Get Updates
Get notified of breaking news, exclusive insights, and must-see stories!

'മറ്റാരുടെയോ ഏജന്റായി പ്രവർത്തിക്കുന്നു'; ചൈനീസ് വിഷയത്തിൽ പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ പ്രതിപക്ഷം നടത്തിയ പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റാരുടെയോ "ഏജൻറുമാരെ" പോലെ പ്രവർത്തിച്ചാൽ രാജ്യം അവരുടെ ഭാഷ ഒരിക്കലും അംഗീകരിക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ലഡാക്കിലേക്കുള്ള ചൈനീസ് നുഴഞ്ഞുകയറ്റത്തിന്റെ പേരിൽ പ്രതിപക്ഷ നേതാക്കൾ കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ഇന്ത്യയുടെ അതിർത്തികൾ സംരക്ഷിക്കാൻ കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്‌ത സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതിപക്ഷ നേതാക്കൾ അവരുടെ മനോവീര്യം തകർക്കാൻ എത്ര ശ്രമിച്ചാലും ഇന്ത്യയുടെ സായുധ സേനയുടെ ശക്തിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് ലോക്‌സഭയിൽ മറുപടി പറയവേ പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

narendramodiinparliament

"ചിലർ അവരുടെ വാക്കുകൾ സായുധ സേനയുടെ മനോവീര്യം കെടുത്തുമെന്ന ഈ സ്വപ്‌നത്തിലാണ് ജീവിക്കുന്നതെങ്കിൽ, അവർ അതിൽ നിന്ന് പുറത്തുവരണം. ആരുടെയെങ്കിലും ഏജന്റുമാരായി പ്രവർത്തിക്കുന്നവർ എവിടെനിന്നും ഉയർത്തുന്ന ഇത്തരം ഭാഷകൾ രാജ്യം ഒരിക്കലും പൊറുപ്പിക്കില്ല" നരേന്ദ്ര മോദി പറഞ്ഞു.

"രാജ്യം സമാധാനവും സുരക്ഷിതത്വവും അനുഭവിക്കുകയാണ്, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ അത് കൂടുതൽ ശക്തമായി... തീവ്രവാദവും നക്‌സലിസവും ഇപ്പോൾ ഒരു ചെറിയ പ്രദേശത്ത് മാത്രമായി ഒതുങ്ങിക്കഴിഞ്ഞു. ഭീകരതയോട് സഹിഷ്‌ണുതയില്ലാത്ത ഇന്ത്യയുടെ നയം പിന്തുടരാൻ ലോകം നിർബന്ധിതരായി" അദ്ദേഹം കൂട്ടിച്ചേർത്തു.

"അതിർത്തിയിലും കടലിലും ഇന്ത്യൻ സായുധ സേനയുടെ കഴിവുകൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്... നമ്മുടെ സായുധ സേനയുടെ ശക്തിയിൽ നാം അഭിമാനിക്കണം," പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, രാജ്യത്തെ വിഭജിക്കാൻ രാജ്യത്തെ ചില ശക്തികൾ കഠിനമായി ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് എംപി ഡികെ സുരേഷിന്റെ' പരാമർശത്തിനെതിരെയും പ്രധാനമന്ത്രി മോദി ആഞ്ഞടിച്ചു.

"നമ്മുടെ രാജ്യത്തെ വിഭജിക്കുന്നതിനെക്കുറിച്ച് ചിലർ സംസാരിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഒന്നിക്കുന്ന കാര്യം മറക്കുക, അവർ ചെയ്യാൻ ആഗ്രഹിക്കുന്നത് ഈ രാജ്യത്തെ കഷണങ്ങളായി തകർക്കുക എന്നതാണ്. അവർ ഇതുവരെ ചെയ്‌ത ഭിന്നിപ്പുകളിൽ തൃപ്‌തരല്ല, പുതിയ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാൻ അവർ ആഗ്രഹിക്കുന്നു. ഇത് എത്രനാൾ തുടരും?" മോദി ചോദ്യം ചെയ്‌തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+