Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ കേന്ദ്ര നിയമത്തിനെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്; 'പിതാവിന്റെ കുടുംബ സ്വത്ത് വിൽക്കുകയാണോ?'

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങളിലോ, വിദേശ രാജ്യങ്ങളിലെ നേതാക്കൾ ഇന്ത്യ സന്ദർശിക്കുമ്പോഴോ ഒപ്പുവെക്കുന്ന ചില പ്രത്യേക അന്താരാഷ്ട്ര കരാറുകൾക്ക് ഇനി മുതൽ കാബിനറ്റിന്റെ മുൻകൂർ അനുമതിയുടെ ആവശ്യമില്ലെന്ന് റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ വിഷയം ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അതിന് പിന്നാലെ പ്രമുഖ നടൻ പ്രകാശ് രാജ് ഈ തീരുമാനത്തെ ചോദ്യം ചെയ്‌തുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.

ഇന്ത്യൻ സർക്കാർ (അലോക്കേഷൻ ഓഫ് ബിസിനസ്) നിയമങ്ങൾ, 1961 പ്രകാരം എല്ലാ കേന്ദ്ര മന്ത്രാലയങ്ങളിലെയും സെക്രട്ടറിമാർക്ക് കാബിനറ്റ് സെക്രട്ടേറിയറ്റ് നിർദ്ദേശങ്ങൾ നൽകിയിരുന്നു. മുൻകൂർ അനുമതി വേണ്ട വിഷയങ്ങൾ, അംഗീകാരത്തിനായി സമർപ്പിക്കേണ്ടവ, വിവരങ്ങൾ നൽകേണ്ടവ എന്നിവ ഈ നിയമങ്ങളിൽ വ്യക്തമാക്കുന്നു.

prakash raj

നിലവിൽ, ഈ നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്താനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. കരാറുകൾ, ഉടമ്പടികൾ, പ്രോട്ടോക്കോളുകൾ, ധാരണാപത്രങ്ങൾ (എംഒയു), സംയുക്ത പ്രഖ്യാപനങ്ങൾ, സഹകരണ ഉടമ്പടികൾ തുടങ്ങിയ രാജ്യാന്തര രേഖകളെല്ലാം ഇതിൽ ഉൾപ്പെടും. അതിന് പിന്നാലെയാണ് വിമർശനങ്ങൾ ശക്തമായി ഉയരുന്നത്.

ഈ വാർത്ത പങ്കുവെച്ചുകൊണ്ട് നടൻ പ്രകാശ് രാജ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിച്ചു. "ബാപ് കാ മാൽ ഭേജ് രഹാ ഹേ ക്യാ?? വാട്ട് നോൺസെൻസ് ഈസ് ദിസ്?" എന്ന് അദ്ദേഹം പരിഹാസത്തോടെ ചോദിക്കുകയായിരുന്നു. സുപ്രധാനമായ കരാറുകൾ പരസ്യപ്പെടുത്തേണ്ടതില്ല എന്ന വാർത്തയോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം, "പിതാവിന്റെ കുടുംബ സ്വത്ത് വിൽക്കുകയാണോ, ഈ മണ്ടത്തരം എന്താണ്?" എന്ന ചോദ്യത്തിലൂടെയാണ് പ്രതികരിച്ചത്.

അമേരിക്ക, ഇസ്രായേൽ, ഇറാൻ യുദ്ധം മൂലമുണ്ടാകുന്ന പ്രതിസന്ധികളുമായും ബന്ധപ്പെട്ട് പ്രകാശ് രാജ് കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുൻപും നിശിതമായി വിമർശിച്ചിരുന്നു. "പ്രിയ പൗരന്മാരേ, വീടുകളും ഹോട്ടലുകളും ശമശാനങ്ങളും പോലും ദുരിതത്തിലായിരിക്കുന്നു. 'ഗോഭി ഭക്തർ' എങ്ങനെ പ്രതികരിക്കുമെന്ന് നോക്കാം " എന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. നിലവിലെ പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിൽ 'വിശ്വഗുരു' എന്നാണോ അതോ 'വിശ്വഗുലാം' എന്നതാണോ നന്നായി കേൾക്കാൻ എന്നും അദ്ദേഹം മറ്റൊരു ട്വീറ്റിലൂടെ ചോദ്യമുയർത്തി.

ഈ വിഷയത്തിലും, ആഗോള സംഭവവികാസങ്ങളോടുമുള്ള സമീപനത്തിലും സാമൂഹിക മാധ്യമങ്ങളിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവന്നത്. ഗ്യാസ് സിലിണ്ടർ വില വർധനയെക്കുറിച്ച് ഒരു ഉപയോക്താവ്, "നമ്മുടെ കയറ്റുമതിക്കാരുമായി നിരന്തരമായ യുദ്ധം നടക്കുമ്പോൾ വില എങ്ങനെ കുറയുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നു?" എന്ന ചോദ്യമാണ് ഉയർത്തിയത്.

ഇറാൻ-ഇസ്രായേൽ യുദ്ധം കാരണം ലോകമെമ്പാടും (യൂറോപ്പ്, റഷ്യ, ചൈന തുടങ്ങിയവ) എൽപിജിക്കും എണ്ണയ്ക്കും ക്ഷാമമുണ്ടാക്കുന്നുണ്ടെന്നും, ഇന്ത്യ ചന്ദ്രനിലല്ലാത്തതുകൊണ്ട് അത് ഇന്ത്യയെയും ബാധിക്കുമെന്നും ചിലർ ഓർമ്മിപ്പിച്ചു. ചിലരാവട്ടെ പ്രകാശ് രാജിനെ അനുകൂലിച്ചും രംഗത്ത് വന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+