Get Updates
Get notified of breaking news, exclusive insights, and must-see stories!

യശ്വന്ത് സിന്‍ഹയെ ചൊല്ലി സിപിഎമ്മില്‍ മുറുമുറുപ്പ്; എതിര്‍പ്പുമായി ബംഗാള്‍ എംപി

കൊല്‍ക്കത്ത: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള സംയുക്ത സ്ഥാനാര്‍ത്ഥിയെ ചൊല്ലി സി പി ഐ എമ്മിനുള്ളില്‍ അതൃപ്തി. ബംഗാള്‍ ഘടകത്തിന് യശ്വന്ത് സിന്‍ഹയെ മത്സരിപ്പിക്കുന്നതില്‍ അതൃപ്തി ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇത് പരസ്യമാക്കി ബംഗാളിലെ സി പി ഐ എമ്മിന്റെ ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ രംഗത്തെത്തി. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുന്നതിന് വേണ്ടി തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച യശ്വന്ത് സിന്‍ഹയെ പിന്തുണയ്‌ക്കേണ്ടതില്ലായിരുന്നു എന്നാണ് ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ പറഞ്ഞത്.

സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പില്‍ കുറച്ച് കൂടി ജാഗ്രത പാലിക്കണമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളില്‍ നിന്നുള്ള പാര്‍ട്ടിയുടെ ഏക പാര്‍ലമെന്ററി പ്രതിനിധിയാണ് ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ. ഏകകണ്ഠമായ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ ഉറപ്പാക്കാനുള്ള തിടുക്കത്തില്‍ തെറ്റായ തിരഞ്ഞെടുപ്പ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും തമ്മിലുള്ള ഐക്യം ഞങ്ങളുടെ പാര്‍ട്ടി ആഗ്രഹിച്ചിരുന്നു എന്നത് ശരിയാണ്.

QSDQSD

എന്നാല്‍ തനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയുന്നത് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് ശരിയായില്ല എന്നാണ് എന്നും അദ്ദേഹം പറഞ്ഞു. പ്രത്യയശാസ്ത്രപരമായ വീക്ഷണകോണില്‍ നിന്നും സ്ഥാനാര്‍ത്ഥിയുടെ വിശ്വാസ്യതയില്‍ നിന്നും യശ്വന്ത് സിന്‍ഹ തങ്ങളുടെ തെറ്റായ തിരഞ്ഞെടുപ്പായിരുന്നുവെന്ന് ഭട്ടാചാര്യ പറഞ്ഞു.

'അടല്‍ ബിഹാരി വാജ്പേയിയുടെ മന്ത്രിസഭയില്‍ കേന്ദ്ര ധനമന്ത്രിയായും വിദേശകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുള്ള സിന്‍ഹ, രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ വൈസ് പ്രസിഡന്റായി തല്‍ക്കാലം കോട്ട് അഴിച്ചിട്ടേയുള്ളൂ. ജയിക്കാനാവശ്യമായ അംഗബലം ഉണ്ടോ എന്നതില്‍ സംശയമുള്ളതിനാല്‍ തോല്‍വിക്ക് ശേഷം അദ്ദേഹം വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ ഉപാധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, എന്നാണ് അദ്ദേഹം പറഞ്ഞു.

എന്റെ മത്സരം ആരോടാണെന്ന് കണ്ടില്ലേ? കലക്കന്‍ ചിത്രങ്ങളുമായി വേദിക

അത്തരമൊരു സാഹചര്യത്തില്‍ ഞങ്ങളുടെ പാര്‍ട്ടിക്ക് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് അകലം പാലിക്കാമായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആയുധം വളച്ചൊടിക്കുന്ന തന്ത്രങ്ങള്‍ക്ക് മുന്നിലുള്ള കീഴടങ്ങലല്ലേ എന്ന താഴെ തട്ടിലുള്ള സഖാക്കളുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നെന്നും അദ്ദേഹം പറഞ്ഞു.

2002 ല്‍ എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി എ പി ജെ അബ്ദുള്‍ കലാമിനെതിരെ പരാജയപ്പെട്ട പോരാട്ടമാണ് തങ്ങള്‍ നടത്തുന്നത് എന്ന് അറിഞ്ഞിട്ടും ഇടതുപക്ഷ പാര്‍ട്ടികള്‍ നേതാജി സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ഐ എന്‍ എയുടെ ക്യാപ്റ്റന്‍ ലക്ഷ്മി സെഹ്ഗാളിനെയാണ് മത്സരിപ്പിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവില്‍, ഞങ്ങളുടെ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനോ ഞങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരാളെ മത്സരിപ്പിക്കാനോ ഞങ്ങള്‍ക്കില്ല. പക്ഷേ, ബിജെപിയുമായും തൃണമൂല്‍ കോണ്‍ഗ്രസുമായും ബന്ധം ആസ്വദിച്ച ഒരു സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നതില്‍ നിന്ന് ഞങ്ങള്‍ക്ക് സ്വയം അകന്നുനില്‍ക്കാമായിരുന്നു,' അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+