്യേക തപാൽ സ്‌റ്റാമ്പും സ്‌മാരക നാണയവും പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 100 രൂപ നാണയത്തിന്റെ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് വരദ മുദ്രയിൽ ഭാരതമാതാവിന്റെ ഒരു ചിത്രവും ആലേഖനം ചെയ്‌തിട്ടുണ്ട്.
കൈപ്പത്തി പുറത്തേക്ക് കാണിച്ചുകൊണ്ട് ഒരു സിംഹത്തിന്റെ ഒപ്പമുള്ള ചിത്രമാണ് ഭാരതാംബയുടേതായി ആലേഖനം ചെയ്‌തിരിക്കുന്നത്. സ്വയം സേവകർ ഭക്തിയോടെയും സമർപ്പണത്തോടെയും ഭാരതാംബയുടെ മുന്നിൽ വണങ്ങുന്നതായി ചിത്രത്തിൽ കാണിച്ചിരിക്കുന്നു. സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിച്ച ശതാബ്‌ദി ആഘോഷങ്ങളിൽ ആർഎസ്‌എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‍ത, സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് എന്നിവർ പങ്കെടുത്തു.

"എല്ലാം രാഷ്ട്രത്തിന് സമർപ്പിച്ചിരിക്കുന്നു, എല്ലാം രാഷ്ട്രത്തിന്റേതാണ്, ഒന്നും എന്റേതല്ല" എന്നർത്ഥം വരുന്ന "രാഷ്ട്രീയ സ്വാഹാ, ഇടം രാഷ്ട്രായ, ഇടം ന മമ" എന്ന ആർഎസ്‌എസ് മുദ്രാവാക്യവും നാണയത്തിൽ ആലേഖനം ചെയ്‌തിട്ടുണ്ട്. 1963-ലെ റിപ്പബ്ലിക് ദിന പരേഡിൽ ആർഎസ്എസ് സ്വയംസേവകർ പങ്കെടുത്തത് തപാൽ സ്‌റ്റാമ്പിൽ ആലേഖനം ചെയ്‌തിട്ടുണ്ട്.
'സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഭാരതമാതാവിന്റെ ചിത്രം ഇന്ത്യൻ കറൻസിയിൽ ആലേഖനം ചെയ്‌തിരിക്കുന്നു, ഇത് അഭിമാനത്തിന്റെയും ചരിത്ര പ്രാധാന്യത്തിന്റെയും ഒരു നിമിഷത്തെ അടയാളപ്പെടുത്തുന്നു' എന്നായിരുന്നു കോയിനും സ്‌റ്റാമ്പും പ്രകാശനം ചെയ്‌തുകൊണ്ട് ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
1925-ൽ നാഗ്‌പൂരിൽ കേശവ് ബലിറാം ഹെഡ്‌ഗേവാർ സ്ഥാപിച്ച ആർഎസ്‌എസ്, രാജ്യത്തെ പൗരന്മാരിൽ സാംസ്‌കാരിക അവബോധം, അച്ചടക്കം, സേവനം, സാമൂഹിക ഉത്തരവാദിത്തം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഒരു സന്നദ്ധപ്രവർത്തക സംഘടന എന്ന നിലയിലാണ് സ്ഥാപിതമായത്. അതിൽ ഊന്നിയായിരുന്നു കഴിഞ്ഞ നൂറ് വർഷത്തെ രാജ്യത്തെ സംഘടനയുടെ പ്രവർത്തനം.
പ്രധാനമന്ത്രി മോദി നേരത്തെ ഒരു ആർഎസ്‌എസ് 'പ്രചാരക്' ആയിരുന്നു, ഹിന്ദുത്വ സംഘടനയിൽ നിന്ന് പ്രത്യയശാസ്ത്രപരമായ പ്രചോദനം ഉൾക്കൊള്ളുന്ന ബിജെപിയിലേക്ക് മാറുന്നതിന് മുമ്പ് ഒരു സംഘാടകൻ എന്ന നിലയിൽ അദ്ദേഹം ആർഎസ്എസിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. അതിന് ശേഷമാണ് ഗുജറാത്ത് മുഖ്യമന്ത്രി പദവിയിലേക്കും ശേഷം തുടർച്ചായി മൂന്ന് തവണ പ്രധാനമന്ത്രി പദവിയിലേക്കും അദ്ദേഹം എത്തിയത്.
എന്നാൽ ഇതിന് പിന്നാലെ കടുത്ത പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വന്നിട്ടുണ്ട്. ആദ്യം ഇതിനെതിരെ പ്രതികരിച്ചത് സിപിഐഎമ്മാണ്. ഭാരതാംബയുടെ ചിത്രവുമായി തപാൽ സ്‌റ്റാമ്പും നാണയവും പുറത്തിറക്കിയതിനെ സിപിഐഎം കടുത്ത ഭാഷയിലാണ് വിമർശിച്ചത്. ആർഎസ്എസ് ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത ഭരണഘടനയ്ക്കേറ്റ ഗുരുതരമായ പരിക്കും അപമാനവുമാണ് ഇതെന്ന് സിപിഐഎം ആരോപിച്ചു.
ആർഎസ്‌എസ് ആരാധിക്കുന്ന ഹിന്ദു ദേവതയുടെ 'ഭാരത് മാതാ' ചിത്രം ഔദ്യോഗിക നാണയത്തിൽ ആലേഖനം ചെയ്യുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ പങ്കുവച്ച പ്രസ്‌താവനയിൽ പറയുന്നു. 1963 ലെ റിപ്പബ്ലിക് ദിന പരേഡിൽ യൂണിഫോം ധരിച്ച ആർഎസ്‌എസ് വളണ്ടിയർമാരെ ചിത്രീകരിച്ച തപാൽ സ്‌റ്റാമ്പ് ചരിത്രത്തെ വ്യാജമായി ചിത്രീകരിക്കുന്നുവെന്നും പാർട്ടി ചൂണ്ടിക്കാട്ടി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications