'മറ്റാരുടെയോ ഏജന്റായി പ്രവർത്തിക്കുന്നു'; ചൈനീസ് വിഷയത്തിൽ പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ പ്രതിപക്ഷം നടത്തിയ പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റാരുടെയോ "ഏജൻറുമാരെ" പോലെ പ്രവർത്തിച്ചാൽ രാജ്യം അവരുടെ ഭാഷ ഒരിക്കലും അംഗീകരിക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ലഡാക്കിലേക്കുള്ള ചൈനീസ് നുഴഞ്ഞുകയറ്റത്തിന്റെ പേരിൽ പ്രതിപക്ഷ നേതാക്കൾ കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ഇന്ത്യയുടെ അതിർത്തികൾ സംരക്ഷിക്കാൻ കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്‌ത സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതിപക്ഷ നേതാക്കൾ അവരുടെ മനോവീര്യം തകർക്കാൻ എത്ര ശ്രമിച്ചാലും ഇന്ത്യയുടെ സായുധ സേനയുടെ ശക്തിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് ലോക്‌സഭയിൽ മറുപടി പറയവേ പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

"ചിലർ അവരുടെ വാക്കുകൾ സായുധ സേനയുടെ മനോവീര്യം കെടുത്തുമെന്ന ഈ സ്വപ്‌നത്തിലാണ് ജീവിക്കുന്നതെങ്കിൽ, അവർ അതിൽ നിന്ന് പുറത്തുവരണം. ആരുടെയെങ്കിലും ഏജന്റുമാരായി പ്രവർത്തിക്കുന്നവർ എവിടെനിന്നും ഉയർത്തുന്ന ഇത്തരം ഭാഷകൾ രാജ്യം ഒരിക്കലും പൊറുപ്പിക്കില്ല" നരേന്ദ്ര മോദി പറഞ്ഞു.
"രാജ്യം സമാധാനവും സുരക്ഷിതത്വവും അനുഭവിക്കുകയാണ്, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ അത് കൂടുതൽ ശക്തമായി... തീവ്രവാദവും നക്‌സലിസവും ഇപ്പോൾ ഒരു ചെറിയ പ്രദേശത്ത് മാത്രമായി ഒതുങ്ങിക്കഴിഞ്ഞു. ഭീകരതയോട് സഹിഷ്‌ണുതയില്ലാത്ത ഇന്ത്യയുടെ നയം പിന്തുടരാൻ ലോകം നിർബന്ധിതരായി" അദ്ദേഹം കൂട്ടിച്ചേർത്തു.
"അതിർത്തിയിലും കടലിലും ഇന്ത്യൻ സായുധ സേനയുടെ കഴിവുകൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്... നമ്മുടെ സായുധ സേനയുടെ ശക്തിയിൽ നാം അഭിമാനിക്കണം," പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, രാജ്യത്തെ വിഭജിക്കാൻ രാജ്യത്തെ ചില ശക്തികൾ കഠിനമായി ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് എംപി ഡികെ സുരേഷിന്റെ' പരാമർശത്തിനെതിരെയും പ്രധാനമന്ത്രി മോദി ആഞ്ഞടിച്ചു.
"നമ്മുടെ രാജ്യത്തെ വിഭജിക്കുന്നതിനെക്കുറിച്ച് ചിലർ സംസാരിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഒന്നിക്കുന്ന കാര്യം മറക്കുക, അവർ ചെയ്യാൻ ആഗ്രഹിക്കുന്നത് ഈ രാജ്യത്തെ കഷണങ്ങളായി തകർക്കുക എന്നതാണ്. അവർ ഇതുവരെ ചെയ്‌ത ഭിന്നിപ്പുകളിൽ തൃപ്‌തരല്ല, പുതിയ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാൻ അവർ ആഗ്രഹിക്കുന്നു. ഇത് എത്രനാൾ തുടരും?" മോദി ചോദ്യം ചെയ്‌തു.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ












Click it and Unblock the Notifications